ആയോധന മികവിന് അംഗീകാരം; ഗ്രീഷ്മ ഇനി അക്ഷരവീട്ടിൽ
text_fieldsപുലാമന്തോൾ (മലപ്പുറം): ആയോധന മികവിന് അംഗീകാരമായി പുലാമന്തോൾ ചെമ്മലശേരിയിലെ വുഷു ചാമ്പ്യൻ ഗ്രീഷ്മക്ക് അക്ഷരവീട്. കായിക മേഖലയിൽ പെൺകരുത്തിെൻറ പ്രതീകമായ ഗ്രീഷ്മക്ക് കായിക മന്ത്രി വി. അബ്ദുറഹ്മാനാണ് 'ഫ' എന്ന് നാമകരണം ചെയ്ത അക്ഷരവീട് സമർപ്പിച്ചത്. പുലാമന്തോൾ ചെമ്മലശേരിയിലെ സിൻഡിക്കേറ്റ് ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികളും സാമൂഹിക-സന്നദ്ധ പ്രവർത്തകരും കായിക മേഖലയിൽ നിന്നുള്ളവരും പങ്കെടുത്തു.
'മാധ്യമ'വും താരസംഘടനയായ 'അമ്മ'യും യൂനിമണി- എൻ.എം.സി ഗ്രൂപ്പും സംയുക്തമായാണ് സമൂഹത്തിെൻറ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകൾക്കുള്ള ആദരമായി അക്ഷരവീടുകൾ സമർപ്പിക്കുന്നത്. കരാട്ടെ, കുൻഫു, വുഷു ഇനങ്ങളിൽ നിരവധി സംസ്ഥാന, ദേശീയ ചാമ്പ്യൻഷിപ്പുകളിൽ മെഡലുകൾ നേടി പെൺകരുത്തിെൻറ പ്രതീകമായ ഗ്രീഷ്മയും കുടുംബവും വർഷങ്ങളായി വാടക വീട്ടിലാണ് താമസിച്ചിരുന്നത്. പുലാമന്തോളിലെ നടുവത്ത് പറമ്പിൽ ഗോപിയുടെയും ശ്രീജയുടെയും മകളാണ്.
സ്ത്രീകളെ പൊതുരംഗത്തേക്ക് കൊണ്ടുവരുന്നതിൽ കേരളം വലിയ മാതൃകയാണെന്നും ഇതിെൻറ മികച്ച ഉദാഹരണമാണ് ഗ്രീഷ്മയെന്നും അക്ഷരവീട് സമർപ്പണം നടത്തിയ കായിക മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു.
കേരളത്തിൽ കായിക മേഖലയിൽ വൻതോതിൽ പണം നിക്ഷേപിക്കുന്നുണ്ട്. കായിക രംഗത്തിനും ആയോധന കലക്കും ആരോഗ്യത്തിനും നാട് നൽകിവരുന്ന പ്രാധാന്യമാണിത് കാണിക്കുന്നത്. സർക്കാറിെൻറ പൊതുപദ്ധതികൾക്ക് പുറമെ ഇത്തരത്തിലുള്ള മുന്നേറ്റങ്ങൾ കായിക മേഖലക്ക് വലിയ മുതൽക്കൂട്ടാണ്. ആയോധന കലകളിൽ പെൺകുട്ടികൾക്ക് കാര്യമായ അവസരം സൃഷ്ടിക്കാൻ എല്ലാ ജില്ല ആസ്ഥാനങ്ങളിലും അഞ്ച് ആയോധന കലകൾക്ക് വീതം പ്രത്യേക പരിശീലന കേന്ദ്രം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
അക്ഷരവീട് പദ്ധതിക്ക് എല്ലാമേഖലകളിൽനിന്നും വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും ഈ രംഗത്ത് കഴിവും മികവും തെളിയിച്ചതിെൻറ അംഗീകാരമായാണ് വീട് നിർമിച്ച് നൽകുന്നതെന്നും അധ്യക്ഷത വഹിച്ച 'മാധ്യമം' സി.ഇ.ഒ പി.എം. സാലിഹ് പറഞ്ഞു.
ഗ്രീഷ്മക്ക് ആയോധന മേഖലയിലെത്താൻ പിന്തുണയും പ്രോത്സാഹനവും നൽകിയ മാതാപിതാക്കളെ 'അമ്മ' പ്രതിനിധിയും ചലച്ചിത്ര നടിയുമായ അനുമോൾ അഭിനന്ദിച്ചു. നിലവിലെ പ്രത്യേക കാലഘട്ടത്തിൽ ഏത് മേഖലയിലായിരുന്നാലും നല്ല മനുഷ്യരാവണമെന്നും ഇതിെൻറ വലിയ മാതൃകയാണ് അക്ഷരവീടെന്നും അനുമോൾ കൂട്ടിച്ചേർത്തു. ചാരിറ്റി പ്രവർത്തനങ്ങൾക്കപ്പുറം, അംഗീകാരമായി വേണം ഇത്തരം എല്ലാ നല്ല സംരംഭങ്ങെളയും കാണേണ്ടതെന്ന് ഗ്രീഷ്മയെ പൊന്നാടയണിയിച്ച നജീബ് കാന്തപുരം എം.എൽ.എ പറഞ്ഞു. ആയോധന മേഖലയിൽ കൈവരിച്ച നേട്ടങ്ങൾക്ക് നാട് നൽകുന്ന അംഗീകാരമാണ് അക്ഷരവീടെന്ന് ഗ്രീഷ്മക്ക് മെഡൽ അണിയിച്ച മലപ്പുറം ജില്ല പഞ്ചായത്ത് അധ്യക്ഷ എം.കെ. റഫീഖ പറഞ്ഞു.
ഹാബിറ്റാറ്റ് സ്ഥാപകൻ ജി. ശങ്കറാണ് വീടിെൻറ രൂപകൽപന നിർവഹിച്ചത്. അക്ഷരവീടിെൻറ കോ ഒാഡിനേറ്റർ ഇ. ഷബീറലിയെ ചടങ്ങിൽ മന്ത്രി വി. അബ്ദുറഹ്മാൻ ഉപഹാരം നൽകി അനുമോദിച്ചു. പുലാമന്തോൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി. സൗമ്യ, വൈസ് പ്രസിഡൻറ് ചന്ദ്രമോഹൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഉമ്മുസൽമ പാലോത്ത്, ഗ്രാമ പഞ്ചായത്ത് അംഗം എൻ.പി. റാബിയ, 'മാധ്യമം' ജില്ല രക്ഷാധികാരി സലീം മമ്പാട്, പെയിൻ ആൻഡ് പാലിയേറ്റിവ് പ്രസിഡൻറ് ഇ.കെ. ഹനീഫ മാസ്റ്റർ എന്നിവർ സ്നേഹാശംസകൾ നേർന്നു. ഗ്രീഷ്മ മറുപടി പറഞ്ഞു. 'മാധ്യമം' ചീഫ് റീജനൽ മാനേജർ വി.സി. മുഹമ്മദ് സലീം സ്വാഗതവും മലപ്പുറം ഡസ്ക് ഇൻ ചാർജ് ബി.എസ്. നിസാമുദ്ദീൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.