വിദ്യാർഥി പാമ്പുകടിയേറ്റ് മരിച്ച സംഭവം: അധ്യാപകന് സസ്പെൻഷൻ: സ്കൂളിൽ പ്രതിഷേധം
text_fieldsസുൽത്താൻബത്തേരി: ക്ലാസ്മുറിയിൽ വിദ്യാർഥി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകന് സസ്പെൻഷൻ. വിദ്യാർ ഥിയെ ആശുപത്രിയിൽ എത്തിക്കുന്നതിൽ അലംഭാവം കാണിച്ചുവെന്ന ആരോപണമുയർന്ന അധ്യാപകൻ ഷെജിലിനേയാണ് സസ്പെൻഡ് ചെയ ്തത്. സ്കൂളിൽ അധ്യാപകർക്ക് കാർ ഉണ്ടായിട്ടും വിദ്യാർഥിനിയെ യഥാസമയം ആശുപത്രിയിൽ എത്തിച്ചില്ല. ഹെഡ്മാസ്റ ്റർ അടക്കം അധ്യാപകരോട് വിശദീകരണം ആവശ്യെപ്പട്ടിട്ടുണ്ട്.
സംഭവത്തിൽ ജില്ല കലക്ടർ അദീല അബ്ദുല്ല സർക് കാറിന് റിപ്പോർട്ട് നൽകി. വിദ്യാഭ്യാസമന്ത്രി പ്രൊഫസർ രവീന്ദ്രനാഥ് ഡി.ഡി.ഇയോടാണ് റിപ്പോർട്ട് ആവശ്യപ് പെട്ടിട്ടുണ്ട്.
അതിനിടെ പ്രതിഷേധവുമായി നാട്ടുകാർ സ്കൂളിലെത്തി. സ്കൂളിലെത്തിയ ഡി.ഇ.ഒക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. ജനരോഷം ഭയന്ന് സ്റ്റാഫ് റൂം പൂട്ടി അകത്തിരുന്ന അധ്യാപകർക്ക് നേരെ ഒരു സംഘം നാട്ടുകാർ കയ്യേറ്റത്തിന് ശ്രമിച്ചു. സ്റ്റാഫ് റൂമിെൻറ പൂട്ട് തകർത്താണ് പ്രതിഷേധക്കാർ അകത്തു കയറിയത്.
സ്റ്റാഫ് റൂം പരിസരത്ത് നിന്ന് പൊലീസ് മാറിയ സമയത്താണ് നാട്ടുകാർ അധ്യാപകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. സ്റ്റാഫ് റൂമിനുള്ളിൽ പ്രധാനാധ്യാപകനും മറ്റ് മൂന്ന് അധ്യാപകരുമാണ് ഉണ്ടായിരുന്നത്. അനാസ്ഥ കാണിച്ചെന്ന ആരോപണത്തെ തുടർന്ന് സസ്പെൻഷനിലായ അധ്യാപകൻ ഷെജിൽ സ്ഥലത്തുണ്ടായിരുന്നില്ല. പ്രധാനാധ്യാപകനു നേരെ കയ്യേറ്റത്തിന് ശ്രമിച്ച ആൾക്കൂട്ടത്തെ പൊലീസെത്തിയാണ് നിയന്ത്രിച്ചത്
അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് വിദ്യാർഥിയുടെ മരണത്തിന് കാരണമായതെന്ന് രക്ഷിതാക്കളും ബന്ധുക്കളും ആരോപിച്ചു.
വിദ്യാർഥിനിയെ പാമ്പ് കടിച്ചെന്ന് പറഞ്ഞിട്ടും അധ്യാപകർ ഒന്നും ചെയ്തില്ലെന്ന് സഹപാഠികൾ ആരോപിച്ചിരുന്നു. രക്തമൊലിക്കുന്ന കാലുമായി വിദ്യാർഥി ഏറെ നേരം ഇരുന്നു. കുട്ടിയുടെ രക്ഷിതാവ് എത്തിയ ശേഷം മാത്രമാണ് ആശുപത്രിയിലെത്തിച്ചത്. 3.15ന് സംഭവം ഉണ്ടായിട്ടും 45 മിനിറ്റോളം ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്നാണ് ആരോപണം.
ബുധനാഴ്ച വൈകീട്ട് നാലോടെ ബത്തേരി ഗവ. സർവജന സ്കൂളിലാണ് സംഭവം. പുത്തൻകുന്ന് ചിറ്റൂരിലെ നൊത്തൻവീട്ടിൽ അഡ്വ. അസീസിന്റെയും അഡ്വ. സജ്നയുടെയും മകൾ ഷഹല ഷെറിനാണ് (10) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.