വീട്ടമ്മയുടെ ആത്മഹത്യ: കുടിയിറക്കൽ ഭീഷണിയെ തുടർന്നെന്ന് പരാതി
text_fieldsപത്തനംതിട്ട: വീട്ടമ്മയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് ഇടയാക്കിയത് ഇവരെ വീട്ടിൽനിന്ന ് ഇറക്കിവിടാൻ നടത്തിയ ശ്രമങ്ങളാണെന്ന് പരാതി. പുറമറ്റം മുണ്ടമല കോട്ട വയലില്‍ ബിനു രവീന്ദ്രെൻറ ഭാര്യ രമയെയാണ് (49) വെള്ളിയാഴ്ച വൈകീട്ട് അയിരൂര്‍ മതാപ്പാറയില്‍ താമസിക്കുന്ന വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുമനസ്സുകളുടെ സഹായത്താൽ നിർമിച്ച വീട്ടിലാണ് ഇവർ കഴിഞ്ഞുവന്നത്. വസ്തുവിെൻറ ഉടമ പുറത്താക്കുമെന്ന് നിരന്തരം ഭീഷണി ഉയർത്തിയതിനാൽ വർഷങ്ങളായി താമസിക്കുന്ന സ്ഥലത്തുനിന്ന് ഇറങ്ങിപ്പോകേണ്ടി വരുമെന്ന മനോവിഷമത്തില്‍ രമ ആത്മഹത്യ ചെയ്തതാണെന്ന് ഭര്‍ത്താവ് കോയിപ്രം പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
20 വര്‍ഷമായി അയിരൂര്‍ പഞ്ചായത്തിലെ മതാപ്പാറ ആലുങ്കല്‍ പടിക്കല്‍ കുരുടാമണ്ണില്‍ മുണ്ടപ്ലാക്കല്‍ കെ.എ. സൈമണിെൻറ വസ്തുവില്‍ രമയും കുടുംബവും താമസിച്ചുവരുകയായിരുന്നു. ഈ വസ്തുവില്‍ ഉടമ നടത്തിയിരുന്ന കോഴി വളര്‍ത്തല്‍ കേന്ദ്രത്തിലെ ജീവനക്കാരായി കൊണ്ടുവന്നവരാണിവർ. ഉടമയുടെ സമ്മതേത്താടെ നാട്ടുകാരുടെ സഹായത്താൽ നിർമിച്ച വീട്ടിലാണ് താമസിച്ചിരുന്നത്. നാട്ടുകാർ വീട് നിർമിച്ച് നൽകിയപ്പോൾ സൗജന്യമായി സ്ഥലം നൽകാമെന്നാണ് വസ്തു ഉടമ പറഞ്ഞിരുന്നതേത്ര. ആധാരം ചമച്ച് വസ്തു കൈമാറിയിരുന്നില്ല. കുറെ നാളുകളായി വീട് ഒഴിഞ്ഞുനൽകണമെന്ന് വസ്തു ഉടമ ആവശ്യപ്പെടാൻ തുടങ്ങിയതായി പരാതിയിൽ പറയുന്നു.
കുടിയിറക്കാന്‍ ഉടമ വക്കീല്‍ നോട്ടീസ് അയച്ചിരുന്നതായും ഇറങ്ങണമെന്നാവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ഇവരുടെ മക്കൾ തിരുവല്ലയില്‍ കൂലിപ്പണിക്ക് പോയി വന്നപ്പോള്‍ രമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി കോയിപ്രം ഇന്‍സ്‌പെക്ടര്‍ ആർ. പ്രകാശ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.