Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനമ്മൾ അതിജീവിക്കും;...

നമ്മൾ അതിജീവിക്കും; മുന്നിലുണ്ട് കോഴിക്കോടിെൻറ നല്ലപാഠങ്ങൾ

text_fields
bookmark_border
Nipah-Virus
cancel

കോഴിക്കോട്: എറണാകുളത്ത് നിപ ബാധ സംശയം ഉയർന്നതോടെ ആരോഗ്യമേഖലയിൽ ചില ഞെട്ടലുക ളുെണ്ടങ്കിലും കഴിഞ്ഞ വർഷം കോഴിക്കോട് ജില്ല ഈ മഹാമാരിയെ അതിജീവിച്ചതിെൻറ പാഠം മ ാതൃകയാണ്. കോഴിക്കോട്ട് നിപയുടെ ഭീതി അവസാനിച്ചതിെൻറ കൃത്യം ഒരുവർഷം പിന്നിടുേ മ്പാഴാണ് എറണാകുളത്തെ വിദ്യാർഥിക്കും രോഗം പിടിപെട്ടത്.
ആരോഗ്യവകുപ്പ ് ഉദ്യേ ാഗസ്ഥരും ജനപ്രതിനിധികളും പൊതുജനങ്ങളുമെല്ലാം ഒറ്റക്കെട്ടായി അണിനിരന്നതോട െയാണ് കോഴിക്കോട്ട് മരണസംഖ്യ 18ൽ ഒതുക്കാനായത്.

പേരുപോലും അറിയാത്ത പനി നിപയെന ്ന മഹാമാരിയാെണന്ന് തിരിച്ചറിഞ്ഞ നാൾ മുതൽ കോഴിക്കോടിെൻറ ആരോഗ്യം തിരിച്ചുപിടിക്കാൻ ഉൗണും ഉറക്കവുമില്ലാതെ പ്രവർത്തിച്ചവരേറെയാണ്. ആരോഗ്യമന്ത്രി െക.കെ. ശൈലജ മുതൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ ശുചീകരണ ജീവനക്കാർ വരെ നിപയെ തുരത്താൻ ഒറ്റക്കെട്ടായി മുന്നിലുണ്ടായിരുന്നു. ‘ഭീതിയോടെയുള്ള ജാഗ്രത’യുമായായിരുന്നു ഇന്നാട്ടുകാർ തുടക്കത്തിൽ നേരിട്ടത്.

കുട്ടികൾ മുതൽ വയോധികർ വരെ നിപയുടെ വിശേഷങ്ങൾ വായിച്ചും കണ്ടും കരുതലിലായിരുന്നു. പുറത്തുപോയി തിരിച്ച് വീട്ടിലെത്തിയാൽ കുളിക്കാൻ ജനങ്ങൾ മറന്നില്ല. ഭക്ഷണം കഴിക്കുന്നതിനുമുമ്പ് കൈ സോപ്പിട്ടുകഴുകാനും ആരെയും ഓർമിപ്പിക്കേണ്ടിവന്നില്ല. വീട് വിട്ടാൽ ഓഫിസുകളിലും പൊതുസ്ഥലത്തും വ്യക്തിശുചിത്വം എന്ന മന്ത്രമുരുവിടുകയായിരുന്നു അന്ന് പലരും.

കേന്ദ്ര ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ ൈവറോളജി വിദഗ്ധരും ജില്ലയിലെത്തിയതോടെ അനാവശ്യഭീതികളും ഒഴിവായിരുന്നു. ചികിത്സാ പ്രോട്ടോകോൾ അനുസരിച്ച് രോഗിയുമായി വിദൂരമായി ബന്ധപ്പെട്ടവരെപ്പോലും ഉൾപ്പെടുത്തി 2000ത്തോളം പേരുടെ സമ്പർക്കപ്പട്ടികയുണ്ടാക്കി നിരീക്ഷിച്ചതും ഗുണകരമായി.

നിപക്ക് തുടക്കമിട്ട പേരാമ്പ്ര മേഖലയിലുള്ളവരെ ഒറ്റപ്പെടുത്താനുള്ള ചില ശ്രമങ്ങളും ചെറുത്തുതോൽപിക്കാനായി. പേരാമ്പ്രക്കാരനായ തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ തന്നെ ജനങ്ങളെ ബോധവത്കരിക്കാൻ വീടുകൾ കയറിയിറങ്ങി. ആശുപത്രികളിൽനിന്ന് രോഗം പകർന്നതായിരുന്നു കോഴിക്കോടിെൻറ ഏറ്റവും വലിയ ഭീഷണി.

പേരാമ്പ്ര താലൂക്ക് ആശുപത്രിയും ബാലുശ്ശേരി കമ്യൂണിറ്റി ഹെൽത്ത് സെൻററും മുതൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിെൻറ ഇടനാഴി വരെ നിപ വൈറസിെൻറ കേന്ദ്രമായതും ഭീതി വർധിപ്പിച്ചെങ്കിലും ജാഗ്രതയും പ്രതിരോധപ്രവർത്തനങ്ങളും കാര്യങ്ങൾ പഴയനിലയിലാക്കി. ഗുരുതരമായ അവസ്ഥയിലുള്ളവരല്ലാതെ രോഗികൾപോലും ആശുപത്രിയിെലത്താൻ മടിച്ച കാലംകൂടിയായിരുന്നു അത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskozhikodNipah Virus
News Summary - Survive Nipah, Kozhikodan Lesson-Kerala News
Next Story