വിട്ടുപോയ കോവിഡ് മരണങ്ങൾ മൂന്ന് ദിവസത്തിനകം ഉൾപ്പെടുത്തും -വീണാ ജോർജ്
text_fieldsപത്തനംതിട്ട: വിട്ടുപോയ കോവിഡ് മരണങ്ങളെല്ലാം മൂന്ന് ദിവസത്തിനുള്ളിൽ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി വീണാ ജോർജ്. എല്ലാ മരണങ്ങളും 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യാനുള്ള നടപടികളാണ് കഴിഞ്ഞ 16 മുതൽ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
മുമ്പ് പട്ടികയിൽ ഉൾപ്പെടാതെ പോയത് മനഃപൂർവമല്ല. അവ്യക്തത കൊണ്ട് മാറ്റിവെക്കപ്പെട്ടതാകാം. യഥാസമയം ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ ലഭിക്കാതെ വന്നതടക്കമുള്ള പ്രശ്നങ്ങൾകൊണ്ടുമാകാം. ഇക്കാര്യത്തിൽ സർക്കാറിന് മറച്ചുവെക്കാനൊന്നുമില്ല. സുതാര്യമായ നടപടികളാണ് സ്വീകരിച്ചതെന്നും സർക്കാർ ജനങ്ങൾക്കൊപ്പമാണെന്നും മന്ത്രി വ്യക്തമാക്കി.
ജനങ്ങൾക്ക് സഹായം ലഭിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കും. മുമ്പ് വിട്ടുപോയ മരണങ്ങളുണ്ടെങ്കിൽ പരാതിപ്പെടാം. പരിശോധിച്ച് ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിക്കാതെ നടപടി സ്വീകരിക്കും.
ഡി.എം.ഒ തലത്തിൽ തന്നെ സംവിധാനമുണ്ടാകും. എല്ലാ കോവിഡ് മരണങ്ങളും സംബന്ധിച്ച് പേരും വിലാസവും ഉൾപ്പെടെ പൂർണമായ വിവരങ്ങൾ ഡി.എം.ഒ ഓഫിസുകളിൽ ഉണ്ടാകുമെന്നും മന്ത്രി പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.