Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൈക്കൂലിക്കേസിൽ...

കൈക്കൂലിക്കേസിൽ ഒളിവിൽ കഴിയവെ സർവിസിൽ തിരികെ എത്തിയ എൻജിനീയർക്ക് സസ്പെൻഷൻ

text_fields
bookmark_border
bribery case
cancel

തിരുവനന്തപുരം: കൈക്കൂലിക്കേസിൽ പ്രതിയായി ഒളിവിൽ കഴിയവെ സർവിസിൽ തിരികെ എത്തിയ മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനീയർ ജോസ് മോനെ സസ്പെന്‍ഡ് ചെയ്തു. കൈക്കൂലിക്കേസിൽ ഒളിവിൽ തുടരവെ ജോസ് മോൻ സർവിസിൽ തിരികെ എത്തിയത് വിവാദമായിരുന്നു.


മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ കോട്ടയത്തെ വിവിധ വ്യവസായികളിൽനിന്ന് കൈക്കൂലി വാങ്ങിയതിനാണ് ജോസ് മോനെ വിജിലൻസ് പ്രതിചേർത്തത്. പണം വാങ്ങുന്നതിനിടെ കോട്ടയം മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനീയർ ഹാരിസിനെ വിജിലൻസ് പിടികൂടിയിരുന്നു. ഈ കേസിലാണ് ജോസ് മോനെ രണ്ടാം പ്രതിയാക്കിയത്.

എന്നാൽ ജോസ് മോൻ അഴിമതിക്കേസിൽ പ്രതിയായ കാര്യം ബോർഡിനെയോ പരിസ്ഥിതിവകുപ്പിനെയോ വിജിലൻസ് അറിയിച്ചില്ലെന്ന ന്യായത്തിലാണ് സർവിസിൽ തിരികെ എത്തിയത്. വിവാദമായതോടെ ജോസ് മോനെതിരെ വിജിലൻസ് ഡയറക്ടർ വകുപ്പിന് റിപ്പോർട്ട് നൽകുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suspensionbribery case
News Summary - Suspension in bribery case
Next Story