Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മതഗ്രന്ഥങ്ങൾക്ക് നികുതിയിളവോ? ജലീലിന് കൂടുതൽ കുരുക്ക്, കസ്റ്റംസും വെട്ടിൽ
cancel
Homechevron_rightNewschevron_rightKeralachevron_rightമതഗ്രന്ഥങ്ങൾക്ക്...

മതഗ്രന്ഥങ്ങൾക്ക് നികുതിയിളവോ? ജലീലിന് കൂടുതൽ കുരുക്ക്, കസ്റ്റംസും വെട്ടിൽ

text_fields
bookmark_border

തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിെൻറ പേരിലെത്തിയ മതഗ്രന്ഥങ്ങൾക്ക് നികുതിയിളവ് നൽകിയത് ചട്ടലംഘനമാണെന്നും മന്ത്രി ഉൾപ്പെടെ ഇടപെട്ട് അത് വിതരണം ചെയ്തത് ന്യായീകരിക്കാനാകില്ലെന്നും കേന്ദ്ര ഏജൻസികൾ. കസ്റ്റംസും എൻേഫാഴ്സ്മെൻറ് വിഭാഗവും ഇൻറലിജൻസ് ബ്യൂറോയും കേന്ദ്ര ആഭ്യന്തര, വിദേശ മന്ത്രാലയങ്ങൾക്ക് നൽകിയ റിപ്പോർട്ടുകളിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. കൂടുതൽ തെളിവ് ശേഖരിക്കാൻ കേന്ദ്ര ഏജൻസികൾക്ക് നിർദേശം ലഭിച്ചു.

യു.എ.ഇ കോൺസുലേറ്റിെൻറ പേരിലെത്തിയ മതഗ്രന്ഥങ്ങൾക്ക് നികുതിയിളവ് നൽകി വിട്ട സംഭവത്തിൽ കസ്റ്റംസും വെട്ടിലായി. നാലുവർഷത്തിനിടെ കോൺസുലേറ്റിെൻറ പേരിൽ വന്ന ബാഗേജ് വിശദാംശങ്ങൾ എൻഫോഴ്സ്മെൻറ് വിഭാഗം സംസ്ഥാന പ്രോേട്ടാകോൾ ഒാഫിസറിൽനിന്ന് തേടിയിരുന്നു. രണ്ടുവർഷത്തിനിടെ സർക്കാർ അറിവോടെ ബാഗേജ് എത്തിയിട്ടില്ലെന്ന പ്രോേട്ടാകോൾ ഒാഫിസറുടെ മറുപടി മന്ത്രി കെ.ടി. ജലീലിനെയടക്കം വെട്ടിലാക്കുന്നതാണ്. സർക്കാർ അനുമതിയില്ലാതെ എത്തിച്ച പാഴ്സൽ സ്വീകരിച്ചത് ഗുരുതര ചട്ടലംഘനമാണ്. മതഗ്രന്ഥങ്ങള്‍ക്ക് നികുതിയിളവ് പാടില്ല. നയതന്ത്ര ബാഗേജുകളിലൂടെ ഇത്രയധികം മതഗ്രന്ഥങ്ങള്‍ കൊണ്ടുവരാനോ വിതരണം ചെയ്യാനോ പാടില്ലെന്നാണ് വ്യവസ്ഥയെന്ന് പ്രോേട്ടാകോൾ ഒാഫിസർ ചൂണ്ടിക്കാട്ടുന്നു.

കസ്റ്റംസിനും ഗുരുതര പാളിച്ചയുണ്ടായെന്നാണ് വ്യക്തമാകുന്നത്. മാര്‍ച്ച് നാലിന് എത്തിയ മതഗ്രന്ഥങ്ങള്‍ക്ക് നികുതിയിളവ് നല്‍കിയതായി കസ്റ്റംസ് ബില്‍ വ്യക്തമാക്കുന്നു. വന്ന 250 പാക്കറ്റിന് 8,95,806 രൂപ വിലവരും. ഇതിന് 4479 കിലോ ഭാരമുള്ളതായും കാണാം.

ഇതിനുള്ള എല്ലാ നികുതിയും ഒഴിവാക്കിയിരുന്നു. പ്രോട്ടോകോള്‍ ഓഫിസറുടെ സര്‍ട്ടിഫിക്കറ്റില്ലാതെ നയതന്ത്ര ബാഗേജിന് നികുതിയിളവ് നല്‍കാനാകില്ല. 'പരിശുദ്ധ ഖുർആന്‍' എന്ന് രേഖപ്പെടുത്തിയ ബില്ലിന് നികുതിയിളവ് നല്‍കാന്‍ പ്രോേട്ടാകോൾ ഓഫിസര്‍ക്ക് കത്തും നല്‍കാനാകില്ല.

കോൺസുലേറ്റിെൻറ പേരിൽ വന്ന പാക്കേജ് വിതരണം ചെയ്തതിലും ദുരൂഹത വർധിക്കുകയാണ്. സി ആപ്റ്റ് വാഹനത്തിൽ 35ൽ താഴെ പാക്കറ്റ് മലപ്പുറത്തെത്തിച്ചെന്നാണ് വിവരം. ബാക്കി എവിടെപ്പോയെന്നാണ് സംശയം. മന്ത്രി കെ.ടി. ജലീല്‍ കോണ്‍സുലേറ്റില്‍നിന്ന് പണം വാങ്ങി റമദാന്‍ കിറ്റും ഖുർആനുകളും വിതരണം ചെയ്തതും കേന്ദ്രം അന്വേഷിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story