Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുൾമുനയിൽ ടെലികോം...

മുൾമുനയിൽ ടെലികോം മേഖല

text_fields
bookmark_border
മുൾമുനയിൽ ടെലികോം മേഖല
cancel

തൃശൂർ: സ്വയം വിരമിക്കൽ അപേക്ഷകരുടെ കുത്തൊഴുക്കിൽ ബി.എസ്.എൻ.എൽ പതറുേമ്പാൾ ഞെട് ടിക്കുന്ന നഷ്ടം പ്രഖ്യാപിച്ച് എയർടെല്ലും വോഡഫോൺ-ഐഡിയയും. നാല് ടെലികോം കമ്പനി കളിൽ പൊതുമേഖലയിലുള്ള ബി.എസ്.എൻ.എൽ ഉൾപ്പെടെ മൂന്നും കടുത്ത പ്രതിസന്ധി അഭിമുഖീ കരിക്കുേമ്പാൾ ഇന്ത്യൻ ടെലികോം രംഗം റിലയൻസ് ജിയോയുടെ പിടിയിലേക്ക് നീങ്ങുന്ന പ് രതീതിയാണ്. അതേസമയം, എയർടെല്ലും വോഡഫോൺ-ഐഡിയയും പ്രഖ്യാപിച്ച നഷ്ടക്കണക്ക് പെ രുപ്പിച്ചതാണെന്ന സംശയവും ടെലികോം മേഖലയിലുണ്ട്.

14,451 കോടിയാണ് കഴിഞ്ഞ വർഷം ബി.എ സ്.എൻ.എൽ നഷ്ടം. സ്വകാര്യ കമ്പനികളെ അപേക്ഷിച്ച് ഇത് ചെറുതാണെങ്കിലും കമ്പനിയുടെ സ ്ഥിതി ദയനീയമാണ്. അടിസ്ഥാന സൗകര്യങ്ങളിൽ ഒന്നാമതായിട്ടും 4ജി അടക്കമുള്ള സാങ്കേ തിക വികസനം സമയത്തിന് അനുവദിക്കാത്തതാണ് തിരിച്ചടിയായത്. പുനരുദ്ധാരണത്തിന് പകുതി ജീവനക്കാെര കുറക്കണമെന്ന ഉപാധിയാണ് കേന്ദ്രം വെച്ചത്. കമ്പനി പ്രഖ്യാപിച്ച സ്വയം വിരമിക്കൽ പദ്ധതിയിലേക്ക് ജീവനക്കാരെ കൂട്ടത്തോടെ ആകർഷിക്കുന്നത് കമ്പനിയുടെ ഭാവിയിെല ആശങ്കയാണ്. പകുതിയിലധികം ജീവനക്കാർ പോയാൽ കമ്പനി എങ്ങനെ തുടരുമെന്ന ചോദ്യം ബി.എസ്.എൻ.എൽ വൃത്തങ്ങൾതന്നെ ഉന്നയിക്കുന്നു.

ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള സാമ്പത്തിക വർഷത്തിെൻറ രണ്ടാം പാദത്തിൽ എയർടെൽ 22,830.1 കോടിയും വോഡഫോൺ-ഐഡിയ 50,922 കോടിയുമാണ് നഷ്ടം പ്രഖ്യാപിച്ചിരിക്കുന്നത്. എയർടെൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 249.2 കോടി ലാഭത്തിലായിരുന്നു. റിലയൻസ് ജിയോയോട് മത്സരിക്കാൻ ഒന്നായ വോഡഫോൺ-ഐഡിയയുടെ നഷ്ടം രാജ്യത്തെ കോർപറേറ്റ് ചരിത്രത്തിലെ ഏറ്റവും വലുതാണ്. ഇന്ത്യയിലെ കച്ചവടം അവസാനിപ്പിക്കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വോഡഫോൺ സി.ഇ.ഒ നിക്ക് റീഡ് പിറ്റേന്ന് അതിൽ ഖേദം പ്രകടിപ്പിച്ച് കേന്ദ്ര ടെലികോം മന്ത്രിക്ക് കത്തെഴുതിയെങ്കിലും കാര്യം ആശാവഹമല്ലെന്ന് പറഞ്ഞിട്ടുണ്ട്.

അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എ.ജി.ആർ) പിഴ സംബന്ധിച്ച സുപ്രീം കോടതി വിധി സൃഷ്ടിച്ച സമ്മർദമാണ് പൊടുന്നനെ പ്രതിസന്ധി കൂട്ടാൻ ഇടയാക്കിയതെന്നാണ് എയർടെല്ലിെൻറയും വോഡഫോൺ-ഐഡിയയുടെയും നിലപാട്. എ.ജി.ആർ ഇനത്തിൽ എയർടെൽ 34,260 കോടി അടയ്ക്കണമെന്നാണ് സുപ്രീം േകാടതി ഉത്തരവ്. വോഡഫോൺ-ഐഡിയ ഇതിെൻറ ഇരട്ടിയിലധികവും. ജിയോ 5,000 കോടിയോളമാണ് അടയ്ക്കേണ്ടത്.

ബി.എസ്.എൻ.എൽ ഇത് കൃത്യമായി അടയ്ക്കാറുണ്ട്. എ.ജി.ആറിൽ ഇളവോ എഴുതിത്തള്ളലോ ലഭിക്കാനുള്ള സമ്മർദമാണ് എയർടെല്ലും വോഡഫോൺ-ഐഡിയയും പ്രഖ്യാപിച്ച നഷ്ടക്കണെക്കന്ന വാദമുണ്ട്. തുക അടയ്ക്കാമെന്നും മറ്റ് കമ്പനികളെക്കൊണ്ടും അടപ്പിയ്ക്കണമെന്നും ജിയോ ആവശ്യപ്പെട്ടിരുന്നു. ഇത്ര വലിയ തുക അടയ്ക്കുന്നതോടെ രണ്ട് എതിരാളികളുടെയും നിലനിൽപ്പ് ചോദ്യചിഹ്നമാകുമെന്ന കണക്കുകൂട്ടലിലാണ് ജിയോ എന്നാണ് ടെലികോം രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നത്.

മറ്റ് കമ്പനികളുടെ ഉപഭോക്താക്കളെ റാഞ്ചാൻ ഇളവ് പ്രഖ്യാപിച്ച് അവരുടെ നഷ്ടത്തിെൻറ ആക്കം കൂട്ടിയ ജിയോ ഇപ്പോൾ സ്വന്തം വരുമാനച്ചോർച്ച അടച്ചു തുടങ്ങിയിട്ടുണ്ട്. താരിഫ് പ്ലാനും മറ്റ് കമ്പനികളിലേക്കുള്ള വിളിക്കും വില കൂട്ടി. ജിയോ സൃഷ്ടിച്ച മത്സരം മറ്റ് കമ്പനികളിൽ വൻതോതിൽ തൊഴിൽനഷ്ടത്തിനും ഇടയാക്കി. വരുമാനം കുറഞ്ഞതോടെ ജീവനക്കാരുടെ എണ്ണം എയർടെല്ലും വോഡഫോൺ-ഐഡിയയും കുറക്കുകയാണ്.

എ.ജി.ആർ; അഥവാ ഒളിപ്പിച്ച വരുമാനം
തൃശൂർ: അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂവിെൻറ പേരിൽ ടെലികോം കമ്പനികൾ വൻതുക പിഴ അടയ്ക്കണമെന്ന സുപ്രീം കോടതി ഉത്തരവാണ് പ്രതിസന്ധിക്ക് ഇടയാക്കിയതെന്ന കമ്പനികളുടെ വാദം ശരിയല്ലെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ടെലികോം കമ്പനികളുടെ ലൈസൻസ് ഫീസ് നിശ്ചിത നിരക്ക് എന്നത് മാറ്റി ഗ്രാമ, നഗര അടിസ്ഥാനത്തിൽ വരുമാന ആനുപാതികമാക്കിയത് 14 വർഷം മുമ്പാണ്.

ഗ്രാമങ്ങളിൽ അഞ്ചും നഗരങ്ങളിൽ എട്ടും ശതമാനമാണ് ഫീസ്. നഗര വരുമാനം ഗ്രാമ വരുമാനമായി കാണിച്ചും മറ്റും സ്വകാര്യ ടെലികോം കമ്പനികൾ വൻ വെട്ടിപ്പ് നടത്തുന്നുണ്ടെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലാണ് കണ്ടെത്തിയത്. ഇതിന് ചുമത്തിയ കോടികളുടെ പിഴ ഒഴിവാക്കാൻ പല തലത്തിലും ശ്രമിച്ചെങ്കിലും സുപ്രീം കോടതി സി.എ.ജി നടപടി ശരിവെക്കുകയായിരുന്നു. എ.ജി.ആർ പിഴത്തുക യഥാർഥത്തിൽ സ്വകാര്യ ടെലികോം കമ്പനികൾ വർഷങ്ങളായി ഒളിപ്പിച്ചുണ്ടാക്കിയ വരുമാനത്തിന് ചുമത്തിയതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bsnlkerala newsmalayalam newsTelecom sector
News Summary - Telecom Sector BSNL -kerala News
Next Story