Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവാവിനെ...

യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പൊലീസ് പിടിയില്‍

text_fields
bookmark_border
രമേശ്
cancel
camera_alt

രമേശ്

എടക്കര: യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പൊലീസ് പിടിയില്‍. മുണ്ടേരി ഏട്ടപ്പാറ കോളനിയിലെ രമേശിനെയാണ് (25) പോത്തുകല്ല് പൊലീസ് അറസ്റ്റ് ചെയ്തത്. ഉപ്പട മലച്ചി കോളനിയില്‍ ബുധനാഴ്ച രാത്രി ഏഴിനാണ് സംഭവം. മലച്ചി കോളനിയിലെ അനീഷിനെയാണ് (23) ഇയാള്‍ ആക്രമിച്ചത്.

മരംവെട്ടുകാരനായ രമേശ് തന്റെ കൈയിലുള്ള മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് അനീഷിന്റെ കഴുത്തില്‍ വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതര പരിക്കുകളോടെ അനീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിലമ്പൂര്‍ ഡിവൈ.എസ്.പി സാജു കെ. എബ്രഹാമിന്റെ നിര്‍ദേശപ്രകാരം പോത്തുകല്ല് പൊലീസ് ഇന്‍സ്‌പെക്ടര്‍ വി.എം. ശ്രീകുമാര്‍, എസ്.ഐ കെ. സോമന്‍, സി.പി.ഒ ദിനേശ്, ഹോംഗാര്‍ഡ് സോമരാജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsAttempt to killKerala PoliceMalappuram News
News Summary - The man who tried to kill the youth was arrested by the police
Next Story