അറ്റകുറ്റപ്പണി നടത്തി ഡാം എക്കാലവും നിലനിർത്താനാവില്ല; മുല്ലപ്പെരിയാറിൽ കേരളം സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: 126 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാം എത്ര അറ്റകുറ്റപ്പണി നടത്തിയാലും എക്കാലത്തേക്കും നിലനിർത്താൻ കഴിയില്ലെന്നും പുതിയ ഡാം മാത്രമാണ് ആപത്ത് ഒഴിവാക്കാനുള്ള ഏക മാർഗമെന്നും കേരളം സുപ്രീംകോടതിയിൽ.
അണക്കെട്ടുകൾ ഉപയോഗിക്കാവുന്ന കാലത്തിന്പരിധിയുണ്ട്. ജീർണാവസ്ഥയും സുരക്ഷിതത്വവും കണക്കാക്കാൻ നവീന മാർഗങ്ങളുണ്ട്. ലോകമെമ്പാടും അത്തരത്തിൽ പരിശോധനകൾ നടക്കുന്നുണ്ട്.
പഴകിയ ഡാമുകൾ പലതും ഡീകമീഷൻ ചെയ്തു. എന്നാൽ, അറ്റകുറ്റപ്പണി നടത്തി നിലനിർത്തുകയെന്ന വാദമാണ് തമിഴ്നാട് മുന്നോട്ടുവെക്കുന്നതെന്ന് കേരളം ബോധിപ്പിച്ചു. മുല്ലപ്പെരിയാർ കേസിൽ ബന്ധപ്പെട്ട കക്ഷികളോട് അഭിപ്രായമറിയിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടതുപ്രകാരമാണ് കേരളത്തിെൻറ അധിക സത്യവാങ്മൂലം. കാലാവസ്ഥയും മഴയുടെ രീതിയും മാറിവരുന്ന ചുറ്റുപാടിൽ, കനത്തമഴ മൂലം പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം താങ്ങാൻ മുല്ലപ്പെരിയാർ ഡാമിന് ശേഷിയില്ലാത്തത് കണക്കിലെടുക്കണമെന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞു. 2018ലും 2019ലും മുല്ലപ്പെരിയാറിെൻറ വൃഷ്ടിപ്രദേശത്തുണ്ടായ കനത്തമഴ മൂലം റിസർവോയറിലെ വെള്ളം പൊടുന്നനെ ഉയർെന്നന്നാണ് അനുഭവം.
ഇങ്ങനെ പെട്ടെന്ന് ജലനിരപ്പ് ഉയർന്നാൽ വെള്ളം പുറന്തള്ളാൻ സ്പിൽവേക്ക് വേണ്ടത്ര ശേഷിയില്ല. അടിയന്തര സാഹചര്യങ്ങളിൽ അധികജലം തിരിച്ചുവിടാൻ ടണൽ ശേഷിയും പരിമിതം. മൺസൂൺ കാലത്ത് ഒഴുകിയെത്തുന്ന വെള്ളം മുഴുവൻ പിടിച്ചു നിർത്താൻ ഇടുക്കി റിസർവോയറിന് ശേഷിയില്ല. ഒരു വിപത്തുണ്ടായാൽ താഴ്ന്ന പ്രദേശങ്ങളിൽ വൻതോതിൽ ജീവഹാനിയും വസ്തുനാശവും സംഭവിക്കും.
ജലനിരപ്പ് സംബന്ധിച്ച തമിഴ്നാടിെൻറ റൂൾ കർവ്, കേരളത്തിെൻറ അഭിപ്രായങ്ങൾക്ക് അനുസൃതമായി മേൽനോട്ട സമിതി പുനഃപരിശോധിക്കണം.
വെള്ളപ്പൊക്കമുണ്ടായപ്പോൾ കൂടുതൽ വെള്ളം സ്പിൽ വേയിലൂടെ പുറന്തള്ളി 138 അടിയായി ഡാമിലെ ജലനിരപ്പ് നിലനിർത്താനുള്ള ശ്രമം ഫലവത്തായില്ല. സുപ്രീംകോടതി നിർദേശംതന്നെ ഇതുവഴി ഒക്േടാബർ 31ന് ലംഘിക്കപ്പെട്ടതായും സത്യവാങ്മൂലത്തിൽ പറഞ്ഞു.
പുതിയ ഡാം നിർമിക്കുന്ന പ്രശ്നമില്ലെന്ന് തമിഴ്നാട് ജലമന്ത്രി
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് തമിഴ്നാട് ജലമന്ത്രി എസ്. ദുരൈമുരുകൻ. സുപ്രീംകോടതി നിയമിച്ച മുല്ലെപ്പരിയാർ ഡാം ഉന്നതാധികാര സമിതിയിൽ കേരളത്തെ പ്രതിനിധാനംചെയ്തിരുന്ന ജസ്റ്റിസ് കെ.ടി. തോമസ് തന്നെ ഡാം സുരക്ഷിതമാെണന്നും പുതിയ അണക്കെട്ടിെൻറ ആവശ്യമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ബേബി ഡാം ശക്തിപ്പെടുത്തി ജലനിരപ്പ് 152 അടിയാക്കി ഉയർത്തുകയാണ് തമിഴ്നാടിെൻറ ലക്ഷ്യം. സുപ്രീംകോടതിയുടെ മാർഗനിർദേശങ്ങൾക്കനുസരിച്ചാണ് ഡാമിൽനിന്ന് വെള്ളം തുറന്നുവിട്ടതെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.