താമരശേരിയിൽ വനിത ഡോക്ടർക്ക് കോവിഡ്: പത്തു പേർ നിരീക്ഷണത്തിൽ
text_fieldsകോഴിക്കോട്: താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന കർണാടക സ്വദേശിനിയായ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർക്കാണ് രോഗംസ്ഥിരീകരിച്ചത്. കർണാടകയിലേക്ക് തിരികെ പോയി 13ാം ദിവസം വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.
ഇതേതുടർന്ന് ആശുപത്രിയിലെ ആറ് ജീവനക്കാരും ഡോക്ടറുടെ അടുത്ത് പരിശോധനക്കെത്തിയ നാല് ഗർഭിണികളും ഉൾപ്പെടെ പത്ത് പേരെ ക്വാറൻറീനിലാക്കിയിട്ടുണ്ട്. ഡോക്ടറുടെ ഡ്രൈവറുടേതുൾപ്പെടെ ഏഴു പേരുടെ സാമ്പ്ൾ പരിശോധിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. താമരശ്ശേരിയിൽ ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
കർണാടക സ്വദേശികളായ ഡോക്ടർ ദമ്പതികൾ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഇതിൽ വനിത ഡോക്ടർക്കാണ് കോവിഡ് ബാധ കണ്ടെത്തിയിരിക്കുന്നത്. ഈ മാസം അഞ്ചിനാണ് ഇവർ കർണാടകയിലേക്ക് തിരികെ പോയത്.
കേരളത്തിൽ നിന്നാകാം തങ്ങൾക്ക് രോഗം പകർന്നതെന്ന സംശയം ഡോക്ടർ ആരോഗ്യ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. കർണാടകയിൽ തിരിച്ചെത്തിയത് മുതൽ ഹോം ക്വാറൻറീനിലായിരുന്നെന്നും മറ്റാരുമായും സമ്പർക്കം പുലർത്തിയിട്ടില്ലെന്നും ഇവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.