Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ആരോടാണ് കളിച്ചതെന്ന്...

'ആരോടാണ് കളിച്ചതെന്ന് അറിയാമല്ലോ, മകളുടെ പേര് പറഞ്ഞാൽ അദ്ദേഹം സഹിക്കില്ല'; ഷാജ് കിരൺ പറഞ്ഞതായി സ്വപ്ന സുരേഷ്

text_fields
bookmark_border
swapna suresh, shaj kiran
cancel
camera_alt

ഷാജ് കിരൺ, സ്വപ്ന സുരേഷ്

പാലക്കാട്: തട്ടിക്കൊണ്ടുപോയ സരിത്തിനെ വിജിലൻസ് വിട്ടയക്കുമെന്ന് ഷാജ് കിരൺ ആണ് തന്നോട് പറഞ്ഞതെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ഷാജ് കിരണിനെ വർഷങ്ങളായി അറിയാം. എം. ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത്. പരിചയം പുതുക്കിയത് ശിവശങ്കറിന്‍റെ പുസ്തകമിറങ്ങിയ ശേഷമാണെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഷാജ് കിരണുമായുള്ള ശബ്ദരേഖ പുറത്തു വിട്ട് സംസാരിക്കുകയായിരുന്നു സ്വപ്ന സുരേഷ്.

''ആരോടാണ് കളിച്ചതെന്ന് അറിയാമല്ലോയെന്നും അദ്ദേഹത്തിന്‍റെ മകളുടെ പേര് പറഞ്ഞാൽ സഹിക്കില്ലെന്നും'' ഷാജ് കിരൺ പറഞ്ഞു. ഷാജിന്‍റെ സംഭാഷണം റെക്കോർഡ് ചെയ്തത് നിവൃത്തിക്കേട് കൊണ്ട്. സുഹൃത്തായ ഷാജിനെ കുടുക്കാൻ താൽപര്യമില്ലായിരുന്നു. മകനെ നഷ്ടപ്പെടുമെന്ന് പറഞ്ഞപ്പോൾ ഭയന്നുപോയെന്നും സ്വപ്ന വ്യക്തമാക്കി.

നേരിട്ടത് മണിക്കൂറുകൾ നീണ്ട മാനസിക പീഡനം. വിലപേശലടക്കം നടത്തി. മാനസികമായി തളർത്താൻ ശ്രമിച്ചു. സരിത്തിനെ തട്ടിക്കൊണ്ടു പോകുമെന്ന് ഷാജ് പറഞ്ഞുവെന്നും സ്വപ്ന വ്യക്തമാക്കി. അഭിഭാഷകനായ കൃഷ്ണരാജ് തന്‍റെ രക്ഷകനാണെന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേർത്തു.

നികേഷ് കുമാറിനെ അറിയില്ലെന്നും താൻ പരിചയപ്പെട്ടിട്ടില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smuggling caseshaj kiranPinarayi VijayanSwapna Suresh
News Summary - swapna suresh out the audios of shaj kiran
Next Story