വിദ്യാർഥികളോട് മോശം പെരുമാറ്റം; ടോംസ് കോളേജിനെതിരെ നടപടിയെടുത്തേക്കും
text_fieldsകോട്ടയം: വിദ്യാര്‍ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം മറ്റക്കര ടോംസ് എന്‍ജിനീയറിങ് കോളജിനെതിരെ സാങ്കേതിക സര്‍വകലാശാല നടപടിയെടുത്തേക്കും. വെള്ളിയാഴ്ച സര്‍വകലാശാല രജിസ്ട്രാര്‍ നടത്തിയ തെളിവെടുപ്പിന്‍െറ അടിസ്ഥാനത്തിലാണ് നടപടിക്ക് നീക്കം. കോളജിലത്തെിയ രജിസ്ട്രാര്‍ ഡോ. പി.ജി. പത്മകുമാര്‍ 60 ഓളം വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും മൊഴിയെടുത്തിരുന്നു.
കോളജ് ചെയര്‍മാന്‍ പുറത്തു പറയാന്‍ കൊള്ളാത്ത പദങ്ങളാണ് പെണ്‍കുട്ടികളോട് പറയുന്നതെന്നും മാനസികമായി തകര്‍ക്കുന്ന വിധമാണ് പെരുമാറ്റമെന്നുമുള്ള വിശദമായ മൊഴിയാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും നൽകിയത്. ഇക്കാര്യങ്ങളില്‍ നടപടി ആവശ്യപ്പെട്ട് പൊലീസില്‍ യഥാസമയം പരാതി നല്‍കിയിരുന്നതാണെന്നും യാതൊരു ഫലവുമുണ്ടായില്ലന്നും ഇവർ പറഞ്ഞു. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് രജിസ്ട്രാര്‍ കോളജിലത്തെിയത്. കോളജ് ചെയര്‍മാനും അധ്യാപകരും അനധ്യാപകരും ചേര്‍ന്നു വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് വിദ്യാർഥികൾ പരാതി നല്‍കിയത്.
ചെയര്‍മാന്‍ അടക്കമുള്ള അധികാരികള്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ രാത്രിയില്‍ കയറിച്ചെല്ലുന്നുവെന്നും മോശമായി പെരുമാറുന്നുവെന്നും ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഫീസ് അടയ്ക്കാത്ത വിദ്യാര്‍ത്ഥികളോട് വളരെ മോശമായാണ് അധികൃതര്‍ പെരുമാറുന്നത്. വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചെറിയ തെറ്റുകള്‍ക്കുപോലും വലിയ പിഴയും കോളജ് അധികൃതര്‍ ഈടാക്കുന്നുണ്ടെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
കോളജിലെ അധ്യാപകരുടെ യോഗ്യത സംബന്ധിച്ചും പരാതിയില്‍ ആക്ഷേപം ഉയരുന്നുണ്ട്. യോഗ്യതയില്ലാത്തവരാണ് ഇവിടെ അധ്യാപകരായത്തെുന്നതെന്നും ഒരു പഠനവകുപ്പിനും വകുപ്പ് മേധാവികളില്ലെന്നും വിദ്യാര്‍ഥികളുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രശ്നപരിഹാര സെല്ല് പോലും പ്രവര്‍ത്തിക്കുന്നില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ടോംസ് കോളജില്‍ നടക്കുന്ന നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ കാര്യങ്ങളില്‍ നേരിട്ട് ഇടപെട്ട് കുട്ടികളെ സംരക്ഷിക്കണമെന്ന് കാണിച്ചു കോട്ടയം ജില്ലാ കലക്ടര്‍ക്കും നേരത്തെ രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. വിദ്യാര്‍ഥി സംഘടനകള്‍ ശനിയാഴ്ചയും കോളജിലേക്കു പ്രതിഷേധ മാര്‍ച്ച് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.