Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടതിന് 47.74 ശതമാനം...

ഇടതിന് 47.74 ശതമാനം വോട്ട്

text_fields
bookmark_border
LDF
cancel
camera_alt

File Photo

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയും യു.ഡി.എഫും തമ്മിൽ 10 ലക്ഷത്തിലേറെ വോട്ടിെൻറ വ്യത്യാസം. യു.ഡി.എഫിനെക്കാൾ 10,04,039 വോട്ട് ഇടതു മുന്നണി അധികം നേടി. ഇടതു മുന്നണിക്ക് സ്വതന്ത്രന്മാർ ഉൾപ്പെടെ 99,44,413 വോട്ടാണ് ആെക ലഭിച്ചത്. യു.ഡി.എഫിന് 89,40,374 വോട്ടും. ബി.ജെ.പി മുന്നണിക്ക് 25,70,355 വോട്ട് ലഭിച്ചു. ഏതാനും മണ്ഡലങ്ങളിൽ എൻ.ഡി.എക്ക് സ്ഥാനാർഥികൾ ഇല്ലായിരുന്നു. ഇക്കുറി 2.03 കോടി വോട്ടാണ് പോൾ ചെയ്തത്. തപാൽ വോട്ടിെൻറ പൂർണ കണക്ക് ഇതിൽ ഉൾപ്പെടുന്നില്ല.

അതുകൊണ്ടുതന്നെ അന്തിമ കണക്കിൽ മാറ്റം വരാം. എങ്കിലും പോളിങ്ങും കിട്ടിയ വോട്ടും കൂട്ടിയാൽ ഇടതിന് 47.74 ശതമാനം, യു.ഡി.എഫിന് 42.92 ശതമാനം, എൻ.ഡി.എക്ക് 12.34 ശതമാനം എന്നിങ്ങനെ ലഭിക്കും. വൈകാതെ കമീഷെൻറ അന്തിമ കണക്ക് വരും. തെരഞ്ഞെടുപ്പ് കമീഷൻ വെബ് സൈറ്റ് പ്രകാരം സി.പി.എമ്മിന് 25.38 ശതമാനം വോട്ടാണ് ലഭിച്ചത്. 2016ൽ 26.5 ശതമാനം വോട്ട് ലഭിച്ചിരുന്നു.

സി.പി.എം സ്വതന്ത്രരുടെ വോട്ട് കൂടി ചേർത്താൽ ശതമാനം വീണ്ടും ഉയരും. സി.പി.െഎക്ക് കഴിഞ്ഞ തവണ 8.1 ശതമാനം ഉണ്ടായിരുന്നത് 7.58 ആയി കുറഞ്ഞു. കോൺഗ്രസ് വോട്ട് 23.12ൽനിന്ന് 25.12 ശതമാനമായി ഉയർന്നു. ലീഗ് 7.4 ൽനിന്ന് 8.27 ശതമാനമായി ഉയർന്നു. മാണി ഗ്രൂപ് മുന്നണി വിട്ടതിനാൽ കോൺഗ്രസും ലീഗും ഇക്കുറി കൂടുതൽ സീറ്റിൽ മത്സരിച്ചിരുന്നു.

ബി.ജെ.പിക്ക് കഴിഞ്ഞ തവണ 10.50 ശതമാനമായിരുന്നു വോട്ട്. ഇക്കുറി 11.30 ശതമാനമായി. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് 2.38 ശതമാനം വോട്ട് ലഭിച്ചു. എൻ.സി.പി. 0.99, ജെ.ഡി.എസ്. 1.28. ആർ.എസ്.പി. 1.17 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ വോട്ട് വിഹിതം. മറ്റുള്ളവർക്ക് 14.86 ശതമാനവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ldf udf
News Summary - The Left got 47.74 per cent of the vote
Next Story