െസര്‍വര്‍ തകരാര്‍ പരിഹരിച്ചെന്ന് മന്ത്രി; 7.4 ലക്ഷംപേര്‍ റേഷൻ കൈപ്പറ്റി
text_fieldsതിരുവനന്തപുരം: അഞ്ചു ദിവസത്തെ ഇടവേളക്കുശേഷം റേഷൻ കടകൾ തുറന്നതോടെ വൻതിരക്ക്. ശനിയാഴ്ച രാത്രി ഏഴുവരെ 7.4 ലക്ഷം പേർ ഭക്ഷ്യധാന്യങ്ങൾ കൈപ്പറ്റിയതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഇതോടെ ഈ മാസത്തെ വിതരണം 54 ശതമാനം പിന്നിട്ടു. മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ രാവിലെ എട്ടുമുതൽ ഉച്ചക്ക് ഒന്നുവരെയും എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ ഉച്ചക്ക് രണ്ടുമുതൽ ഏഴുവരെയുമാണ് വിതരണം ക്രമീകരിച്ചന്നത്. രാവിലെ പല ജില്ലകളിലും കണക്ടിവിറ്റി പ്രശ്നമുണ്ടായെങ്കിലും ഒരു മണിക്കൂറിനുള്ളിൽ പരിഹരിച്ചു. വൈകീട്ട് ആറോടെ പലയിടങ്ങളിലും വിരൽ പതിയാത്ത അവസ്ഥയുണ്ടായി. എങ്കിലും വിതരണം സുഗമമായി നടന്നതായി റേഷൻ വ്യാപാരികൾ അറിയിച്ചു.
െസര്‍വര്‍ സംബന്ധമായ സാങ്കേതിക പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിച്ചെന്ന് മന്ത്രി അറിയിച്ചു.ൈസര്‍വറുകളില്‍ സൂക്ഷിച്ച ഡേറ്റ ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റുന്ന പ്രക്രിയ എൻ.ഐ.സി ഹൈദരാബാദ് വെള്ളിയാഴ്ച പൂര്‍ത്തിയാക്കിയിരുന്നു. മേയ് രണ്ട്, മൂന്ന് തിയതികളില്‍ കൂടി ഷിഫ്റ്റ് സംവിധാനം തുടരും. അഞ്ചുവരെ ഏപ്രിലിലെ റേഷൻ വിതരണം ഉണ്ടാകും. ആറിന് മേയിലെ റേഷൻ വിതരണം ആരംഭിക്കും.
നിലവില്‍ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട ആധാര്‍ ഓതന്‍റിക്കേഷനായി ഐ.ടി മിഷന്‍റെ സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. ഐ.ടി മിഷനുകീഴില്‍ ഒരു ആധാര്‍ സര്‍വിസ് ഏജന്‍സി (ബി.എസ്.എന്‍.എല്‍ ഹൈദരാബാദ്) മാത്രമാണുള്ളത്. എൻ.ഐ.സിയെ ഓതന്‍റിക്കേഷന്‍ യൂസര്‍ ഏജന്‍സിയായി ലഭ്യമായാല്‍ അഞ്ച് ഓതന്‍റിക്കേഷന്‍ സര്‍വിസ് ഏജന്‍സികളുടെ സേവനം ലഭ്യമാകും- മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

