Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചവറക്കോട്ടയുടെ നായകൻ,...

ചവറക്കോട്ടയുടെ നായകൻ, ഷിബു ബേബി ജോൺ വീണ്ടും മന്ത്രിപദത്തിലേക്ക്

text_fields
bookmark_border
ചവറക്കോട്ടയുടെ നായകൻ, ഷിബു ബേബി ജോൺ വീണ്ടും മന്ത്രിപദത്തിലേക്ക്
cancel
camera_alt

ഷിബു ബേബി ജോൺ ഭാര്യ ആനി, മക്കളായ അച്ചു ബേബി ജോൺ, അമർ സെബാസ്റ്റ്യൻ ജോൺ എന്നിവർക്കൊപ്പം

കൊല്ലം: കേരള കിസിഞ്ജറുടെ മകൻ ഏറ്റ തോൽവികളെല്ലാം പാഠമാക്കി ശക്തമായ തിരിച്ചുവരവ് നടത്തിയപ്പോൾ കാത്തിരുന്നത് രണ്ടാം മന്ത്രിപദം. കേരള രാഷ്ട്രീയം കണ്ട അതികായൻ സാക്ഷാൽ ബേബി ജോണിന്റെ മകനെന്ന പരിചയപ്പെടുത്തലിനപ്പുറം ഷിബു ബേബി ജോൺ സ്വപ്രയത്നംകൊണ്ട് ആർ.എസ്.പിയുടെയും യു.ഡി.എഫിന്റെയും നെടുംതൂണായി മാറിയ രാഷ്ട്രീയ വളർച്ചക്കാണ് മൂന്ന് പതിറ്റാണ്ടിനടുത്ത കാലയളവിൽ കേരളം സാക്ഷിയായത്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലെ തോൽവികളെ പഴങ്കഥയാക്കുന്ന വിജയവുമായി ഇത്തവണ ഷിബു ബേബി ജോൺ എത്തുമ്പോൾ, 10 വർഷത്തെ ഇടവേളക്കുശേഷം ചവറ മണ്ഡലത്തിന് വീണ്ടും മന്ത്രിയെ കിട്ടുകയാണ്.

സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ കരുത്തൻ ബേബി ജോണിന്റെയും അന്നമ്മ ജോണിന്റെയും മകൻ രാഷ്ട്രീയം ജനനംമുതൽ അടുത്തറിഞ്ഞതാണ്. പിതാവിന്റെ വഴിയിലേക്ക് എത്തുന്നതിന് മുമ്പ് ടി.കെ.എം എൻജിനീയറിങ് കോളജിൽനിന്ന് ബി.ടെക് ബിരുദം നേടി ബിസിനസിലേക്കായിരുന്നു ആദ്യ ശ്രദ്ധ. രക്തത്തിലുള്ള പൊതുപ്രവർത്തനം പിന്നാലെ എത്തിയപ്പോൾ ഒഴിഞ്ഞുനിന്നില്ല. പിതാവിന്റെ പിൻഗാമിയായി രാഷ്ട്രീയത്തിലും ആർ.എസ്.പിയുടെ നേതൃനിരയിലും ശോഭിക്കാനും അധികം കാത്തിരിക്കേണ്ടിവന്നില്ല.

ആർ.എസ്.പി (ബേബി ജോൺ) ടിക്കറ്റിൽ 2001ൽ ചവറയിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക്. പിന്നാലെ 2006ൽ തോൽവി. 2011ൽ കടുത്ത പോരാട്ടത്തിൽ ജയം പിടിച്ച് തൊഴിൽമന്ത്രിയായി. തൊഴിലാളി ക്ഷേമം, തൊഴിൽ സൃഷ്ടി, നൈപുണ്യ വികസനം എന്നിങ്ങനെ മന്ത്രിയായി വിവിധ പദ്ധതികളിൽ നടത്തിയ പ്രവർത്തനം ശ്രദ്ധേയമാണ്. 2014ൽ ആർ.എസ്.പി പാർട്ടികളുടെ ലയനത്തിന് ചുക്കാൻപിടിച്ച് പുതിയൊരു യുഗത്തിന് തുടക്കമിടാനും കഴിഞ്ഞു. 2016, 2021 തെരഞ്ഞെടുപ്പുകളിൽ ചവറയിൽ തോൽവി നേരിട്ടു. ഇതിനിടയിൽ 2022ൽ ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയായി.

രാഷ്ട്രീയത്തിന് പുറമെ കായികരംഗത്തും സിനിമയിലും സംഗീതത്തിലും താൽപര്യമുള്ള വ്യക്തിയാണ് ഷിബു ബേബി ജോൺ. ബിസിനസിനും വിനോദസഞ്ചാരത്തിനുമായി 53ലേറെ രാജ്യങ്ങൾ സന്ദർശിച്ചു. സിനിമ നിർമാണത്തിലും കൈവെച്ച ഷിബു ബേബി ജോൺ മലൈക്കോട്ടെ വാലിബൻ, ദാവീദ് എന്നീ സിനിമകളുടെ നിർമാതാവാണ്. രാഷ്ട്രീയത്തിലും ബിസിനസിലുമെല്ലാം കരുത്താർന്ന പിന്തുണയുമായി 62കാരനായ ഷിബുവിനൊപ്പം കൊല്ലം ഉപാസന നഗറിലെ വയലിൽ വീട്ടിൽ ഭാര്യ ആനിയും മക്കളായ അച്ചു ബേബി ജോണും അമർ സെബാസ്റ്റ്യൻ ജോണും മാതാവ് അന്നമ്മ ജോണും ഉൾപ്പെടുന്ന കുടുംബവുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shibu baby johnchavaraMinisterKerala UDF Cabinet
News Summary - Shibu Baby John, the hero of Chavarakotta, is back in the cabinet
Next Story