Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരാതികൊടുത്ത...

പരാതികൊടുത്ത വൈരാഗ്യത്തിന്​ പോക്സോ കേസ് പ്രതിയും സുഹൃത്തും ചേർന്ന് ഇരയുടെ അച്ഛനെ മർദിച്ചു

text_fields
bookmark_border
പരാതികൊടുത്ത വൈരാഗ്യത്തിന്​ പോക്സോ കേസ് പ്രതിയും സുഹൃത്തും ചേർന്ന് ഇരയുടെ അച്ഛനെ മർദിച്ചു
cancel
camera_alt

പ്രതി അനീഷ്​

കൊല്ലം: പൊലീസിൽ പരാതി നൽകിയ വൈരാഗ്യത്തിൽ ആൺകുട്ടിയുടെ അച്ഛനെ മർദിച്ച്​ പോക്​സോ കേസ പ്രതിയും കൂട്ടുകാരനും. കൊല്ലം ചിതറയിലാണ്​ പോക്സോ കേസ് പ്രതിയും സുഹൃത്തും ചേർന്ന് ഇരയുടെ അച്ഛനെ മർദിച്ചത്​. ചിതറ കണ്ണംകോട് സ്വദേശി അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിതറ സ്വദേശിയായ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 2021ൽ അനീഷിനെതിരെ പോക്സോ കുറ്റം ചുമത്തിയിരുന്നു. കേസിന്‍റെ വിചാരണ നടക്കുന്നതിനിടയിലാണ് കുട്ടിയുടെ അച്ഛനെ അനീഷും സുഹൃത്തും ചേർന്ന് മർദിച്ചത്.

കഴിഞ്ഞ അഞ്ചാം തീയതി രാത്രി ഏഴുമണിയോടെ വീടിന് മുന്നിൽ നിന്ന അമ്പത്തിയാറുകാരനെ അനീഷും സുഹൃത്ത് അനിലും ചേർന്ന് മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ അച്ഛൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും ഇരുവരും കടന്നുകളഞ്ഞിരുന്നു. തുടർന്നുള്ള തെരച്ചിലിൽ അനീഷ് കടയ്ക്കലിൽ നിന്ന് പിടിയിലായി. കേസ് നൽകിയതിന്‍റെ പക മൂലമാണ് ഇയാളെ മർദിച്ചതെന്ന് പ്രതി സമ്മതിച്ചു . കൂട്ടുകാരനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kadakkalPocso Cases
News Summary - The victim's father was beaten up by the accused and his friend in the POCSO case due to the enmity of the complaint
Next Story