സാേങ്കതിക തകരാർ; ഓട്ടത്തിനിടെ ട്രെയിൻ എൻജിൻ വേർപെട്ടു
text_fieldsകൊല്ലം: കൊച്ചുവേളിയിൽനിന്ന് ശ്രീഗംഗാ നഗറിലേക്കുള്ള എക്സ്പ്രസ് ട്രെയിനിെൻറ എ ൻജിൻ ഓട്ടത്തിനിടെ മൂന്നുതവണ വേർപെട്ടു. ശനിയാഴ്ച വൈകുന്നേരം 3.45ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ട ട്രെയിൻ കടയ്ക്കാവൂർ പെരുങ്കുഴിയിലെത്തിയപ്പോഴാണ് ആദ്യ സംഭവം. എൻജിൻ വേർപെട്ട് കുറച്ച് മുന്നോട്ട് നീങ്ങി.
ബോഗിയുമായി എൻജിൻ ഘടിപ്പിച്ച് യാത്ര തുടർന്നെങ്കിലും പരവൂരിലെത്തുന്നതിന് മുമ്പ് വീണ്ടും തകരാറിലായി. എൻജിൻ ബന്ധിപ്പിച്ച് യാത്ര തുടർന്നെങ്കിലും മയ്യനാടിനും ഇരവിപുരത്തിനുമിടയിൽ വീണ്ടും വേർപെട്ടു. ഇതോടെ യാത്രക്കാർ പ്രകോപിതരായി. തകരാർ താൽക്കാലികമായി പരിഹരിച്ച് ഒന്നരമണിക്കൂർ വൈകിയാണ് മയ്യനാട്ടുനിന്ന് ട്രെയിൻ പുറപ്പെട്ടത്.
രണ്ട് മണിക്കൂർ വൈകി 6.40നാണ് ട്രെയിൻ കൊല്ലം സ്റ്റേഷനിലെത്തിയത്. നാലാം പ്ലാറ്റ്ഫോമിലേക്ക് മാറ്റി തകരാർ പരിഹരിച്ച് വൈകിയാണ് പുറപ്പെട്ടത്. മെക്കാനിക്കൽ തകരാറാണെന്നാണ് റെയിൽവേയുടെ പ്രാഥമിക നിഗമനം.
എക്സ്പ്രസ് ട്രെയിനുകൾ വൈകും
തിരുവനന്തപുരം: കൊല്ലം-തിരുവനന്തപുരം-നാഗർകോവിൽ ലൈനിൽ നവീകരണ ജോലികൾ നടക്കുന്നതിനാൽ ഗുരുവായൂർ എക്സ്പ്രസിനും കൊച്ചുവേളി-ലോകമാന്യതിലക് എക്സ്പ്രസിനും നിയന്ത്രണം ഏർപ്പെടുത്തി. ഞായറാഴ്ച ചെന്നൈയിൽനിന്ന് പുറപ്പെടുന്ന ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസ് തിരുവനന്തപുരം-കൊല്ലം സെക്ഷനിൽ മൂന്ന് മണിക്കൂർ വെര പിടിച്ചിടും.
ഗുരുവായൂരിൽനിന്ന് തിങ്കളാഴ്ച പുറപ്പെടുന്ന ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്പ്രസ് (16128) വർക്കലയിൽ 20 മിനിറ്റ് നിർത്തിയിടും. കൊച്ചുവേളിയിൽനിന്ന് 16ന് പുലർച്ചെ 12.35ന് പുറപ്പെടേണ്ട കൊച്ചുവേളി-ലോകമാന്യതിലക് ടെർമിനസ് എക്സ്പ്രസ് (22114) തിങ്കളാഴ്ച രണ്ട് മണിക്കൂർ വൈകി പുലർച്ചെ 2.35നേ യാത്ര തുടങ്ങൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.