പൊലീസുകാർക്ക് ചായയും കടിയും എത്തിച്ച് എസ്.പിയുടെ പിതാവ്
text_fieldsകോഴിക്കോട്: സേവനത്തിനിറങ്ങിയാൽ പൊലീസ് പിടിച്ച് അകത്തിടുമോ എന്ന സംശയം എസ്.പിയായ മകനോട് തീർത്താ ണ് ശിവാനന്ദൻനായർ ചായയും കടിയുമായെത്തിയത്. സമ്മതം കിട്ടിയതോടെ കോവിഡ് കാലത്ത് വീണുകിട്ടിയ ഒഴിവുവേളകളെ സേ വനത്തിന് നീക്കിവെക്കുകയാണ് റിട്ട.ആർമി ഉദ്യോഗസ്ഥനായ ശിവാനന്ദൻനായർ. ലോക്ഡൗൺ തുടങ്ങിയതിെൻറ പിറ്റേന ്നു തന്നെ തുടങ്ങിയതാണ് പൊലീസുകാർക്കുള്ള ചായയും സ്നാക്ക്സും എത്തിക്കൽ. ഭക്ഷണവും ഉറക്കും ഒഴിഞ്ഞ സമയമൊഴിച്ച് കർമനിരതനായ ശിവാനന്ദൻനായർക്ക് ഒരു ദിവസത്തെ ലോക്ഡൗൺകൊണ്ടുതന്നെ വിരസതയേറ്റി.
പട്ടാളജീവിതത്തിനുശേഷം വിദേശ എണ്ണക്കമ്പനിയിൽ ജോലി ചെയ്ത ശിവാനന്ദൻനായർക്ക് വിലപ്പെട്ടത് അന്നും ഇന്നും സമയം തന്നെയാണ്. ലോക്ഡൗൺ തുടങ്ങിയതോടെ ഭക്ഷണവും കുടിവെള്ളവുമില്ലാതെ ഭാരിച്ച ജോലിയിൽ മുഴുകിയ പൊലീസിെൻറ പെടാപാട് ആദ്യദിവസം തന്നെ നേരിട്ട് മനസ്സിലാക്കി. വലിയൊരു തിരക്കിൽപാഞ്ഞവരെ മണിക്കൂറുകൾക്കുള്ളിൽ വീട്ടിലിരുത്താൻ പഠിപ്പിച്ച പൊലീസിെൻറ ലോക്ഡൗൺ തുടക്കദിവസങ്ങൾ ഏറെ േക്ലശകരമായിരുന്നത് നേരിട്ട് മനസ്സിലാക്കിയതിൽ നിന്നാണ് പൊലീസിന് ക്ഷീണംതീർക്കാനായി എന്തെങ്കിലും എത്തിച്ചു നൽകണമെന്ന് മനസ്സിൽ തോന്നിയത്. രാത്രിയിൽ ഭാര്യ അനിതയുമായി സംസാരിച്ചപ്പോൾ രാവിലത്തെ ചായയും കടിയും നൽകാമെന്ന നിർദേശം ഉരുത്തിരിഞ്ഞു. അനാവശ്യമായി റോഡിൽ അലയുന്നവരെ വണ്ടിയോടെ പിടികൂടി പൊലീസ് അകത്താക്കുമെന്ന ഭീതി ഉടലെടുത്തതോടെ മകനെ വിളിച്ചന്വേഷിക്കാൻ തീരുമാനിച്ചു.
ഡാർജീലിങ്ങിൽ എസ്.പിയായ 29കാരനായ മകൻ അമർനാഥിനെ വിളിച്ച് അച്ഛെൻയും അമ്മയുടെയും ആഗ്രഹം വെളിപ്പെടുത്തി. പൊലീസ് പിടിച്ച് അകത്തിടുമോ എന്നാണ് അന്വേഷിച്ചത്. കട്ട സപ്പോർട്ടുമായി മകൻ അമർനാഥ് എത്തിയതോടെ രാവിലെ തന്നെ എഴുന്നേറ്റ് ഇരുപതുപേർക്കുള്ള ചായ തയാറാക്കി ട്രയൽ അടിക്കാൻ മൂഴിക്കലിലെ പൊലീസ് പോസ്റ്റിലെത്തി. നടക്കാവ് സി.െഎ അഷ്റഫ് ഭക്ഷണവിതരണത്തിനുള്ള വണ്ടി പാസ് നൽകിയതോടെ എ ക്ലാസ് ശുചിത്വത്തോടെ വാഹനവും പാത്രങ്ങളുമൊരുക്കി. വിവിധതരം ചായയുമായെത്തിയ ശിവാനന്ദൻനായരുടെ സാന്നിധ്യം പൊലീസിന് ഏറെ ആശ്വാസമായി. പാൽചായ, മധുരമില്ലാത്ത ചായ, കട്ടൻ ചായ, ബിസ്കറ്റോ മറ്റോ ഉൾപ്പെടുന്ന സ്നാക്സുമായി രാവിലെ 9 മണിക്ക് വിതരണം തുടങ്ങും. സമയവും സൗകര്യവും നോക്കി ചായകൊടുത്തശേഷം പൂളക്കടവിലെത്തും. തുടർന്ന് മലാപ്പറമ്പിൽ രണ്ടിടത്ത്, എരഞ്ഞിപ്പാലം, കാരപ്പറമ്പ്, കരിക്കാംകുളം,വേങ്ങേരി, തൊണ്ടയാട്, പൊറ്റമ്മൽ, പറമ്പിൽബസാർ എന്നിവിടങ്ങളിൽ നൽകി ഒരുമണിയാകുേമ്പാഴേക്കും വീട്ടിൽ തിരിച്ചെത്തും. ഇതിനിടയിൽ മൂന്ന് കെറ്റലുകളിലായി കരുതിയ ചായയും കടിയും തീരും. വാഹനവും പാത്രങ്ങളും കഴുകി കുളികഴിഞ്ഞ് വീട്ടിൽ എത്തുേമ്പാഴാണ് തെൻറ സർവിസ് കാലത്തെ ഏറ്റവും പ്രയോജനകരമായ കാലമിതാണെന്ന് മനസ്സിൽ തോന്നുന്നത്.
പലർക്കും അറിയില്ല എസ്.പിയൂെട പിതാവാണ് തങ്ങളെ ഉൗട്ടുന്നതെന്ന്. ശിവാനന്ദൻനായർ ആരോടും പറഞ്ഞിട്ടുമില്ല. വിവിധ രാജ്യങ്ങളിൽ േജാലി ചെയ്ത ശിവനന്ദൻനായർ ഇപ്പോൾ എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ േജാലി ചെയ്യുകയാണ്. 2012ൽ െഎ.പി.എസ് കാഡറായ മകൻ അമർനാഥ് ഒാരോ ദിവസവും അച്ഛെൻറ പൊലീസ് സേവനങ്ങളെക്കുറിച്ച് അന്വേഷിച്ച് മാർക്കിടും. അമർനാഥിെൻറ ഭാര്യ ഡാർജീലിങ്ങിൽ ലെക്ചററാണ്. ജേണലിസത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയുമാണ്. രണ്ടാമത്തെ മകൻ ആദർശ് ഹൈദരാബാദിൽ മെക്കാനിക്കൽ എൻജിനീയറാണ്. ആദർശിൻെറ ഭാര്യ അൻജുഷ എഴുത്തുകാരിയും എൻജിനീയറുമാണ്. പറമ്പിൽബസാർ പോലൂർ റോഡിൽ കരുവാലിൽ സൗപർണികയിലാണ് താമസം. വീട്ടമ്മയായ അനിതക്ക് ഇപ്പോഴത്തെ സൽക്കാരമാണ് ഏറ്റവും ഹൃദ്യവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.