Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ramya haridas
cancel
camera_alt

നീതുവിനായി കാത്തിരിക്കുന്ന അനിൽ അക്കര എം.എൽ.എ, വടക്കാഞ്ചേരി മങ്കര വാർഡ് കൗണ്‍സിലര്‍ സൈറാബാനു ടീച്ചർ, രമ്യഹരിദാസ് എം.പി തുടങ്ങിയവർ

Homechevron_rightNewschevron_rightKeralachevron_rightനീതു വരാതിരിക്കാൻ...

നീതു വരാതിരിക്കാൻ കാരണം മാനസിക പ്രയാസമായിരിക്കാം, ഞങ്ങളെ ഇനിയും ബന്ധപ്പെടാവുന്നതാണ് -രമ്യ ഹരിദാസ്

text_fields
bookmark_border

വടക്കാഞ്ചേരി (തൃശൂർ): വീടില്ലാതെ പുറേമ്പാക്കിൽ കഴിയുകയാണെന്ന് കത്തെഴുതിയ നീതുവിന് തന്നെയോ എം.എൽ.എ അനിൽ അക്കരയെയോ കൗൺസിലർ സൈറാബാനു ടീച്ചറെയോ ബന്ധപ്പെടാമെന്ന് രമ്യ ഹരിദാസ് എം.പി. ഒരുപക്ഷേ, വീടില്ലാതെ ഒറ്റമുറിയിൽ താമസിക്കുന്ന നീതുവിന് മാനസികമായ പ്രയാസമായിരിക്കാം ഇന്ന് എത്തിച്ചേരാൻ സാധിക്കാതെ പോയെതന്നും രമ്യ ഫേസ്ബുക്കിൽ കുറിച്ചു.

വീടില്ലാതെ പുറേമ്പാക്കിൽ കഴിയുകയാണെന്ന് കത്തെഴുതിയ നീതു ജോൺസന് വീടും സ്ഥലവും നൽകാൻ അനിൽ അക്കര എം.എൽ.എ ചൊവ്വാഴ്ച രാവിലെ റോഡരികിൽ രണ്ടര മണിക്കൂർ കാത്തുനിന്നിരുന്നു. എന്നാൽ, വീടുവാങ്ങാൻ നീതുവോ കുടുംബമോ നീതുവിനെ പരിചയമുള്ളവരോ വന്നില്ല. ഒടുവിൽ 11.30ഓടെ എം.എൽ.എയും വടക്കാഞ്ചേരി മങ്കര വാർഡ് കൗണ്‍സിലര്‍ സൈറാബാനു ടീച്ചറും രമ്യഹരിദാസ് എം.പിയും മടങ്ങി.

ലൈഫ് മിഷൻ പദ്ധതിയുടെ ഉപഭോക്താവ് എന്ന രീതിയിലാണ് മങ്കരയിലെ നീതു ജോണ്‍സണ്‍ എന്ന വിദ്യാര്‍ഥിനി അനിൽ അക്കരക്ക് കത്തെഴുതിയിരുന്നത്. വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടിയുടേതെന്ന തരത്തില്‍ സ്ഥലം എം.എൽ.എ ആയ അനില്‍ അക്കരക്ക് എഴുതിയ കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ലൈഫ്മിഷൻ അഴിമതിക്കെതിരെ എം.എൽ.എ രംഗത്തുവന്നത്, നഗരസഭ പുറമ്പോക്കില്‍ ഒറ്റമുറിയില്‍ താമസിക്കുന്ന തങ്ങൾക്ക് അടച്ചുറപ്പുള്ള വീടെന്ന സ്വപ്നത്തിന് വിലങ്ങുതടിയായതായി കത്തിൽ ബോധിപ്പിച്ചിരുന്നു.

കത്തെഴുതിയ നീതു ജോൺസൺ ആരാണെന്നറിയാനും അവർക്ക് വീട് നൽകുവാനുമാണ് എം.എല്‍.എയും കൗണ്‍സിലര്‍ സൈറാബാനു ടീച്ചറും വടക്കാഞ്ചേരി മങ്കരയിലെ റോഡരികില്‍ കാത്തുനിന്നത്. ഒമ്പതു മണിമുതൽ 11 വരെ നിൽക്കാനായിരുന്നു തീരുമാനം. ഇക്കാര്യം കഴിഞ്ഞ ദിവസം തന്നെ സമൂഹമാധ്യമങ്ങളിൽ മുൻകൂട്ടി അറിയിച്ചിരുന്നു. എന്നാൽ, 11 മണിവരെ ആരും വരാത്തതിനെ തുടർന്ന് 11.30 വരെ കാത്തുനിന്നു. നീതുവിനോ നീതുവിനെ നേരിട്ടറിയുന്നവർക്കോ തങ്ങളെ സമീപിക്കാമെന്നും പെൺകുട്ടിക്ക് വീടും സ്ഥലവും നൽകുമെന്നും അനിൽ അക്കര ഫേസ്ബുക് ലൈവിൽ വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:life missionramya haridas
News Summary - The reason for Neetu's absence may be mental distress and she can still contact us - Ramya Haridas
Next Story