താനൂർ: അടിയന്തരമായി സർക്കാർ ഇടപെടണമെന്ന് പൗരാവകാശ പ്രവർത്തകർ
text_fieldsതാനൂർ: താനൂർ മേഖലയിൽ ക്രമസമാധാന ലംഘനം ഉണ്ടായ സാഹചര്യം ഇല്ലാതാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എഫ്.ഡി.സി.എയുടെ നേതൃത്വത്തിലുള്ള പൗരാവകാശ, മനുഷ്യാവകാശ, സാംസ്കാരിക പ്രവർത്തകർ ആവശ്യപ്പെട്ടു. താനൂർ തീരമേഖലയിലെ സംഘർഷ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. താനൂർ ചാപ്പപ്പടി, കോർമൻ കടപ്പുറം, ആൽബസാർ, ഒട്ടുംപുറം എന്നി മേഖലകളിലാണ് സംഘം സന്ദർശിച്ചത്.
ഇരകളെ നേരിൽ കണ്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സ്ത്രികളും കുട്ടികളും ഭയചകിതരായ അവസ്ഥയിലാണ്. ചാപ്പപ്പടി മേഖലയിൽ ക്രമസമാധാനം ഉറപ്പ് വരുത്തണം. കുട്ടികളുടെ മനസാന്നിധ്യം നിലനിർത്താനും ഭീതി അകറ്റാനും ചൈൽഡ് ലൈൻ ഇടപെടണമെന്നും മനുഷ്യവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു.
അഡ്വ. പി.എ. പൗരൻ, ടി.കെ. ഹുസൈൻ, തായാട്ടുബാലൻ, ബാലചന്ദ്രൻ വടക്കേടത്ത്, അഡ്വ. ഫൈസൽ, അഡ്വ. അനീഷ് എം.സി, അഡ്വ. ലൈല, റുക്സാന, അഡ്വ. സുബീർ, കെ.സി. അൻവർ, അഷറഫ് വൈലത്തൂർ എന്നിവരുടെ നേതൃത്വത്തിലാണ് സംഘം സന്ദർശനം നടത്തിയത്.
എൽ.ഡി.എഫ് നയമല്ല താനൂരിൽ പൊലീസ് നടപ്പാക്കിയത് -ബിനോയ് വിശ്വം
താനൂർ: എൽ.ഡി.എഫ് സർക്കാർ നയമല്ല താനൂർ തീരമേഖലയിൽ പൊലീസ് നടപ്പാക്കിയതെന്ന് സി.പി.ഐ കേന്ദ്ര സെക്രേട്ടറിയറ്റ് അംഗം ബിനോയ് വിശ്വം. തീരമേഖലയിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രമസമാധാനം നിലനിർത്തുന്നതിൽ പൊലീസിന് വിഴ്ച സംഭവിച്ചു. ൈസ്വരമായി ജീവിക്കാനുള്ള അവകാശം ഹനിക്കുന്ന രീതിയിലുള്ള പ്രവർത്തനമാണ് പൊലീസിെൻറ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി പി.പി. സുനീർ, ജില്ല കമ്മിറ്റി അംഗം പി. കുഞ്ഞിമൂസ, മഹിള സംഘം ജില്ല വൈസ് പ്രസിഡൻറ് കെ.എം. സുലോചന, മണ്ഡലം സെക്രട്ടറി എ.പി. സുബ്രഹ്മണ്യൻ, കെ. പുരം സദാനന്ദൻ എന്നിവരും അദ്ദേഹത്തോടപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.