അഡ്വ. സൈബി ജോസിനെതിരെ തെളിവില്ലെന്ന് കോടതിയും
text_fieldsമൂവാറ്റുപുഴ: ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിൽ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ തെളിവിെല്ലന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ മൂവാറ്റുപുഴ വിജിലൻസ് കോടതി അംഗീകരിച്ചു. തുടർനടപടികളും അവസാനിപ്പിച്ചു.
നേരത്തേ അന്വേഷണസംഘം റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിൽ രണ്ടുമാസത്തിനകം തീരുമാനമെടുക്കണമെന്ന ഹൈകോടതി നിർദേശിച്ചിരുന്നു.
സാക്ഷിമൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്നും റിപ്പോർട്ടിൽ അന്വേഷണസംഘം ചൂണ്ടിക്കാട്ടിയിരുന്നു. 194 സാക്ഷികളുടെ മൊഴിയെടുത്തതിൽ സൈബി ജോസിന്റെ കക്ഷികളാരും കോഴ നൽകാൻ പണം നൽകിയതായി വെളിപ്പെടുത്തിയിട്ടില്ല.
ആരോപണങ്ങൾ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ മാത്രമാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു.
റിപ്പോർട്ട് കോടതി അംഗീകരിച്ചതോടെ സൈബി ജോസിനെതിരായ എഫ്.ഐ.ആറും റദ്ദാക്കേണ്ടി വരും. ഹൈ കോടതിയിലെ മൂന്ന് ജഡ്ജിമാരുടെ പേരില്‍ കക്ഷികളിൽനിന്നും കോഴ വാങ്ങിയെന്ന കേസില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസാണ് സൈബി ജോസിനെതിരെ കേസെടുത്തത്. 10 മാസം നീണ്ട അന്വേഷണത്തിനൊടുവിൽ മൂന്നുമാസം മുമ്പാണ് റിപ്പോർട്ട് സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

