Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടൗട്ടെ അതിശക്ത...

ടൗട്ടെ അതിശക്ത ചുഴലിക്കാറ്റായി; ഇന്നും അതിതീവ്ര മഴ

text_fields
bookmark_border
ടൗട്ടെ അതിശക്ത ചുഴലിക്കാറ്റായി; ഇന്നും അതിതീവ്ര മഴ
cancel

തിരുവനന്തപുരം: മധ്യകിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ശക്തമായ ടൗട്ടെ ചുഴലിക്കാറ്റ് അതിശക്ത ചുഴലിക്കാറ്റായി (Very Severe Cyclonic Storm) മാറി. അടുത്ത 12 മണിക്കൂറിൽ അതിശക്ത ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിക്കുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരള തീരത്ത് ചുഴലിക്കാറ്റിെൻറ സ്വാധീനം ഇന്നും തുടരുമെന്നതിനാൽ അതിതീവ്രമായ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം.


വടക്കൻ ജില്ലകളായ കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ചുഴലിക്കാറ്റിെൻറ പ്രഭാവം മൂലമുള്ള അതിശക്തമായ കാറ്റും അതിശക്തമായ മഴയും കടൽക്ഷോഭവും വരും മണിക്കൂറുകളിലും തുടരും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

നാളെ ഗുജറാത്ത് തീരം തൊടും; കരയിലേക്ക് കടക്കും

കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറിൽ 09 കിമീ വേഗതയിൽ വടക്ക് ദിശയിൽ സഞ്ചരിച്ച് ടൗട്ടെ മെയ് 16 ന് രാവിലെ 02.30 ന് മധ്യകിഴക്കൻ അറബിക്കടലിൽ 14.7 ° N അക്ഷാംശത്തിലും 72.7° E രേഖാംശത്തിലും എത്തി. ഗോവയിലെ പാനജിം തീരത്ത് നിന്ന് ഏകദേശം 150 കിമീ തെക്കു പടിഞ്ഞാറും, മുംബൈ തീരത്തുനിന്ന് 490 കിമീ തെക്കു മാറിയും, തെക്കു-തെക്കു കിഴക്കു ദിശയിൽ വെറാവൽ (ഗുജറാത്ത് ) തീരത്തു നിന്ന് 730 കിമീയും പാക്കിസ്താനിലെ കറാച്ചിയിൽ നിന്നും 870 കിമീ തെക്കു-തെക്കു കിഴക്കു ദിശയിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ സ്ഥിതി ചെയ്യുന്നത്.

ശക്തിപ്രാപിച്ച അതിശക്ത ചുഴലിക്കാറ്റ് വടക്ക്, വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കും. മെയ് 17 വൈകുന്നേരത്തോടു കൂടി ഗുജറാത്ത് തീരത്ത് എത്തും. മെയ് 18 അതിരാവിലെയോടെ ഗുജറാത്തിലെ പോർബന്ദർ, നലിയ തീരങ്ങൾക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ദേശീയ ചുഴലിക്കറ്റ് ബുള്ളറ്റിൻ നമ്പർ -14 വ്യക്തമാക്കുന്നു.

മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; 11 ജില്ലകളിൽ യെല്ലോ

ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , തൃശൂർ, പാലക്കാട് , കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു

ഇടുക്കിയിൽ രാത്രിയാത്ര നിരോധനം

ഇടുക്കി ജില്ലയിൽ രാത്രിയാത്രക്ക് നിരോധനം. മലയോര മേഖലകളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടൽ ഭീതിയും നിലനിൽക്കുന്ന സാഹചര്യത്തിലാണ് കലക്ടറുടെ ഉത്തരവ്.

ഒമ്പത് മത്സ്യ തൊഴിലാളികളെ കാണാതായി

കൊച്ചിയിൽനിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ട് ലക്ഷദ്വീപിന് സമീപം അപകടത്തിൽപെട്ട് ഒമ്പത് തൊഴിലാളികളെ കാണാതായി. തിരുവനന്തപുരത്ത് മഴയിൽ പൊട്ടിവീണ വൈദ്യുതികമ്പിയിൽനിന്ന് ഷോക്കേറ്റ് പെരുന്താന്നി ദേവികഭവനിൽ അനൂപ് (32) മരിച്ചു. വിവിധ താലൂക്കുകളിലായി 228 വീട് ഭാഗികമായും 11 വീട് പൂര്‍ണമായും തകര്‍ന്നു. വലിയതുറ കടൽപാലം ഭാഗികമായി തകർന്നു. അരുവിക്കര ഡാമിെൻറ നാല് ഷട്ടറും തുറന്നു.

ഇടുക്കി വട്ടവടയിൽ മരം വീണ് ഗതാഗതം മുടങ്ങിയതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കാൻ കഴിയാതെ, ചിലന്തിയാർ സ്വദേശി രാജസന്താനവും (65) പള്ളിവാസലിന് സമീപം ഷോക്കേറ്റ് ചിത്തിരപുരം പവർഹൗസള സ്വദേശി സൗന്ദര്യവേലുവും (54) മരിച്ചു.

പുഴയോരവാസികൾക്ക് ജാഗ്രതാ നിർദേശം

കല്ലാർകുട്ടി, മലങ്കര, ലോവർ പെരിയാർ അണക്കെട്ടുകൾ തുറന്നതിനാൽ പെരിയാർ, തൊടുപുഴയാർ തീരവാസികൾക്ക് ജാഗ്രത നിർദേശം നൽകി. പ്രധാന അണക്കെട്ടുകളായ ഇടുക്കിയിൽ 2333.52 അടിയും മുല്ലപ്പെരിയാറിൽ 128.80 അടിയുമാണ് ജലനിരപ്പ്. 50 ശതമാനത്തിൽ താഴെയാണ് ജല നിരപ്പെന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എറണാകുളത്ത് മത്സ്യബന്ധനത്തിന് പോയ കൊല്ലം തേവലക്കര കരുവാകിഴക്കേതിൽ വീട്ടിൽ ആൻറപ്പനെ (53) കാണാതായി. ജില്ലയിലെ ചെല്ലാനം, വൈപ്പിൻ എന്നിവിടങ്ങളിൽ നിരവധി വീടുകൾ വാസയോഗ്യമല്ലാതായി.


കണ്ണൂർ ജില്ലയിൽ 21 വീടുകൾ തകർന്നു

കണ്ണൂർ ജില്ലയിൽ 21 വീടുകൾ തകർന്നു. വിവിധയിടങ്ങളിലായി 53.2 ഹെക്ടർ കൃഷിനാശവുമുണ്ടായി. പാലക്കാട് പരക്കെ കൃഷിനാശവും കെട്ടിട നാശവും റിപ്പോർട്ട് ചെയ്തു. കാസർകോട് ഉപ്പള മുസോടിയിൽ രണ്ടുവീടുകൾ പൂർണമായും തകർന്നു. മുസോടി, ചേരൈങ്ക, കീഴൂർ ചെമ്പരിക്ക, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ കടലാക്രമണം രൂക്ഷമാണ്.

കൺട്രോൾ റൂമുകൾ തുറന്നു

വയനാട് മൂന്നു താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറന്നു. കൊല്ലം ജില്ലയിൽ കൊല്ലം, കരുനാഗപ്പള്ളി താലൂക്കുകളിലാണ് മഴക്കെടുതി കൂടുതൽ. മൻറോതുരുത്ത്, ആലപ്പാട് മേഖലകളിൽ കടൽക്ഷോഭം രൂക്ഷമാണ്. കോഴിക്കോട്, കാപ്പാട്, വടകര മേഖലകളിൽ കടൽക്ഷോഭത്തിൽ നിരവധി വീടുകൾ തകർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:floodSea rageTauktae Cyclone
Next Story