Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോട്ടയത്ത്...

കോട്ടയത്ത് വീട്ടമ്മയെ തലക്കടിച്ച് കൊന്ന സംഭവം: മുറിയില്‍ മല്‍പിടിത്തം നടന്ന ലക്ഷണങ്ങൾ

text_fields
bookmark_border
thazhathangady-Murder-Case
cancel
camera_alt????????????? ????????? ????? ??????? ????????? ???????? ??????????

കോട്ടയം: ശനിയാഴ്ച രാത്രി ചങ്ങനാശ്ശേരിയിൽ യുവാവ് അമ്മയെ കഴുത്തറുത്തുകൊന്ന സംഭവത്തിെൻറ ഞെട്ടൽ മാറുംമുേമ്പ താഴത്തങ്ങാടിയിലുണ്ടായ കൊലപാതകം നാടിനെ നടുക്കി. തിങ്കളാഴ്ച വൈകീട്ടാണ് താഴത്തങ്ങാടിയിലെ കൊലപാതക വിവരം പുറത്തുവന്നത്. പാറപ്പാടം ക്ഷേത്രത്തിന് ഏതാനും മീറ്റര്‍ അകലെയാണ് കൊലപാതകം നടന്ന ഷാനി മന്‍സില്‍. ഷാനി മന്‍സിലിെൻറ തൊട്ടുപിന്നിലെ വീടും ഇവരുടേതു തന്നെയാണ്. വാടകവീട് ചോദിച്ച് ഇതുവഴി എത്തിയ ആൾ വീട്ടിൽ ആരെയും കാണാത്തതിനാൽ അയൽവീട്ടിൽ അന്വേഷിച്ചു. സുഖമില്ലാത്തതിനാൽ സാലി പുറത്തുപോവില്ലെന്നും വീട്ടിലുണ്ടാകുമെന്നും അയൽക്കാർ പറഞ്ഞു. തുടർന്ന് അയൽവീട്ടുകാർ എത്തിയപ്പോഴാണ് പാചകവാതകത്തിെൻറ ഗന്ധം ശ്രദ്ധയിൽപെട്ടത്. 

വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഉടൻ അഗ്നിരക്ഷാസേനയെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. സമീപവാസികളില്‍ ആര്‍ക്കും വിശ്വസിക്കാനാവാത്ത രീതിയിലാണ് കൊലപാതകം നടന്നിരിക്കുന്നത്. മുറിയില്‍ മല്‍പിടിത്തം നടന്ന ലക്ഷണങ്ങളുണ്ട്. ഫര്‍ണിച്ചറുകള്‍ അലങ്കോലമാക്കിയ നിലയിലായിരുന്നു. മുറിയിലെ സീലിങ് ഫാനിെൻറ ലീഫുകളിലൊന്ന് തകര്‍ന്നിരുന്നു. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസ് പറയുന്നു. സമീപകാലംവരെ സാലി നാഗമ്പടം ബസ് സ്റ്റാൻഡില്‍ ടീ സ്റ്റാള്‍ നടത്തിയിരുന്നു.

ഏക മകളെ വിവാഹം കഴിപ്പിച്ച് അയച്ചതോടെ സാലിയും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്. കഴുത്തിലെ ഞരമ്പിനുണ്ടായ തകരാര്‍ മൂലം സാലിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇത്തരം അസ്വസ്ഥതകള്‍ക്കിടയിലും തനിയെ സ്‌കൂട്ടര്‍ ഓടിച്ച് താഴത്തങ്ങാടിയിലും ടൗണിലുമൊക്കെയെത്തി കുടുംബ കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നതായി അയല്‍വാസികള്‍ പറയുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സാലിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. തലയോട്ടി പൊട്ടിയിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

കൊലപാതകം മോഷണശ്രമത്തിനിടെ –എസ്.പി
കോട്ടയം: പ്രാഥമിക അന്വേഷണത്തിൽ മോഷണശ്രമമാണെന്നാണ് മനസ്സിലാകുന്നതെന്ന് ജില്ല പൊലീസ് മേധാവി ജി. ജയദേവ്. മുറ്റത്തുകിടന്നിരുന്ന കാറും കാണാതായിട്ടുണ്ട്. ഇവരെ പരിചയമുള്ള ആരെങ്കിലുമാകാം പിന്നിലെന്നാണ് അനുമാനം. കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചുവരുന്നതായും എസ്.പി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsthazhathangady Murder Case
News Summary - thazhathangady Murder Case -Kerala News
Next Story