ത്വാഹ മാവോവാദി അനുകൂല മുദ്രാവാക്യം വിളിക്കുന്ന വിഡിയോയുമായി പൊലീസ്; ഭീഷണിപ്പെടുത്തിയെന്ന് സഹോദരൻ VIDEO
text_fieldsകോഴിക്കോട്: യു.എ.പി.എ ചുമത്തി വിദ്യാർഥികളെ അറസ്റ്റുചെയ്ത സംഭവത്തിൽ വിഡിയോ ദൃശ ്യങ്ങൾ പുറത്തുവിട്ട് പൊലീസ്. വീട്ടിൽ പരിശോധന നടത്തുേമ്പാൾ താഹ ഫസൽ പൊലീസ് ജീപ് പിലിരുന്ന് മാവോവാദി അനുകൂല മുദ്രാവാക്യം മുഴക്കി എന്നാണ് ആരോ പണം. എന്നാൽ, ദൃശ്യത്തിൽ താഹയെ ക ാണുന്നില്ല.
‘ഇൻക്വിലാബ് സിന്ദാബാദ്, മാവോവാദം സിന്ദാബാദ്, മഞ്ചിക്കണ്ടിയിൽ മരിച്ച ധീര രക്തസാക്ഷികൾക്ക് വിപ്ലവാഭിവാദ്യങ്ങൾ’ എന്നിങ്ങനെയാണ് മുദ്രാവാക്യം. ഇൗ സമയം ‘അവെൻറ വായടപ്പിക്ക്’ എന്ന് പൊലീസ് പറയുന്നത് കേൾക്കാം. താഹയുടെ വീട്ടിൽ ശനിയാഴ്ച പുലർച്ച രണ്ടോടെ നടത്തിയ പരിശോധനയുടെ ദൃശ്യവും പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം, പൊലീസ് ഭീഷണിപ്പെടുത്തി മുദ്രാവാക്യം വിളിപ്പിച്ചതാണെന്ന് താഹ പറയുന്ന ദൃശ്യം സഹോദരൻ ഇജാസും പുറത്തുവിട്ടു. പൊലീസ് ഗൂഢാലോചന നടത്തി സഹോദരനെ കുടുക്കുകയായിരുെന്നന്ന് ഇജാസും പൊലീസ് ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് മുദ്രാവാക്യം വിളിച്ചതെന്ന് മകൻ പറഞ്ഞതായി താഹയുടെ മാതാവും നേരത്തേ വെളിപ്പെടുത്തിയിരുന്നു. താഹ ‘നഗര മാവോവാദി’ ആണെന്നും കുറേക്കാലമായി നിരീക്ഷണത്തിൽ ആയിരുെന്നന്നുമാണ് പൊലീസ് വിശദീകരണം.
മുതിർന്ന മാധ്യമപ്രവർത്തകരുടെ പുസ്തകങ്ങൾ മാവോവാദി ഗ്രന്ഥമാക്കി പൊലീസ്
കോഴിക്കോട്: യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സി.പി.എം അംഗം ത്വാഹ ഫസലിെൻറ വീട് പരിശോധിക്കുന്ന വിഡിയോ പുറത്തുവിട്ട പൊലീസ് പ്രതിരോധത്തിൽ. മാവോവാദി അനുകൂല പുസ്തകങ്ങളും ലഘുലേഖയും കണ്ടെത്തിയെന്നായിരുന്നു പൊലീസ് ഭാഷ്യം. ഇത് സാധൂകരിക്കാനാണ് വിഡിയോ പുറത്തുവിട്ടത്. എന്നാൽ, കണ്ടെത്തിയത് മാധ്യമപ്രവർത്തകരുടെ പുസ്തകങ്ങളാണെന്ന് ദൃശ്യങ്ങളിൽ വ്യക്തം. മാധ്യമവിദ്യാർഥിയായ ത്വാഹയുടെ മുറിയിൽനിന്ന് കണ്ടെത്തിയതെന്ന പേരിൽ വീട്ടുകാരെ കാണിക്കുന്ന പുസ്തകം മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാെൻറതാണ്.
‘മാർക്സിസം, സാമ്രാജ്യത്വം, തീവ്രവാദം: സംശയങ്ങൾക്ക് മറുപടി’ എന്ന പേരിൽ ഐ.പി.എച്ച് 2011 മാർച്ചിൽ പ്രസിദ്ധീകരിച്ചതാണിത്. 400 പേജുള്ള ചോദ്യോത്തര സമാഹാരം. 1980 മുതൽ 2011 വരെ ‘പ്രബോധനം’ വാരികയിലൂടെ വിവിധ വിഷയങ്ങളിൽ വായനക്കാർ ഉന്നയിച്ച ചോദ്യങ്ങൾക്ക് നൽകിയ മറുപടികളിൽ പ്രസക്തമായവ സമാഹരിച്ച് പുറത്തിറക്കിയതാണ് പുസ്തകമെന്നും മൂന്നു വാല്യങ്ങളുള്ള സമാഹാരങ്ങളിൽ ഒന്നാണിതെന്നും ഒ. അബ്ദുറഹ്മാൻ പറഞ്ഞു. ഇസ്ലാമും ഇസ്ലാമിക പ്രസ്ഥാനങ്ങളും തീവ്രവാദാരോപണം നേരിട്ടിരുന്ന പശ്ചാത്തലത്തിൽ ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾക്കുള്ള മറുപടികളാണ് ഗണ്യമായ ഭാഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റൊരു പുസ്തകം ഓപൺ മാഗസിനിലെ മാധ്യമപ്രവർത്തകൻ രാഹുൽ പണ്ഡിത രചിച്ച ‘ഹലോ ബസ്തറാ’ണ്. മലയാളി മാധ്യമപ്രവർത്തകൻ കെ.എസ്. രാമനാണ് മലയാളത്തിലേക്ക് മൊഴിമാറ്റിയത്. പ്രസിദ്ധീകരണം കറൻറ് ബുക്സ്. റിപ്പോർട്ടറുടെ അനുഭവക്കുറിപ്പുകളാണ് പുസ്തകത്തിെലന്നും മാവോവാദം വിശുദ്ധമാക്കുന്ന ഒന്നും ഇല്ലെന്നും കെ.എസ്. രാമൻ ‘മാധ്യമ’ത്തോട് പറഞ്ഞു. മാവോവാദികൾക്കും പൊലീസിനും ഇടയിൽപെട്ട് ജീവിതം പ്രതിസന്ധിയിലാവുന്ന ആദിവാസികളെക്കുറിച്ചും പറയുന്നുണ്ടെന്ന് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.