കോവിഡ് സംശയം; ആദിവാസി സ്ത്രീയുടെ മൃതദേഹം എട്ടുമണിക്കൂറോളം ഐ.സി.യുവിൽ
text_fieldsഗാന്ധിനഗർ (കോട്ടയം): പനി ബാധിച്ച് മരിച്ച ആദിവാസി യുവതിയുടെ മൃതദേഹം കോവിഡ് 19 സംശയത്തെത്തുടർന്ന് എട്ട് മണിക്കൂർ തീവ്രപരിചരണ വിഭാഗത്തിൽ. ചികിത്സയിൽ കഴിയവേ വ്യാഴാഴ്ച വൈകീട്ട് 6.30ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിസിൻ ക്രിട്ടിക്കൽ കെയർ യൂനിറ്റിൽ മരിച്ച വീട്ടമ്മയുടെ മൃതദേഹം വെള്ളിയാഴ്ച പുലർച്ച രണ്ടിനുശേഷമാണ് മോർച്ചറിയിലേക്ക് മാറ്റിയത്. ഇടുക്കി മാങ്കുളം സ്വദേശിനി വനിതയാണ് (26) മരിച്ചത്.
കടുത്ത പനിയെത്തുടർന്ന് ഒരാഴ്ച മുമ്പാണ് ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ പരിശോധനഫലം നെഗറ്റിവാണെന്ന് അറിഞ്ഞതിനെത്തുടർന്നാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
