Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.ജി അധ്യാപക നിയമനം:...

എം.ജി അധ്യാപക നിയമനം: മാനദണ്ഡം പുതുക്കണമെന്ന ഹൈകോടതി ഉത്തരവിന് സ്റ്റേ

text_fields
bookmark_border
Supreme Court
cancel
camera_alt



ന്യൂഡല്‍ഹി: മഹാത്മാഗാന്ധി സർവകലാശാലയിൽ അധ്യാപക നിയമനത്തിനുള്ള അഭിമുഖത്തിന്‍റെ മാർക്ക് നിർണയവുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങൾ രൂപവത്കരിക്കണമെന്ന ഹൈകോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഹിന്ദി അസിസ്റ്റന്‍റ് പ്രഫസർ നിയമനത്തിനുള്ള അഭിമുഖത്തിന് 50 മാർക്ക് നിശ്ചയിച്ചത് ഹൈകോടതി റദ്ദാക്കിയതിനെത്തുടർന്ന് സർവകലാശാല നൽകിയ ഹരജിയിലാണ് ജഡ്ജിമാരായ പി.എസ്. നരസിംഹ, ജെ.ബി. പർദിവാല എന്നിവർ ഉൾപ്പെട്ട ബെഞ്ച് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.

സർവകലാശാലയുടെ കീഴിലുള്ള കോളജുകളിൽ ഹിന്ദി അസിസ്റ്റന്‍റ് പ്രഫസർ തസ്തികയുടെ അഭിമുഖത്തിന് പരമാവധി 50 മാർക്കും അധ്യാപന അഭിരുചിക്ക് 10 മാർക്കും ഗവേഷണ അഭിരുചിക്ക് 20 മാർക്കും വിഷയത്തിലെ അറിവിന് 10 മാർക്കും നൽകാമെന്നായിരുന്നു സർവകലാശാല വിജ്ഞാപനത്തിലെ വ്യവസ്ഥ. ഇതു റദ്ദാക്കിയ ഹൈകോടതി ഒരു മാസത്തിനുള്ളിൽ പുതിയ മാനദണ്ഡം പുറത്തിറക്കണമെന്ന് നിർദേശിച്ചിരുന്നു.

ഇതേ തുടർന്നാണ് സർവകലാശാല സുപ്രീംകോടതിയെ സമീപിച്ചത്. അധ്യാപക നിയമന നടപടികൾ അക്കാദമിക വിഷയമാണെന്നും ഇതിൽ കോടതി ഇടപെടരുതെന്നും മാനദണ്ഡങ്ങൾ നിശ്ചിയിക്കാനുള്ള അധികാരം സർവകലാശാലക്കാണെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

സർവകലാശാലക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ മനീന്ദർ സിങ്, സാക്ഷി കാക്കർ, ഹൈകോടതിയിലെ സർവകലാശാല സ്റ്റാൻഡിങ് കോൺസൽ സുരിൻ ജോർജ് ഐപ്പ് എന്നിവർ ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mg university
News Summary - Supreme Court stay on High Court order
Next Story