കേരളത്തിൽ ‘കള്ളക്കടൽ’ പ്രതിഭാസത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
text_fieldsതിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ഞായറാഴ്ച രാത്രി മുതൽ കള്ളക്കടൽ പ്ര തിഭാസത്തിന് (സ്വെൽ വേവ്സ്) സാധ്യതയെന്ന് മുന്നറിയിപ്പ്. തിരമാലകൾ പതിവിലും ഉയർന്നു പൊങ്ങുന്ന പ്രതിഭാസമാണിത്. സമുദ്രനിരപ്പിൽനിന്ന് 1.8 മീറ്റർ മുതൽ 2.2 മീറ്റർ വരെ തിരമാ ല ഉയരുമെന്നും ഇതുമൂലം കടൽപ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നുമാണ് ഹൈദരബാദിലെ ദേ ശീയ സമുദ്രവിവര സേവനകേന്ദ്രം (ഇൻകോയിസ്) കാലാവസ്ഥ നിരീക്ഷകേന്ദ്രത്തിനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കും നൽകിയ റിപ്പോർട്ട്. വിഴിഞ്ഞം മുതൽ കാസർകോട് വരെയുള്ള തീരപ്രദേശങ്ങൾ ചൊവ്വാഴ്ച രാത്രി 11.30വരെ റിപ്പോർട്ടിൽ പറയുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മത്സ്യത്തൊഴിലാളികൾക്കായി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.
ഇന്ത്യൻ മഹാസമുദ്രത്തിലെ ദക്ഷിണഭാഗത്ത് ലഭിക്കുന്ന ശക്തമായ കാറ്റാണ് കള്ളക്കടൽ പ്രതിഭാസത്തിന് വഴിയൊരുക്കുന്നതെന്ന് ഇൻകോയിസ് ശാസ്ത്രജ്ഞൻ ഡോ. ആർ. ഹരികുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. 4000 മുതല്‍ 5000 കിലോമീറ്റര്‍ അകലെ പുറംകടലില്‍ ശക്തമായകാറ്റ് മൂലം തിരമാലകള്‍ ഒരു മേഖലയില്‍നിന്ന് മറ്റൊരു മേഖലയിലേക്ക് പ്രവഹിച്ചെത്തുമ്പോള്‍ വന്‍തിരകളായി മാറുന്നു. അതാണ് സ്വെല്‍ വേവ്സ്.
ആഴക്കടലിലെ ഉപരിതലത്തില്‍ ശക്തമായ കാറ്റ് അടിക്കുന്നതോടെ തിരമാലകളുടെ ഊര്‍ജം കൂടുകയും തീരത്ത് ആഞ്ഞടിക്കുകയും ചെയ്യുന്നു. കാറ്റുമൂലം പ്രവഹിക്കുന്ന തിരമാലകള്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് തീരത്തെത്തുന്നത്.
അതിനാൽ ഇത്തരം തിരമാലകള്‍ക്ക് പ്രഹരശേഷിയും പൊക്കവും കൂടുതലാണ്. ആറുമുതല്‍ പത്തുവരെയുള്ള തിരമാലകളുടെ കൂട്ടമാണ് ഓരോതിരക്കുള്ളിലും ഉള്ളത്. ചിലസന്ദർഭങ്ങളിൽ പ്രളയത്തിന് തുല്യമായ തോതില്‍ ജലസമ്പത്ത് തീരത്തെത്തുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. വേലിയേറ്റ സമയത്ത് കള്ളക്കടൽ തിരകൾ കൂടി എത്തുന്നതോടെ കടലാക്രമണം ശക്തമാകും.
എന്നാൽ ആഴക്കടലിൽ ഈ പ്രതിഭാസത്തിെൻറ ശക്തി വളരെ കുറവായിരിക്കും. അപ്രതീക്ഷിതമായി എത്തി തീരം വീഴുങ്ങുന്നതിനാലാണ് സ്വെൽവേവ്സ് പ്രതിഭാസത്തെ തീരവാസികൾ ‘കള്ളക്കടൽ’ എന്ന് പേരിട്ടത്.
കേരളത്തിന് പുറമെ, ലക്ഷദ്വീപ്, തെക്കൻ തമിഴ്നാട്, കർണാടക തീരങ്ങളിലും സ്വെൽവേവ്സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.