Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബഹ്റൈനിലെ ദുരിത...

ബഹ്റൈനിലെ ദുരിത ജീവിതത്തിനറുതി; സുന്ദരേശൻ നാടണഞ്ഞു

text_fields
bookmark_border
Sundareshan-Pravasi-and-Family
cancel
camera_alt????????? ?????????????????????? (??????) ???????????? ???????

കൊടുമൺ (പത്തനംതിട്ട): ബഹ്റൈനിലെ മരുഭൂമിയിൽ മൂന്നര പതിറ്റാണ്ടോളം ദുരിത ജീവിതം ന യിച്ച സുന്ദരേശൻ ഒടുവിൽ നാടണഞ്ഞു. 35 വർഷത്തെ ദുരിതപർവം താണ്ടി വെറുംൈകയോടെയാണ് വ െള്ളിയാഴ്ച പുലർച്ച സഹോദരൻ നീലാംബരെൻറ വീട്ടിലെത്തിയത്.


കൊടുമൺ രണ്ടാംകു റ്റി വേട്ടക്കോട്ട് കിഴക്കേതിൽ സുന്ദരേശൻ 23ാം വയസ്സിലാണ് ഉള്ളതെല്ലാം പണയംവെച്ചും ക ടം വാങ്ങിയും ബഹ്റൈനിൽ തയ്യൽജോലിക്ക് പോയത്. എന്നാൽ ഇവിടെ ചിലരുടെ ചതിയിൽപെട്ട് ജോലി ന ഷ്ടമായി.

ലൈസൻസില്ലാത്ത കടയിലായിരുന്നു ആദ്യംജോലി. അതിനാൽ ജോലി ഉപേക്ഷിക്കേ ണ്ടി വന്നു. പിന്നീട് ഒരു മലയാളിയുടെ സഹായത്തോടെ സ്വന്തം തുന്നൽകട തുടങ്ങി. എന്നാൽ, കെ ട്ടിട ഉടമ അറിഞ്ഞില്ല. സാധനങ്ങൾ േമാഷ്ടിച്ചതായി കാണിച്ച് അയാൾ പരാതി നൽകി. തുടർന ്ന് യാത്രാ വിലക്കുണ്ടായി.

പാസ്പോർട്ടും മറ്റ് രേഖകളും ഏജൻറിെൻറ ൈകവശമായിരു ന്നു. അയാളെ കണ്ടെത്താനുമായില്ല. നഷ്ടപരിഹാരം നൽകിയാലെ യാത്രാവിലക്ക് നീങ്ങൂവെന്ന് മനസ്സിലായപ്പോൾ തളർന്നു. പ്രതീക്ഷ അസ്തമിച്ചതോടെ ഉൾഗ്രാമങ്ങളിലും മരുഭൂമിയിലും അലച്ചിൽ തുടങ്ങി. കുപ്പത്തൊട്ടിയിൽനിന്ന് തിന്നും പൈപ്പ് വെള്ളം കുടിച്ചും ഈത്തപ്പനച്ചോട്ടിൽ കിടന്നുറങ്ങിയും വർഷങ്ങേളാളം കഴിച്ചുകൂട്ടി.

ആൾ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും വീട്ടുകാർ സംശയിച്ചു. ഒന്നര വർഷം മുമ്പ് പത്തനംതിട്ട ജില്ല പൊലീസ് ചീഫിെൻറ ഓഫിസിൽനിന്ന് അന്വേഷണം വന്നപ്പോഴാണ് ജീവിച്ചിരിക്കുന്നതായി അറിഞ്ഞത്. തുടർന്ന് ഇളയസഹോദരൻ നീലാംബരനെ ഒരു തവണ ഫോൺ വിളിച്ചിരുന്നു. പിന്നീട് വിവരങ്ങൾ ഒന്നും ഇല്ലാതെയിരിക്കുേമ്പാഴാണ് പ്രവാസിയായ സലാം മമ്പാട്ടുമൂല ഫോണിൽ നീലാംബരനെ വിളിച്ച് സുന്ദരേശെൻറ വിവരങ്ങൾ പറഞ്ഞത്.

മകനെ കാണാതെ 28 വർഷം മുമ്പ് പിതാവ് സുകുമാരനും ഒമ്പത് വർഷം മുമ്പ് മാതാവ് ജാനകിയും മരിച്ചു.

നാട്ടിൽ വിമാനം ഇറങ്ങിയപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിലും തിക്താനുഭവം ഉണ്ടായി. ബഹറൈനിലെ ഇന്ത്യൻ എംബസി അഡീഷനൽ സെക്രട്ടറിയുടെ ഒപ്പ് എമർജൻസി സർട്ടിഫിക്കറ്റിൽ ഇല്ലെന്നു പറഞ്ഞ് രാത്രി നാല് മണിക്കൂർ തടഞ്ഞു വെച്ചു. ഒടുവിൽ കൊടുമൺ പൊലീസ് സ്റ്റേഷനിൽ വിമാനത്താവള അധികൃതർ ഫോണിൽ ബന്ധപ്പെട്ട ശേഷമാണ് പുറത്തിറങ്ങാനായത്.

സുന്ദരേശന് മൂന്ന് സഹോദരങ്ങളാണ്. മൂത്തയാൾ അരവിന്ദാക്ഷൻ ഒാച്ചിറയിലും രണ്ടാമൻ രാധാകൃഷ്ണൻ പാലക്കാട്ടുമാണ് താമസം. ഇളയ സഹോദരനാണ് നീലാംബരൻ.
പെയിൻറിങ് തൊഴിലാളി നീലാംബരൻ ഒരു ദിവസം പണിക്ക് േപായില്ലെങ്കിൽ പട്ടിണിയാകുന്ന നിലയിലാണ് കുടുംബം. തയ്യൽജോലിചെയ്ത് ജീവിക്കണമെന്നാണ് സുന്ദരേശെൻറ ആഗ്രഹം. പിന്നെ ഒരു ചെറിയ കൂരയും. സുമനസ്സുകളുടെ സഹായം ഉണ്ടെങ്കിേല അതിനും കഴിയൂ.

രക്ഷകനായത് സലാം
കൊടുമൺ: ശരീരത്തിൽ വ്രണങ്ങൾ ബാധിച്ച് പുഴുക്കളുമായി കഴിയുന്ന വിവരം അറിഞ്ഞെത്തിയ പ്രവാസിയായ സാമൂഹികപ്രവർത്തകൻ മലപ്പുറം വണ്ടൂർ ചോക്കാട് സ്വദേശി സലാം മമ്പാട്ടുമൂലയാണ് സുന്ദരേശന് രക്ഷകനായത്. മനാമ സെൻട്രൽ മാർക്കറ്റിലെ പച്ചക്കറി വ്യാപാരിയാണ് സലാം.

സലാം മമ്പാട്ടുമൂല


തന്നെ നാട്ടിൽ എത്തിക്കാൻ സലാം സഹിച്ച കഷ്ടപ്പാടുകൾ വലുതാണെന്ന് സുന്ദരേശൻ ‘മാധ്യമ’ത്തോട് പറഞ്ഞു. പണം മുടക്കി ചികിത്സിച്ചതും വ്രണങ്ങൾ കഴുകി മരുന്നുവെച്ചതും ഭക്ഷണം നൽകിയതും മറക്കാൻ കഴിയില്ല. പലപ്പോഴും ജോലി മുടക്കിയാണ് ശുശ്രൂഷിച്ചത്. കോടതി കയറിയിറങ്ങി സുന്ദരേശെൻറ പേരിലുള്ള കേസുകൾ അവസാനിപ്പിക്കാനും സലാം ഏറെ പ്രയത്നിച്ചു. തനിക്ക് സലാം ദൈവതുല്യനാെണന്ന് സുന്ദരേശൻ കരഞ്ഞ്കൊണ്ട് പറഞ്ഞു. പ്രവാസികളുടെ സഹായത്തോടെ 442 ദിനാർ നൽകി യാത്രാ വിലക്ക് നീക്കിയതും സലാമാണ്. ‘ഗൾഫ് മാധ്യമ’ത്തിൽ വന്ന വാർത്തകളും സുന്ദരേശനെ നാട്ടിലെത്താൻ സഹായിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newssundareshanbahrain life
News Summary - sundareshan reached native place after bahrain life -kerala news
Next Story