Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാക്ചാതുര്യത്തിലൂടെ...

വാക്ചാതുര്യത്തിലൂടെ മാത്രം മികച്ച  തലക്കെട്ടുകളുണ്ടാവില്ല –ദി ടെലിഗ്രാഫ് എഡിറ്റർ

text_fields
bookmark_border
വാക്ചാതുര്യത്തിലൂടെ മാത്രം മികച്ച  തലക്കെട്ടുകളുണ്ടാവില്ല –ദി ടെലിഗ്രാഫ് എഡിറ്റർ
cancel
camera_alt?? ?????????????? ?????????? ???. ??????????????????? ????????????????? ????????? ?????????? ?. ? ?????????? ????????? ????????. ????. ?????????????????????? ?????????? ??.??. ????????, ????????????????? ?????????? ??????? ??????????, ?????????????????????? ?????????? ??.???. ?????????? ?????????? ???????
കോഴിക്കോട്: വാക്ചാതുര്യം കൊണ്ട് മാത്രം പത്രങ്ങളിൽ മികച്ച തലക്കെട്ടുകൾ സൃഷ്ടിക്കാനാവില്ലെന്ന് ദി ടെലിഗ്രാഫ് എഡിറ്റർ ആർ. രാജഗോപാൽ. സമഗ്രമായ ഉള്ളടക്കവും വ്യക്തമായ രാഷ്ട്രീയവും ഉൾക്കൊള്ളുന്ന വാർത്തയുടെ പിൻബലത്തിലാണ് മികച്ച തലക്കെട്ടുകൾ പിറവിയെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘മാധ്യമം’ ആസ്ഥാനത്ത് പത്രാധിപസമിതി അംഗങ്ങളുമായി സംവദിക്കുകയായിരുന്നു രാജഗോപാൽ.

തലക്കെട്ടുകളിൽ അഭിപ്രായം ചേർക്കുന്നുവെന്ന ആരോപണത്തിൽ കഴമ്പില്ല. എല്ലാ സംഭവങ്ങളെയും വാർത്തകളായി മാത്രം കാണാനാവില്ല. ചില നേരങ്ങളിലെങ്കിലും അഭിപ്രായം ചേർക്കേണ്ടിവരും. മികച്ച തലക്കെട്ടുകളിലൂടെ വായനക്കാരിൽ വലിയൊരു വിഭാഗത്തെ സ്പർശിക്കാനാവുന്നുണ്ടെന്നാണ് പ്രതികരണങ്ങളിൽനിന്ന് മനസ്സിലാകുന്നത്. അക്ഷരങ്ങളെ വെറുക്കുന്ന ഒരു ഭരണകൂടം നിലനിൽക്കുേമ്പാൾ ഏറ്റവും ശക്തമായ തലക്കെട്ടുകളിലൂടെ മാത്രമേ എതിർക്കാനാവൂ. സർക്കാറുകളെ പുകഴ്ത്തുന്ന വാർത്തകൾ കൊടുക്കില്ലെന്ന അജണ്ട പത്രത്തിനില്ല. നല്ലതു കണ്ടാൽ തീർച്ചയായും അത് പ്രസിദ്ധീകരിക്കാറുണ്ടെന്നും ചോദ്യത്തിന് മറുപടിയായി രാജഗോപാൽ പറഞ്ഞു.

മലയാള പത്രങ്ങൾ കൂടുതൽ വാർത്തകൾ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുന്നുണ്ട്. അതിെൻറ ആവശ്യമില്ല. കുറച്ചുകൂടി സെലക്ടീവാകാനുള്ള ശ്രമമാണ് വേണ്ടത്. തലക്കെട്ടുകളിൽ വ്യത്യസ്തത പുലർത്താൻ മലയാള പത്രങ്ങൾ ശ്രമിക്കുന്നത് സ്വാഗതാർഹമാണ്. പത്രങ്ങളിൽ തെറ്റുകൾ സംഭവിക്കുക സ്വാഭാവികമാണെന്നും തെറ്റു പറ്റിയാൽ പിറ്റേദിവസം തിരുത്താനും മാപ്പുചോദിക്കാനുമുള്ള ആർജവമാണ് കാണിക്കേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ചടങ്ങിൽ മാധ്യമത്തിെൻറ ഉപഹാരം എഡിറ്റർ ഒ. അബ്ദുറഹ്മാൻ രാജഗോപാലിന് സമ്മാനിച്ചു. എക്സിക്യുട്ടിവ് എഡിറ്റർ വി.എം. ഇബ്രാഹീം സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamThe Telegraph
News Summary - the telegraph editor visit madhyamam
Next Story