പാതയോരത്തെ മദ്യശാലകൾ: കേരളം സുപ്രീം കോടതിയിലേക്ക്
text_fieldsതിരുവനന്തപുരം: പാതയോരത്തെ മദ്യശാലകൾ മാറ്റി സ്ഥാപിക്കണമെന്ന കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിലേക്ക്. ഉത്തരവിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് സർക്കാർ കോടതിയെ സമീപിക്കുന്നത്.
ദേശീയ പാതകളിലും സംസ്ഥാന പാതകളിലും 500 മീറ്ററിനുള്ളിൽ വരുന്ന മദ്യ വില്‍പന ശാലകള്‍ 2017 മാര്‍ച്ച് 31നകം അടച്ചു പൂട്ടണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടത്. ബെവ്കൊ ഒൗട്ട്ലറ്റുകളും ബാറുകളും പൂട്ടണമോ എന്നതിലാണ് സർക്കാർ വ്യക്തത ആവശ്യപ്പെടുന്നത്. എന്നാൽ സുപ്രീംകോടതി ഉത്തരവ് തങ്ങൾക്ക് ബാധകമല്ലെന്നാണ് ബാറുടമകൾ പറയുന്നത്.
അതേസമയം കള്ളുഷാപ്പ് ഉൾപ്പെടെ പാതയോരത്ത് നിന്ന് മാറ്റണമെന്ന് നിയമ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരവിൽ എട്ട് മാസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബെവ്കോയും കോടതിെയ സമീപിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.