സ്വപ്ന ഭീഷണിപ്പെടുത്തിയെന്ന് സഹോദരൻ; 10 ജയിച്ചോയെന്ന് സംശയം
text_fieldsതിരുവനന്തപുരം: സ്വപ്ന സുരേഷിനെ ഭയന്നാണ് നാട്ടിലേക്ക് വരാത്തതെന്നും അവർ പത്താംതരം പാസായോയെന്ന് സംശയമുണ്ടെന്നും മൂത്ത സഹോദരന് ബ്രൈറ്റ് സുരേഷ്. പിതാവിന് യു.എ.ഇ രാജകുടുംബവുമായുണ്ടായിരുന്ന ബന്ധം സ്വപ്ന സ്വർണക്കടത്തിന് ഉപയോഗിച്ചതായി സംശയിക്കാമെന്നും അമേരിക്കയിലുള്ള അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സ്വത്ത് തര്‍ക്കത്തെത്തുടർന്ന് തെൻറ കൈയും കാലും വെട്ടുമെന്ന് സ്വപ്ന ഭീഷണിപ്പെടുത്തി. അവൾക്ക് നല്ല സ്വാധീനമുണ്ടെന്ന് അറിയാം. കുടുംബസ്വത്തില്‍ താന്‍ ഒരു അവകാശവുമുന്നയിച്ചിട്ടില്ല. സ്വപ്നയുടെ സ്വകാര്യ കാര്യങ്ങളിെലാന്നും ഇടപെടാറില്ല. അവർ പത്താം ക്ലാസ് പാസായിട്ടുണ്ടോ ഉന്നതവിദ്യാഭ്യാസം നേടിയോ എന്നൊന്നും അറിയില്ല.
17 വയസ്സ് കഴിഞ്ഞപ്പോഴാണ് താൻ അമേരിക്കയിലേക്ക് പോയത്. ബാക്കി വിദ്യാഭ്യാസം യു.എസിലായിരുന്നു. ടെലികോം കമ്പനിയിലാണ് ജോലി. അബൂദബിയില്‍ കുടുംബത്തിന് നല്ല സാമ്പത്തികസ്ഥിതിയുണ്ടായിരുന്നു. രാജകുടുംബത്തിലെ ഒരാള്‍ക്കൊപ്പമായിരുന്നു പിതാവിന് ദീര്‍ഘകാലം ജോലി. പിന്നീട് ടയര്‍ ഷോപ് ഉള്‍പ്പെടെ പല ബിസിനസും ചെയ്തു. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ഞെട്ടലോടെയാണ് അറിഞ്ഞത്.
വര്‍ഷങ്ങളായി സ്വപ്നയുമായി ബന്ധമില്ല. അവര്‍ക്ക് ഇത്തരം ബന്ധങ്ങളുണ്ടെന്ന് അറിയില്ലായിരുന്നു. 22 വര്‍ഷത്തിനു ശേഷം 2015ല്‍ പിതാവിനെ കാണാൻ അബൂദബിയില്‍ എത്തിയപ്പോഴാണ് സ്വപ്നയെ അവസാനമായി കാണുന്നത്. മാതാവ് ഏറെ നിര്‍ബന്ധിച്ചതുകൊണ്ടാണ് എത്തിയത്. എന്നാല്‍ സ്വപ്നക്ക് അത് അത്ര ഇഷ്ടപ്പെട്ടില്ല. കടവും രോഗവും മൂലം വലഞ്ഞ പിതാവിനെ അബൂദബിയില്‍നിന്ന് നാട്ടിലെത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടി.
സ്വപ്ന ഒരു സഹായവും ചെയ്തില്ല. നാട്ടിലെത്തിയശേഷം പിതാവിനെ സ്വപ്ന പരിചരിച്ചിരുന്നു.
ഇളയ സഹോദരന് ബ്രൗണ്‍ ഇന്ത്യയിലുണ്ട്. അവനുമായി സംസാരിക്കാറുണ്ട്. കഴിഞ്ഞവര്‍ഷം കുടുംബത്തിനൊപ്പം കേരളത്തില്‍ വന്നപ്പോള്‍ ബന്ധുക്കള്‍ക്കൊപ്പമാണ് കഴിഞ്ഞത്. മാതാവിനെ കണ്ടിരുന്നു.
സ്വത്തിനുവേണ്ടിയാണ് എത്തിയതെന്ന് കരുതി സ്വപ്ന ഭീഷണിപ്പെടുത്തി. കൈയും കാലും വെട്ടുമെന്നും തിരിച്ച് യു.എസിന് പോകാന്‍ കഴിയാതെ ഇവിടെയിരുന്ന് ഭിക്ഷയെടുക്കേണ്ടിവരുമെന്നും പറഞ്ഞു. പിതാവിെൻറ സഹോദരൻ ഷൈലേഷ് കുമാർ എത്തിയാണ് കൂട്ടിക്കൊണ്ടുപോയതെന്നും ബ്രൈറ്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.