Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് പരസ്യ...

സംസ്ഥാനത്ത് പരസ്യ പ്രചാരണം നാളെ അവസാനിക്കും; വോട്ട് ചോർച്ച തടയാൻ തന്ത്രങ്ങളുമായി മുന്നണികൾ

text_fields
bookmark_border
vote
cancel

തിരുവനന്തപുരം: മലയോരത്തെ വന്യജീവി ശല്യം മുതൽ രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗം വരെ ഇഴകീറി ചർച്ചചെയ്ത സംസ്ഥാനത്ത് പ്രചാരണത്തിന് ബുധനാഴ്ച തിരശ്ശീല വീഴുമ്പോൾ സർവ തന്ത്രങ്ങളുമെടുത്ത് ജനവിധി അനുകൂലമാക്കാനുള്ള തത്രപ്പാടിലാണ് മുന്നണികൾ.

കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കാനാകുമെന്ന ആത്മവിശ്വസം യു.ഡി.എഫ് പ്രകടിപ്പിക്കുമ്പോൾ അന്നത്തെ അപ്രതീക്ഷിത ആഘാതത്തിൽനിന്ന് കരകയറുമെന്ന് ഇടതുമുന്നണി പ്രതീക്ഷിക്കുന്നു. രണ്ടക്കം കാണുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം തമാശയായെങ്കിലും ചില മണ്ഡലങ്ങളിൽ കനത്ത പോരാട്ടം കാഴ്ചവെക്കാൻ ബി.ജെ.പിക്കായി.

ആറ്റിങ്ങൽ, ആലത്തൂർ, പാലക്കാട്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ കടുത്ത മത്സരമാണുള്ളത്. ട്വന്‍റി ട്വന്‍റി നേടുന്ന വോട്ടുകളുടെ തോത് ചാലക്കുടിയിൽ നിർണായകമാണ്. യാക്കോബായ സഭ ഇടതിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും തൃശൂരും ശക്തമായ ത്രികോണ മത്സരം നടക്കുന്നു.

13 സീറ്റ് യു.ഡി.എഫ് വൃത്തങ്ങൾ ഉറപ്പിക്കുന്നു. മറ്റ് അഞ്ചിലധികം മണ്ഡലങ്ങളിൽ വിജയം സാധ്യമാകുമെന്നാണ് അവരുടെ പ്രതീക്ഷ. 20 ഉം നേടുമെന്നാണ് നേതാക്കളുടെ പരസ്യനിലപാട്. കടുത്ത മത്സരമുള്ള കണ്ണൂരിൽ സ്ഥിതി മെച്ചപ്പെട്ടെന്നും വടകര അനുകൂലമായെന്നുമാണ് യു.ഡി.എഫ് വിലയിരുത്തൽ.

കഴിഞ്ഞ തവണത്തെ നാണക്കേട് മറികടന്ന് വൻ മുന്നേറ്റമുണ്ടാകുമെന്നാണ് ഇടത് പ്രതീക്ഷ. 20 സീറ്റിൽ അന്ന് വിജയിക്കാനായത് ആലപ്പുഴ മാത്രമമായിരുന്നു.

16 സീറ്റുകളിൽ വരെ വിജയം പറയുന്നുണ്ടെങ്കിലും അഞ്ച്-ആറ് സീറ്റിലാണ് ഉറച്ച പ്രതീക്ഷ. ആറ്റിങ്ങൽ, പാലക്കാട്, ആലത്തൂർ, കണ്ണൂർ, വടകര എന്നിവയൊക്കെ ഇടതിന്‍റെ പ്രതീക്ഷ പട്ടികയിൽ മുന്നിലാണ്. അഞ്ച് മണ്ഡലങ്ങളിൽ ശക്തമായ മത്സരമാണ് ബി.ജെ.പി കാഴ്ചവെക്കുന്നത്. ചില മണ്ഡലങ്ങളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാൾ അവർക്ക് വോട്ട് കൂടാം.

ദേശീയ രാഷ്ട്രീയവും സംസ്ഥാന സർക്കാറിന്‍റെ നടപടികളുമാണ് പ്രചാരണത്തിൽ നിറഞ്ഞത്. ബി.ജെ.പി സർക്കാർ നടപടികളിൽ ന്യൂനപക്ഷങ്ങൾ ആശങ്കയിലാണ്. സി.എ.എയും മണിപ്പൂരും സജീവ വിഷയങ്ങളാണ്. പ്രധാനമന്ത്രിയുടെ രാജസ്ഥാൻ പ്രസംഗം സംസ്ഥാനത്തെ പ്രചാരണ രംഗത്തും മുഖ്യവിഷയമായി. സാഹചര്യം അനുകൂലമാക്കാൻ യു.ഡി.എഫും ഇടതും കിണഞ്ഞ് ശ്രമിക്കുന്നു.

ദേശീയതലത്തിൽ ഇവ ഇൻഡ്യ മുന്നണിയുടെ ഭാഗമാണെങ്കിലും കടുത്ത വിമർശനം പരസ്പരം നടത്തുന്നത് ഈ വോട്ട് ചോർച്ചക്ക് തടയിടാനാണ്. ദേശീയ തലത്തിൽ ഒന്നാംഘട്ടത്തിൽ ബി.ജെ.പിക്ക് പലയിടത്തും ക്ഷീണമുണ്ടാകുമെന്ന വാർത്തകൾ കേരളത്തിൽ അനുകൂലമാകുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നു.

കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിലേക്ക് പോകുന്നത് തുടരുമ്പോൾ ബി.ജെ.പിയിലേക്ക് പോകില്ലെന്ന ഉറച്ച നിലപാടാണ് ഇടതുമുന്നണി മുന്നോട്ടുവെക്കുന്നത്. ബി.ജെ.പിവിരുദ്ധ നിലപാടിൽ കോൺഗ്രസിനെ എങ്ങനെ വിശ്വസിക്കുമെന്ന ചോദ്യം അവർ ഉയർത്തുന്നു.

ഫലസ്തീൻ, സി.എ.എ അടക്കം വിഷയങ്ങളിൽ ഉറച്ച നിലപാടിനും ഇടതുപക്ഷം മടി കാണിച്ചിട്ടില്ല. പുതിയ ദേശീയ സാഹചര്യത്തിൽ ന്യൂനപക്ഷ വോട്ട് എങ്ങോട്ട് എന്നത് ഫലത്തിൽ നിർണായകമാകും. ഇടതിനോടുള്ള എതിർപ്പില്ലെങ്കിലും ദേശീയ സാഹചര്യം ഘടകമാകും.

ഭരണവിരുദ്ധ വികാരം യു.ഡി.എഫ് ആയുധമാക്കുമ്പോൾ പ്രതിരോധം തീർക്കുകയാണ് ഭരണപക്ഷം. കേന്ദ്രത്തിലും കേരളത്തിലും പ്രതിപക്ഷത്തായതിനാൽ യു.ഡി.എഫിന് അത്തരം പ്രതിസന്ധികളില്ല. വിലക്കയറ്റം, ക്ഷേമ പെൻഷൻ കുടിശ്ശിക, ജീവനക്കാരുടെ ആനുകൂല്യങ്ങൾ വൈകുന്നത്, സപ്ലൈകോയിൽ സാധാനങ്ങളുടെ കുറവ്, വന്യജീവി വിഷയമടക്കം ഉയർന്നിട്ടുണ്ട്.

ഇവയെ അതിജീവിക്കാൻ കൊണ്ടുവന്ന നവകേരള സദസ്സും കേരളീയവും നന്നായി നടന്നെങ്കിലും അത് വോട്ടിലേക്കെത്തുമോ എന്ന് ഫലത്തിലേ വ്യക്തമാകൂ. കേന്ദ്രമാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്ന നിലയിലെ പ്രചാരണം ഗുണം ചെയ്യുമെന്നാണ് ഇടതുമുന്നണി കരുതുന്നത്. വിവിധ സംഘടനകളുടെ പരസ്യപിന്തുണ വന്നതോടെ അതിന്‍റെ ആഘാതം കുറക്കാനും ഇരുപക്ഷവും തന്ത്രം മെനയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliticsCampaignLok Sabha Elections 2024Kerala News
News Summary - The publicity campaign in the state will end on wednesday-Fronts with strategies to prevent vote leakage
Next Story