Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുൻനിര സർക്കാർ...

മുൻനിര സർക്കാർ പദ്ധതികൾക്ക് കൃഷിവകുപ്പിെൻറ ഉടക്ക്

text_fields
bookmark_border
മുൻനിര സർക്കാർ പദ്ധതികൾക്ക് കൃഷിവകുപ്പിെൻറ ഉടക്ക്
cancel

തൃശൂർ: തദ്ദേശ സ്ഥാപന തലത്തിൽ രണ്ടാം പിണറായി സർക്കാറിെൻറ മുൻഗണന പദ്ധതികൾ നടന്നുവരവേ ഫീൽഡ് ജീവനക്കാരെ കാർഷികേതര ആവശ്യങ്ങൾക്ക് വിട്ടുനൽകുന്നതിനെതിരെ കൃഷിവകുപ്പിെൻറ സർക്കുലർ. വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനം ആവശ്യമായ ലൈഫ്, അതിദാരിദ്ര്യ സർവേ നടന്നുവരവേയാണ് വ്യാഴാഴ്ച കൃഷിവകുപ്പ് അഡീഷനൽ സെക്രട്ടറി എസ്. സാബിർ ഹുസൈൻ ഫീൽഡ് ജീവനക്കാരെ മറ്റ് വകുപ്പുപ്രവർത്തനങ്ങളിൽ നിന്ന് വിലക്കി സർക്കുലർ ഇറക്കിയത്. കേരള പഞ്ചായത്തീ രാജ് നിയമത്തിന് വിരുദ്ധമാണ് കൃഷിവകുപ്പിെൻറ നടപടിയെന്നാരോപിച്ച് കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ഭാരവാഹികൾ തദ്ദേശവകുപ്പുമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

 1994ലെ കേരള പഞ്ചായത്തീ രാജ് നിയമം അനുസരിച്ച് തേദ്ദശ സ്ഥാപനങ്ങൾക്ക് കൈമാറിക്കിട്ടിയ ഘടക സ്ഥാപനങ്ങളിലൊന്നാണ് കൃഷിഭവൻ. ഘടക സ്ഥാപനങ്ങളിലെ ജീവനക്കാരെ പ്രവർത്തനമേഖല പരിഗണിക്കാതെ പൊതുവായ വികസനക്ഷേമ പ്രവർത്തനങ്ങൾക്ക് നിയോഗിക്കാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറി 2018 ഫെബ്രുവരി 19ന് അന്നത്തെ ചീഫ് സെക്രട്ടറി പോൾ ആൻറണി ഉത്തരവ് ഇറക്കിയിരുന്നു. കേരള പഞ്ചായത്തീ രാജ് നിയമം 181,184 എന്നിവ പ്രകാരം പഞ്ചായത്തിെൻറ ഏത് ചുമതലയും ഗ്രാമപഞ്ചായത്തിലേക്ക് കൈമാറിയ സ്ഥാപനങ്ങളിലെ ഏത് ഉദ്യോഗസ്ഥനും അവരുടെ പ്രവർത്തനമേഖല പരിഗണിക്കാതെ ഏൽപിക്കാമെന്നാണ് വ്യവസ്ഥ.

ഫീൽഡ് ജീവനക്കാരെ കാർഷികേതര ആവശ്യങ്ങൾക്ക് നിയോഗിക്കരുതെന്ന 2017ൽ ഇറക്കിയ സർക്കുലർ ഉയർത്തിയാണ് കൃഷിവകുപ്പ് ഉത്തരവ്. 2017ലെ ഉത്തരവ് പഞ്ചായത്തീ രാജ് ആക്ടിന് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി അന്ന് മറുകുറിപ്പ് ഇറക്കിയത് വിവാദമായിരുന്നു. ഒടുവിൽ ജീവനക്കാരെ അനുവദിച്ച് കൃഷിവകുപ്പ് പ്രശ്നം പരിഹരിക്കുകയായിരുന്നു.

'ഉത്തരവ് പഞ്ചായത്തീ രാജ് നിയമത്തിന് വിരുദ്ധം'

തൃശൂർ: പഞ്ചായത്തീ രാജ് നിയമത്തിെൻറ ലംഘനമാണ് കൃഷിവകുപ്പിൽ നിന്നിറങ്ങിയ ഉത്തരവെന്ന് കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കെ.ബി. മദൻമോഹൻ. ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും അസോസിയേഷൻ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agriculture Newsstate government projects
News Summary - The Department of Agriculture is obstructing leading government projects
Next Story