വെട്ടം പറവണ്ണയിൽ സി.പി.എം-ലീഗ് സംഘർഷം: അഞ്ച് വീടുകൾ തകർത്തു
text_fieldsവെട്ടം: ശനിയാഴ്ച ഉണ്യാലിൽ നബിദിന ഘോഷയാത്രക്കിടെയുണ്ടായ സംഘർഷം പറവണ്ണയിലേക്കും വ്യാപിച്ചു. ലീഗ് പ്രവർത്തകൻ പള്ളാത്ത് അഫീഫിെൻറ ഓട്ടോറിക്ഷ തകർത്തു. ഞായറാഴ്ച രാവിലെ പത്തോടെ ലീഗ് പ്രവർത്തകരായ പള്ളാത്ത് അസൈനാർ, പള്ളാത്ത് ഫാത്തിമ എന്നിവരുടെ വീടുകളിൽ ഒരു സംഘം ഇരച്ചുകയറുകയും ജനൽ ചില്ലുകൾ, ഫർണിച്ചറുകൾ, മോട്ടോർ, പാത്രങ്ങൾ എന്നിവ അടിച്ചുതകർക്കുകയും ചെയ്തു. സി.പി.എം പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് വീട്ടുകാർ ആരോപിച്ചു.
ഇതിെൻറ തുടർച്ചയെന്നോണം തിത്തീമുവിെൻറ പുരക്കൽ മുംതാസിെൻറ വീട് ഒരു സംഘം ആക്രമിച്ചു. മുംതാസിെൻറ മകൻ സി.പി.എം പ്രവർത്തകനായ ഉനൈസ് കഴിഞ്ഞ ദിവസം വെട്ടേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരും ഇല്ലാത്ത തക്കം നോക്കി എത്തിയ അക്രമിസംഘം വീട്ടിലെ ടി.വി, ഫ്രിഡ്ജ് തുടങ്ങിയവ തകർക്കുകയും അലമാര തകർത്ത് പണവും ആഭരണവും കൊള്ളയടിക്കുകയും ചെയ്തു.
സമീപത്തെ അരയെൻറ പുരക്കൽ സലാമിെൻറ വീടും തകർത്തു. ജനൽ ചില്ലുകൾ തെറിച്ച് വീട്ടിൽ ഉറങ്ങുകയായിരുന്ന ചെറിയ ബാവക്ക് (90) കാലിന് പരിക്കേറ്റു. ആക്രമിച്ചത് ലീഗ് പ്രവർത്തകരാണെന്ന് വീട്ടുകാർ ആരോപിച്ചു. അതിനിടെ, വേളാപുരം പള്ളികമ്മിറ്റി സെക്രട്ടറി സൈനുദ്ദീെൻറ വീടും സമീപത്തെ കടയും ഒരു സംഘം ആക്രമിച്ചു. കടയിലെ സാധനങ്ങൾ വലിച്ച് പുറത്തിട്ടു. സംഭവങ്ങളുമായി ബന്ധപ്പെട്ട് ആറ് കേസുകൾ രജിസ്റ്റർ ചെയ്തതായി എസ്.ഐ സുമേഷ് സുധാകർ അറിയിച്ചു.
ഉണ്യാലിലെ സംഘർഷത്തിൽ ആറ് ലീഗ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. അതിെൻറ തുടർച്ചയായി ശനിയാഴ്ച രാത്രി പത്തോടെ സി.പി.എം പ്രവർത്തകൻ തിത്തീമുവിെൻറ പുരക്കൽ ഉനൈസിനെ പറവണ്ണ വേളാപുരത്ത് നബിദിന പരിപാടിക്കിടെ ഒരു സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. ഉനൈസിനെ വെട്ടി പ്പരിക്കേൽപ്പിച്ചതിനെ തുടർന്നാണ് പറവണ്ണയിൽ വ്യാപകമായി വീടുകൾ തകർക്കലും കൊള്ളയും നടന്നത്.
നബിദിന ഘോഷയാത്രക്ക് നേരെ അക്രമം; പ്രതികളെക്കുറിച്ച് സൂചന
താനൂർ: ഉണ്യാലിൽ നബിദിന ഘോഷയാത്രക്ക് നേരെയുണ്ടായ അക്രമത്തിൽ പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായി സൂചന. ഘോഷയാത്ര കടന്നുപോകുന്നതിനിടെയാണ് ഒരു സംഘം അക്രമം നടത്തിയത്. ആറ് മുതിർന്നവർക്കും നിരവധി വിദ്യാർഥികൾക്കും പരിേക്കറ്റിരുന്നു. അേന്വഷണം ഊർജിതമാക്കിയതായി താനൂർ സി.ഐ അലവി അറിയിച്ചു.
താനൂർ മണ്ഡലത്തിൽ ഹർത്താൽ പൂർണം
താനൂർ (മലപ്പുറം): നിറമരുതൂർ ഉണ്യാലിൽ നബിദിന റാലിക്ക് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് താനൂർ മണ്ഡലത്തിൽ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. താനൂർ നഗരസഭയിലും താനാളൂർ, ഒഴൂർ, നിറമരുതൂർ, ചെറിയമുണ്ടം, പൊന്മുണ്ടം പഞ്ചായത്തുകളിലുമായിരുന്നു ഹർത്താൽ. വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. ചിലയിടങ്ങളിൽ പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു. പൊലീസെത്തി തടസ്സങ്ങൾ നീക്കി. കാളാട് റോഡ് പള്ളിപ്പടിയിൽ മുസ്ലിം ലീഗ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ഉണ്യാൽ ഉൾപ്പെടെ തീരദേശത്തും മണ്ഡലത്തിെൻറ മറ്റ് ഭാഗങ്ങളിലും പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. കഴിഞ്ഞദിവസം നബിദിന റാലിക്കിടെയാണ് ഒരുസംഘം അക്രമം അഴിച്ചുവിട്ടത്. പ്രതികൾക്കായി പൊലീസ് അേന്വഷണം ഊർജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.