Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോദി സി.ബി.ഐയെ...

മോദി സി.ബി.ഐയെ ഉപയോഗിക്കുന്നതുപോലെ പിണറായി വിജിലൻസിനെ ഉപയോഗിക്കുന്നു -ടി. സിദ്ധീഖ്

text_fields
bookmark_border
മോദി സി.ബി.ഐയെ ഉപയോഗിക്കുന്നതുപോലെ പിണറായി വിജിലൻസിനെ ഉപയോഗിക്കുന്നു -ടി. സിദ്ധീഖ്
cancel

കോഴിക്കോട്: രാഷ്ട്രീയമായി എതിർക്കുന്നവരെ നിശബ്ദമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി സി.ബി.ഐയും എൻഫോഴ ്സ്മെൻറിനെയും ഉപയോഗിക്കുന്നതുപോലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ വിജിലൻസിനെ ഉപയോഗിക്കു ന്നതെന്ന് കോൺഗ്രസ് നേതാവ് ടി. സിദ്ധീഖ്. പിണറായി വിജയൻ മുണ്ടുടുത്ത മോദിയാണെന്ന് ആദ്യം പറഞ്ഞത് സി.പി.ഐ ആ ണെന്നും ടി. സിദ്ധീഖ് ഫേസ്ബുക്കിൽ കുറിച്ചു.

കെ.എം. ഷാജി എം.എൽ.എക്കെതിരെ ഇന്നലെ വരെ ഇല്ലാതിരുന്ന ഒരു കേസ് ഇന്ന് ഉയർന്നുവരുന്നു. അന്വേഷണം പ്രഖ്യാപിക്കുന്നു. ഇൗ പകപോക്കൽ രാഷ്ട്രീയം അരി ആഹാരം കഴിക്കുന്നവർക്ക് മനസിലാകുെമന്നും ഇതുകണ്ട് പ്രതിപക്ഷം ഭയന്ന് ഒളിച്ചോടുെമന്ന് കരുതേണ്ടെന്നും ടി. സിദ്ധീഖ് ഫേസ്ബുക്കിൽ കുറിപ്പിൽ പറയുന്നു.

ടി.സിദ്ധിഖിൻെറ പോസ്റ്റിൻെറ പൂർണ്ണ രൂപം

പിണറായി വിജയൻ മുണ്ടുടുത്ത മോഡി എന്ന് പറഞ്ഞത്‌ സിപിഐ ആണു, അതിനു ഏറ്റവും പുതിയ ഉദാഹരണം. രാഷ്ട്രീയമായി എതിർക്കുന്നവരെ നിശബ്ദമാക്കാൻ മോഡി Enforcement Directorate, CBI എന്നിവ ഉപയോഗിക്കുമ്പോൾ കേരളത്തിൽ വിജിലൻസിനെ ഉപയോഗിച്ച്‌ പിണറായി വിജയനും. ഇന്നലെ വരെ ഇല്ലാതിരുന്ന ഒരു കേസ്‌ ഉയർന്ന് വരുന്നു, അന്വേഷണം പ്രഖ്യാപിക്കുന്നു. ഈ പകപോക്കൽ രാഷ്ട്രീയം അരിയാഹാരം കഴിക്കുന്നവർക്ക്‌ മനസ്സിലാകും സർ. ഇതൊന്നും കണ്ട്‌ പ്രതിപക്ഷം പേടിച്ച്‌ ഒളിച്ചോടുമെന്ന് ആരും മനപ്പായസമുണ്ണണ്ട... ആരോപണങ്ങൾ ഉയരുമ്പോൾ മടിയിൽ കനമുണ്ടെന്ന് ഈ അന്വേഷണം പ്രഖ്യാപിക്കൽ ഉറപ്പിക്കുന്നുണ്ട്‌...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsT. SidhiqueKM ShajiPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - T Siddique on Vigilance case Against K.M. Shaji -Kerala news
Next Story