കോവിഡ് വാക്സിനെടുത്ത വീട്ടമ്മയുടെ ജീവിതം വഴിമുട്ടി
text_fieldsഅഞ്ചൽ: കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തതോടെ ശരീരത്തിന് ബലക്ഷയവും മറ്റ് അസ്വസ്ഥതകളും കാഴ്ചക്കുറവും അനുഭവപ്പെ വീട്ടമ്മ പ്രതിസന്ധിയിൽ.
അഞ്ചൽ പനയംചേരി കോടിയാട്ടു താഴതിൽ വീട്ടിൽ നസീമ (43)യാണ് ബുദ്ധിമുട്ടിലായത്. പൊലീസ് സ്റ്റേഷന് സമീപം ഹോട്ടൽ നടത്തുന്ന വിധവയായ നസീമക്ക് കഴിഞ്ഞ ഡിസംബറിൽ കോവിഡ് പ്രതിരോധത്തിന്റെ രണ്ടാം കുത്തിവെപ്പെടുത്തതോടെ അസ്വസ്ഥതകളും കാഴ്ചക്കുറവും അനുഭവപ്പെട്ടു.
വിവരം അഞ്ചൽ സി.എച്ച്.സിയിലെ ആരോഗ്യ പ്രവർത്തകരെയറിയിച്ചപ്പോൾ രണ്ടു മൂന്ന് ദിവസത്തിനകം മാറുമെന്ന് പറഞ്ഞു. ദിവസങ്ങൾ കഴിഞ്ഞതോടെ ശരീരമാസകലം നീരുവരികയും ഒരു കണ്ണിന്റെ കാഴ്ചയില്ലാതാകുകയും ചെയ്തു. പുനലൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വിട്ടു.
മെഡിക്കൽ കോളജ് അധികൃതർ കണ്ണിന്റെ ചികിത്സക്കായി തിരുനൽവേലി അരവിന്ദ് കണ്ണാശുപത്രിയിലേക്ക് വിട്ടു. കോവിഡ് വാക്സിൻ സംബന്ധമായ വിഷയമായതിനാൽ തിരുനൽവേലിയിൽ നിന്ന് തിരിച്ചയച്ചു. ചികിത്സക്കുള്ള സഹായം സർക്കാറിൽനിന്നുണ്ടാകണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.