തലശ്ശേരി-കുടക് പാത അടച്ച സംഭവം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
text_fieldsതിരുവനന്തപുരം: തലശ്ശേരി-കൂർഗ് പാതയിലെ കർണാടക അതിർത്തി അടച്ച നടപടി ഒഴിവാക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. മണ്ണ് നീക്കാമെന്ന് കർണാടക വാക്കാൽ പറഞ്ഞെങ്കിലും പാലിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കർണാടകയിലെ കൂർഗുമായി വിരാജ്പേട്ട വഴി കേരളത്തെ ബന്ധിപ്പിക്കുന്ന സംസ്ഥാനപാത-30 കഴിഞ്ഞ ദിവസമാണ് കർണാടക മണ്ണിട്ട് അടച്ചത്.
അതേസമയം വീരാജ്പേട്ട - കൂട്ടുപുഴ വഴി ഗതാഗതം അനുവദിക്കില്ലെന്ന് കർണാടക ആവർത്തിച്ചു. കർണാടക മുഖ്യമന്ത്രി യെദിയൂരിയപ്പയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തിൽ കേന്ദ്ര മന്ത്രി ഡി.വി. സദാനന്ദഗൗഡയുമായി ബന്ധപ്പെട്ടിട്ടുണ്ട്.
മംഗളൂരു-കാസർകോട്, മൈസൂരു-എച്ച്.ഡി കോട്ട-ബാവലി- മാനന്തവാടി, ഗുണ്ടൽപേട്ട്- മുത്തങ്ങ- സുൽത്താൻ ബത്തേരി എന്നീ റോഡുകൾ കേരളത്തിലേക്ക് ചരക്കുനീക്കത്തിന് തുറന്നുകൊടുക്കാൻ തയാറായെങ്കിലും കണ്ണൂരിലേക്ക് ചരക്കു നീക്കം എളുപ്പമാക്കുന്ന വീരാജ്പേട്ട -മാക്കൂട്ടം- കൂട്ടുപുഴ വഴി ഗതാഗതം അനുവദിക്കില്ലെന്നാണ് കർണാടകയുടെ നിലപാട്. ഡി.വി. സദാനന്ദഗൗഡ ഇരു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ചീഫ് സെക്രട്ടറിമാരുമായും ചർച്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.