Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാഹക്ക് ജാമ്യം...

താഹക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷം, എല്ലാവരോടും നന്ദി; മകന്‍റെ രണ്ടാം ജന്മമെന്ന് മാതാവ്

text_fields
bookmark_border
thaha fazal mother
cancel

പന്തീരാങ്കാവ്: നീണ്ട രണ്ടു വർഷം നഷ്ടമായെങ്കിലും മകന് ജാമ്യം കിട്ടിയതിൽ ഏറെ സന്തോഷമുണ്ടെന്നും പറയാൻ വാക്കുകളില്ലെന്നും താഹ ഫസലിെൻറ ഉമ്മ ജമീല. സുപ്രീം കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. താഹയും ആത്മവിശ്വാസത്തിലായിരുന്നു. രാവിലെ അലനാണ് ജാമ്യംകിട്ടിയ വിവരം വിളിച്ചുപറഞ്ഞത്.

മകെൻറ രണ്ടാം ജന്മമാണിത്. കഴിഞ്ഞ മാർച്ചിലാണ് മകനെ കാണാൻ അവസാനം ജയിലിൽ പോയത്. പക്ഷേ, ഒപ്പമുള്ള ആർക്കോ കോവിഡ് വന്നതിനാൽ കാണാനായില്ല. ഒന്നിടവിട്ട ദിവസങ്ങളിലുള്ള ഫോൺ വിളിയിലായിരുന്നു മകനുമായുള്ള ബന്ധം. പഠനം മുന്നോട്ട് കൊണ്ടുപോകണമെന്നാണ് അവ‍െൻറ ആഗ്രഹം. ജയിലിലായതിനാൽ പഠനം പൂർത്തിയാക്കാനായിട്ടില്ല. പാർട്ടി എന്നനിലയിൽ സി.പി.എം ഞങ്ങളെ സഹായിച്ചിട്ടില്ല. പക്ഷേ വീടിനു ചുറ്റുവട്ടത്തുള്ളവരെല്ലാം പാർട്ടിക്കാരാണ്. എല്ലാവരുടെയും സഹായമുണ്ടായിരുന്നു. എല്ലാവരോടും നന്ദിയുണ്ട് -ജമീല പറഞ്ഞു.

ജീവിതത്തിൽ എന്തൊക്കെയോ ആയിത്തീരേണ്ട സമയമാണ് താഹക്ക് നഷ്ടമായതെന്ന് സഹോദരൻ ഇജാസ് പറഞ്ഞു. സാധാരണക്കാരുടെ അവസാന പ്രതീക്ഷയാണ് നീതിപീഠം. സത്യം ജയിക്കുമെന്നതാണ് പ്രകൃതിനിയമം. താഹയെ അറസ്റ്റ് ചെയ്തതു മുതൽ എല്ലാറ്റിനും പിന്തുണ നൽകിയിരുന്ന സി.പി.എം, ഇരുവർക്കുമെതിരെ മാവോവാദി ബന്ധമാരോപിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെയാണ് പിൻവലിഞ്ഞത്. അതുവരെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിലടക്കം പാർട്ടി സഹായമുണ്ടായിരുന്നു. എല്ലാ പാർട്ടിയിലുംപെട്ടവർ ഞങ്ങളെ സഹായിച്ചിട്ടുണ്ട്.

യു.എ.പി.എയോടുള്ള നിലപാടിൽ സി.പി.എം വെള്ളം ചേർത്തതിന് തെളിവാണ് ഈ കേസ്. വിചാരണ കൂടാതെ ജയിലിലിട്ട് ജീവിതം നശിപ്പിക്കാനുള്ള നിലപാടിനോട് യോജിക്കാൻ കഴിയില്ലെന്ന് ഇജാസ് പറഞ്ഞു. ഒരുപറ്റം നല്ല മനുഷ്യരാണ് പ്രതിസന്ധികളിൽ കരുത്തായത്. താഹയുടെ ഒാപ്പൺ യൂനിവേഴ്സിറ്റി വഴിയുള്ള എം.എ പഠനം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഇജാസ് കൂട്ടിച്ചേർത്തു.

യു.എ.പി.എ കേസിൽ അറസ്റ്റിലായ താഹ ഫസലിന് സുപ്രീംകോടതി ഇന്നാണ് ജാമ്യം നൽകിയത്. കൂടാതെ, കേസിൽ അലൻ ഷുഹൈബിന് നേരത്തെ ഹൈകോടതി ജാമ്യം നൽകിയത് ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് ശരിവെക്കുകയും ചെയ്തു.

അലൻ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ഐ.എയായിരുന്നു ഹരജി നൽകിയത്. 2019 നവംബർ ഒന്നിനാണ് വിദ്യാർഥികളായ താഹ ഫസലിനെയും അലൻ ഷുഹൈബിനെയും മാവോയിസ്റ്റുകളെന്ന് ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thaha Fazalpantheerankavu uapa
News Summary - Thaha Fazal Mother react to bail
Next Story