വിദ്യാർഥി പരീക്ഷ ഹാളിൽ വിസർജിച്ച സംഭവം: ഡി.പി.െഎ അന്വേഷണത്തിന് ഉത്തരവിട്ടു
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷക്കിടെ വയറുവേദന അനുഭവപ്പെട്ട വിദ്യാർഥിക്ക് പ്രാഥമികകൃത്യം നിർവഹിക്കാൻ അനുമതി ലഭിക്കാത്തതിനെ തുടർന്ന് പരീക്ഷ ഹാളിൽ വിസർജിച്ച സംഭവത്തിൽ വിശദ അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടു. കൊല്ലം കടയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. പുനലൂർ ഡി.ഇ.ഒ വിജയകുമാരിയോട് വിദ്യാർഥിയുടെ മൊഴി ഉൾപ്പെടെ രേഖപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ചുമതലയുള്ള എ.ഡി.പി.െഎ ജെസി ജോസഫ് ഉത്തരവിട്ടത്. പരീക്ഷ സെക്രട്ടറി കെ.െഎ. ലാലും റിപ്പോർട്ട് തേടിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് ഡി.ഇ.ഒ വ്യാഴാഴ്ച പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു.
ഹെഡ്മാസറ്ററുടെ ഒാഫിസ് കെട്ടിടത്തിൽനിന്ന് അകലെയുള്ള കെട്ടിടത്തിലാണ് വിദ്യാർഥി പരീക്ഷയെഴുതിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതുകാരണം പ്രശ്നം ഒാഫിസിൽ അറിയിക്കാനും വിദ്യാർഥിയെ ശുചിമുറിയിലേക്ക് എത്തിക്കാൻ ഒാഫിസ് ജീവനക്കാരനെ എത്തിക്കുന്നതിലും കാലതാമസമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പരീക്ഷ ഹാളിൽ വിദ്യാർഥി വിസർജനം നടത്തിയെന്ന റിപ്പോർട്ട് സ്കൂൾ അധികൃതർ നിഷേധിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഇൗ സാഹചര്യത്തിലാണ് വിദ്യാർഥിയുടെ മൊഴി കൂടി രേഖപ്പെടുത്തി വിശദ റിപ്പോർട്ട് സമർപ്പിക്കാൻ ഡയറക്ടർ നിർദേശിച്ചത്. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടിയെടുക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
പരീക്ഷക്കിടെ ശൗചാലയം ഉപയോഗിക്കാൻ സൗകര്യമൊരുക്കണമെന്ന്
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ സമയത്ത് വിദ്യാർഥികൾ ആവശ്യപ്പെടുന്ന പക്ഷം സ്കൂൾ ശൗചാലയം ഉപയോഗിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ചീഫ് സൂപ്രണ്ട് ഏർപ്പെടുത്തണമെന്ന് പരീക്ഷ സെക്രട്ടറിയുടെ നിർദേശം.
കൊല്ലം കടയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷക്കിടെ വയറുവേദന അനുഭവപ്പെട്ട വിദ്യാർഥിക്ക് ശൗചാലയത്തിൽ പോകാൻ സൗകര്യമൊരുക്കാത്തതിനെ തുടർന്ന് പരീക്ഷ ഹാളിൽ വിസർജിച്ച സംഭവത്തിെൻറ പശ്ചാത്തലത്തിലാണ് നിർദേശം.
കുട്ടികൾക്ക് ഒരുവിധത്തിലുള്ള മാനസിക സംഘർഷവുമില്ലാതെ പരീക്ഷ എഴുതുന്നതിന് എല്ലാവിധത്തിലുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ടെന്ന് ചീഫ് സൂപ്രണ്ടുമാർ ഉറപ്പുവരുത്തണം. പരീക്ഷ കേന്ദ്രങ്ങളിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്ന് നേരത്തേ പരീക്ഷ സെക്രട്ടറി നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.