Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.ടി.യുവിലെ...

കെ.ടി.യുവിലെ താൽക്കാലിക വി.സി നിയമനം; ഗവർണറുടെ നടപടിക്ക് തിരിച്ചടി

text_fields
bookmark_border
കെ.ടി.യുവിലെ താൽക്കാലിക വി.സി നിയമനം; ഗവർണറുടെ നടപടിക്ക് തിരിച്ചടി
cancel

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ താൽക്കാലിക വി.സി നിയമനത്തിൽ ഡിവിഷൻ ബെഞ്ച് വിധി ചാൻസലറായ ഗവർണർക്ക് തിരിച്ചടിയായി. ഇതോടെ സർവകലാശാല കേസുകളിൽ ചാൻസലറായ ഗവർണർക്ക് കൈ പൊള്ളുന്നത് തുടർച്ചയായ രണ്ടാംതവണ.

കേരള സർവകലാശാല വി.സി നിയമനത്തിന് സർവകലാശാല പ്രതിനിധിയില്ലാതെ സെർച് കമ്മിറ്റി രൂപവത്കരിച്ച കേസിലും ഡിവിഷൻ ബെഞ്ചിൽ രാജ്ഭവൻ നടപടിക്ക് തിരിച്ചടിയേറ്റിരുന്നു. സാങ്കേതിക സർവകലാശാല വി.സിയായിരുന്ന ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതോടെയാണ് താൽക്കാലിക വി.സി നിയമനം ആവശ്യമായി വന്നത്.

സർവകലാശാല നിയമപ്രകാരം മറ്റ് സർവകലാശാല വി.സിെയയോ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെയോ പ്രോ വൈസ്ചാൻസലറെയോ സർക്കാർ ശിപാർശ പ്രകാരം താൽക്കാലിക വി.സിയായി നിയമിക്കണം. ഇതുപ്രകാരം ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സജി ഗോപിനാഥിന്‍റെ പേരും പിന്നീട് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിയുടെ പേരും സർക്കാർ ശിപാർശ ചെയ്തെങ്കിലും രണ്ടും തള്ളിയ ഗവർണർ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയർ ജോയൻറ് ഡയറക്ടർ ഡോ. സിസ തോമസിനാണ് വി.സിയുടെ ചുമതല നൽകിയത്.

നടപടി നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സർക്കാർ കോടിയെ സമീപിച്ചെങ്കിലും സിംഗിൾ ബെഞ്ച് ഗവർണറുടെ നടപടി ശരിവെച്ചു. ഇതിനെ തുടർന്നാണ് സർക്കാർ ഡിവിഷൻ ബെഞ്ചിലെത്തിയത്. താൽക്കാലിക വി.സി നിയമനത്തിന് പാനൽ നൽകാൻ സർക്കാറിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഇതോടെ പുതിയ താൽക്കാലിക വി.സിയെ നിയമിക്കാൻ സർക്കാർ പാനൽ സമർപ്പിച്ചേക്കും. കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഗവർണർക്ക് ഇത് പരിഗണിക്കേണ്ടിവരും.

ഒമ്പത് വി.സിമാരെ പുറത്താക്കാൻ ഗവർണർ നൽകിയ നോട്ടീസ് സംബന്ധിച്ച കേസും കേരള സർവകലാശാലയിൽ 15 സെനറ്റംഗങ്ങളെ ഗവർണർ പിൻവലിച്ച കേസും ഹൈകോടതിയുടെ പരിഗണനയിലാണ്. താൽക്കാലിക വി.സി നിയമനം സംബന്ധിച്ച ഹൈകോടതി വിധി നിയമസംവിധാനങ്ങളിലുള്ള ജനവിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണെന്ന് സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. വിധി കേരളീയസമൂഹം ഏറ്റെടുത്ത ഭരണഘടനാ ധാർമികത സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾക്ക് ഊർജം പകരുന്നതാണെന്ന് എ.കെ.പി.സി.ടി.എ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:governorArif Mohammed KhanTemporary VC appointment
News Summary - Temporary VC appointment at KTU; The Governor's action backfired
Next Story