തിരുവനന്തപുരം: കോൺഗ്രസ് നേതാവ് വി.എം.സുധീരന്‍റെ രാജി സ്വീകരിച്ചിട്ടില്ലെന്ന് കേരളത്തിന്‍റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി താരിഖ് അൻവർ. നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നത ഇല്ലാതാക്കാൻ ശ്രമിക്കുമെന്നും താരിഖ് അൻവർ പ്രതികരിച്ചു. എങ്കിലും കോൺഗ്രസിലെ മാറ്റങ്ങളുമായി മുന്നോട്ട് പോകുമെന്ന വ്യക്തമായ സൂചനയാണ് താരിഖ് അൻവറിലൂടെ ഹൈക്കമാൻഡ് നൽകുന്നത്.
എ.ഐ.സി.സിയിൽ നിന്നുള്ള വി.എം.സുധീരന്‍റെ രാജിയിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഹൈക്കമാൻഡ് സുധീരനുമായി ആശയവിനിമയത്തിന് ശ്രമിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചില്ലെന്നും ആരോപണമുണ്ട്. നിലവിൽ കേരളത്തിൽ സന്ദർശനം നടത്തുന്ന രാഹുൽ ഗാന്ധി ഈ വിഷയങ്ങൾ നേതാക്കളുമായി സംസാരിക്കുമെന്നാണ് സൂചന.
അതേസമയം, പുനഃസംഘടനയുമായി ബന്ധപ്പെട്ട് വി.എം സുധീരന് അതൃപ്തിയുണ്ടെങ്കില്‍ രാഷ്ട്രീയ കാര്യ സമിതി വിളിക്കണമെന്ന് അദ്ദേഹത്തിന് ആവശ്യപ്പെടാമായിരുന്നുവെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു. പാര്‍ട്ടി ചട്ടക്കൂട് വിട്ട് സുധീരന്‍ പുറത്തു പോകില്ലെന്നാണ് പ്രതീക്ഷ. പാര്‍ട്ടിയുടെ നന്മക്കേ അദ്ദേഹം ശ്രമിക്കൂ. സുധീരനെ നേരിട്ട് കാണുമെന്നും മുരളീധരന്‍ വ്യക്തമാക്കി.