Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോഡ്ജിൽ ജീവനൊടുക്കാൻ...

ലോഡ്ജിൽ ജീവനൊടുക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകൻ ഗുരുതരാവസ്ഥയിൽ 

text_fields
bookmark_border
intensive-care
cancel

കട്ടപ്പന: ന്യൂസ് 18 കേരളയിലെ മാധ്യമപ്രവര്‍ത്തകന്‍ ബി. ദിലീപ് കുമാര്‍ ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കട്ടപ്പനയിലെ ലോഡ്ജിൽ വ്യാഴാഴ്ച രാവിലെ എഴരയോടെയാണ് സംഭവം. 

നാലു സുഹൃത്തുക്കളുമായി ബുധാഴ്ച രാത്രി 10ന് കൊല്ലത്തെ വീട്ടിൽനിന്ന് കാറിൽ പുറപ്പെട്ട കൊല്ലം പെരുമൺ സ്വദേശി ദിലീപ്കുമാർ പുലർച്ചെ അഞ്ചോടെ കട്ടപ്പനയിലെത്തി മുറിയെടുത്തു. ദിലീപ് സിംഗിൾ റൂമിലും സൃഹുത്തുക്കൾ ഡബിൾ റൂമിലുമായിരുന്നു. പ്രഭാതകർമങ്ങൾക്ക് ശേഷം സുഹൃത്തുക്കൾ ചായ കുടിക്കാൻ പോയപ്പോൾ ദിലീപ് ഒപ്പംപോയില്ല.

ചായകുടി കഴിഞ്ഞ് സുഹൃത്തുക്കൾ തിരിച്ചുവരുമ്പോൾ ദിലീപിെൻറ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പരിഭ്രാന്തരായ സുഹൃത്തുക്കൾ മുട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. സംശയം തോന്നി ജനലിലൂടെ നോക്കിയപ്പോൾ ദിലീപ് ഫാനിൽ തൂങ്ങിക്കിടക്കുന്നതാണ് കണ്ടത്. ഉടൻ കതക് ചവിട്ടിപ്പൊളിച്ച് അകത്ത് കടന്ന് ദിലീപിനെ താഴെയിറക്കി കട്ടപ്പന സെൻറ് ജോൺസ് ആശുപത്രിയിൽ എത്തിച്ചു.

ജോലി സംബന്ധമായ പ്രശ്നങ്ങളും പൊലീസ് കേസും മൂലം മാനസികസംഘർഷത്തിലായിരുന്നു ദിലീപെന്ന് പറയുന്നു. കഴിഞ്ഞമാസം ദലിത് മാധ്യമപ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ച കേസില്‍ ദിലീപ് കുമാര്‍ പ്രതിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsjournalistsuicide attemptdileep kumarmalayalam newscriticalNews18
News Summary - Suicide attempt by News 18 Journalist Dileep Kumar critical-Kerala News
Next Story