27 ലെ ദേശീയ പണിമുടക്ക് കേരളത്തിൽ ഹർത്താലാവും
text_fieldsതിരുവനന്തപുരം: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യമർപ്പിച്ച് സെപ്റ്റംബർ 27ലെ ഭാരത് ബന്ദ് സംസ്ഥാനത്ത് ഹർത്താലാകും. ഹർത്താലാചരിക്കാൻ വ്യാഴാഴ്ച ചേർന്ന ഇടതുമുന്നണി യോഗം തീരുമാനിച്ചു.
സംസ്ഥാനത്ത് ബന്ദ് പാടില്ലെന്ന ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഹർത്താലാചരിക്കണമെന്ന് ആമുഖമായി സംസാരിച്ച സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഹർത്താലിെൻറ ദേശീയ രാഷ്ട്രീയ സാഹചര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു. വിവിധ ഘടകകക്ഷി നേതാക്കൾ പിന്തുണച്ചു. ഉപസംഹരിച്ച് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയനും രാഷ്ട്രീയ സാഹചര്യം വിശദീകരിച്ചു.
ബി.എം.എസ് ഒഴികെ ട്രേഡ് യൂനിയനുകളെല്ലാം പിന്തുണ പ്രഖ്യാപിച്ച ബന്ദ് കേരളത്തിൽ ഹർത്താലായി ആചരിക്കാൻ സംയുക്ത ട്രേഡ് യൂനിയൻ തീരുമാനിച്ചിരുന്നു. എൽ.ഡി.എഫിന് പിന്നാലെ യു.ഡി.എഫ് കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ സംസ്ഥാനം നിശ്ചലമാകും. മോട്ടോർ വാഹന തൊഴിലാളികളും കർഷകരും ബാങ്ക് ജീവനക്കാരുമടക്കം നൂറിലേറെ സംഘടനകളുടെ പിന്തുണയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.