ലൈസൻസില്ലാതെ ഇപ്പോഴും സുഗതന്റെ വർക്ഷോപ്പ്
text_fieldsകേരളത്തെ ഞെട്ടിച്ച ആത്മഹത്യകളിൽ ഒന്നായിരുന്നു പുനലൂര്‍ ഐക്കരകോണം വാഴമണ്‍ ആല ുവിള വീട്ടില്‍ സുഗതേൻറത്. മറുനാട്ടിൽ ജീവിതം ഹോമിച്ച് സമ്പാദിച്ചതെല്ലാം മുടക്ക ി ജന്മനാട്ടിൽ ജീവിക്കാൻവേണ്ടി തുടങ്ങിയ സംരംഭമാണ് പ്രവാസിയുടെ ജീവനെടുക്കുന്നത ിലേക്ക് നയിച്ചത്. 2018 ഫെബ്രുവരിയിലായിരുന്നു ആ ദുരന്തം. കെട്ടിയുയർത്തിയ സ്വപ്നങ്ങ ളും നേടിയ സമ്പാദ്യവുമെല്ലാം കൺമുന്നിൽ ഇല്ലാതാകുന്നത് കണ്ട സുഗതൻ വിളക്കുടി പഞ്ച ായത്തിലെ പൈനാപ്പിള്‍ ജംഗ്ഷനിൽ നിര്‍മ്മാണത്തിലിരുന്ന സ്വന്തം വർക് ഷോപ്പിൽ തന്നെ ജീ വനൊടുക്കി. പഞ്ചായത്ത് കയറിയിറങ്ങി മടുത്തിട്ടും വർക്ഷോപ്പിന് ലൈസൻസ് കിട്ടിയി ല്ലെന്നത് മാത്രമല്ല, കെട്ടിട നിർമാണം പൂർത്തിയായതിനു തൊട്ടു പിന്നാലെ രാഷ്ട്രീയ സം ഘടന കൊടികുത്തിയതും 40 വർഷം അന്യനാട്ടിൽ പണിയെടുത്ത പ്രവാസിക്ക് മനംമടുപ്പിക്കു ന്ന അനുഭവമായി.
ആ ജീവിതം അവസാനിച്ച ശേഷം മക്കൾ വർക് േഷാപ്പ് തുടങ്ങിയെങ്കിലും വർ ഷം ഒന്നര കഴിഞ്ഞിട്ടും ഇനിയും ലൈസൻസ് കിട്ടിയിട്ടില്ല. നികത്തിയ വയലിൽ വര്‍ക് ഷോപ്പ് അ നുവദിക്കില്ലെന്ന് പറഞ്ഞ് സി.പി.ഐ യുവജനസംഘടനയായ എ.െഎ.വൈ.എഫ് പ്രവര്‍ത്തകരാണ് കൊടികുത്തിയത്. മറ്റ് പലരും നിർമ്മിച്ച വലിയ കെട്ടിടങ്ങൾ നിലനിൽക്കെയാണ് സുഗത െൻറ ഷെഡ്ഡ് മാത്രം ഒരു പാർട്ടിക്ക് പ്രശ്നമായത്. പാര്‍ട്ടി ഫണ്ടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നിർമാണം തടസ്സപ്പെടുത്തിയതിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
സംസ്ഥാന തലത്തില്‍ തന്നെ ഇൗ സംഭവം സി.പി.ഐയെ പ്രതിസന്ധിയിലാക്കി. പാര്‍ട്ടിയെയും യുവജനസംഘടനയെയും പ്രതിക്കൂട്ടിലാക്കി പൊലീസ് റിപ്പോര്‍ട്ട് കൂടി വന്നതോടെ മേല്ഘടകത്തില്നിന്നും സമ്മര്‍ദം ഏറി. സി.പി.ഐ, എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ ആത്മഹത്യ പ്രേരണക്ക് കേസെടുത്ത് അറസ്റ്റ് ചെയ്തു. റിമാൻഡിലിറങ്ങിയ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി സ്വീകരണം ഒരുക്കിയതും വിവാദത്തിനിടയാക്കി. വിഷയം ഇടതുമുന്നണിയിൽ ചേരിപ്പോരിനും കാരണമായി. സി.പി.ഐയുടെ നടപടിയെ പരസ്യമായി വിമര്‍ശിച്ച് സി.പി.എം രംഗത്തെത്തി.
സി.പി.ഐ അംഗങ്ങളുടെ എതിര്‍പ്പ് മറികടന്ന്, ഇടതുമുന്നണി ഭരിക്കുന്ന വിളക്കുടി പഞ്ചായത്ത് യു.ഡി.എഫ് പിന്തുണയോടെ വര്‍ക് ഷോപ്പിന് എന്‍.ഒ.സി നല്കി. തുടർന്ന് നിർമാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. 2019 ജനുവരിയില്‍ പ്രവര്‍ത്തനാനുമതിക്കായി പഞ്ചായത്തിനെ വീണ്ടും സമീപിച്ചു. എന്നാല്‍, താല്‍ക്കാലിക കെട്ടിടനമ്പര്‍ നൽകാനേ കഴിയൂ എന്നായി പഞ്ചായത്ത്. ഇതിനെതിരെ സുഗതെൻറ മക്കള്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ നിരാഹാരം നടത്തി. മൂന്നു ദിവസത്തിനകം ലൈസന്‍സ് അടക്കമുള്ള രേഖകള്‍ ലഭ്യമാക്കുമെന്ന് ഭരണസമിതി ഉറപ്പും നല്കി. എന്നാൽ, അതിനു പിന്നാലെ ചിത്രം മാറി മറിഞ്ഞു.
വര്‍ക് ഷോപ്പ് നില്ക്കുന്ന സ്ഥലം തണ്ണീര്‍ത്തട നിയമപ്രകാരം ഡാറ്റ ബാങ്കില്‍ ഉള്‍പ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ താല്‍ക്കാലിക ലൈസന്സിൽത്തന്നെ ഉറച്ചു. ഒടുവിൽ സി.പി.എം. ജില്ലാ നേതൃത്വം നടത്തിയ ചർച്ചയെത്തുടർന്ന് താല്‍ക്കാലിക നമ്പര്‍ മാത്രം വാങ്ങി പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫിസില്‍ അറിയിച്ച് അവിടുന്ന് തീരുമാനം വന്നശേഷം ലൈസന്‍സ് നല്‍കാമെന്നാണ് പഞ്ചായത്തിെൻറ ഇപ്പോഴത്തെ വാദം.
ഇതിനിടെ 9000 രൂപ നികുതിയായി പഞ്ചായത്തില്‍ അടക്കുകയും ചെയ്തു. വര്‍ക് ഷോപ്പ് ആരംഭിച്ച് നാല് മാസം കഴിഞ്ഞിട്ടും ലൈസന്സിെൻറ നടപടി ക്രമങ്ങളൊന്നും നടന്നിട്ടില്ല. നിലവിലെ കെട്ടിടം നമ്പറിന് ആറു മാസത്തെ കാലാവധിയാണുള്ളത്. ഒന്നര വര്‍ഷത്തെ പാട്ടത്തിനെടുത്ത ഭൂമിയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഭൂമി തിരികെ നല്‍കണമെന്ന് ഉടമസ്ഥന് ആവശ്യപ്പെടുകയും ചെയ്യുന്നു. വസ്തു ഉടമക്കുമേൽ ശക്തമായ രാഷ്ട്രീയസമ്മര്‍ദം ഉണ്ടെന്ന് സുഗതെൻറ മകന് സുനില്‍ പറയുന്നു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ വര്‍ക് ഷോപ്പിന് ഏതു നിമിഷവും താഴ് വീഴാം. ഇതിനിടെയാണ് ഭൂമി തിരിച്ചെടുക്കാനുള്ള രാഷ്ട്രീയനീക്കങ്ങളും.
‘വീടു പണിയുന്നത് എനിക്കൊന്ന് കാണണം’
ജനങ്ങളെ സേവിക്കാനാണ് സർക്കാറും വകുപ്പുകളും ഉദ്യോഗസ്ഥരും എന്നാണ് വെപ്പ്. എന്നാൽ, കാര്യങ്ങൾ ഏതുവഴിക്കാണ് നീങ്ങുന്നത് എന്നതിെൻറ നിരവധി ഉദാഹരണങ്ങളാണ് സർക്കാർ ഒാഫിസുകൾ കയറിയിറങ്ങുന്നവരുടെ ജീവിതം പറയുന്നത്. ഇവിടെയിതാ പഞ്ചായത്ത് സെക്രട്ടറിയാണ് മറ്റൊരു നിവൃത്തിയുമില്ലാത്ത രണ്ട് സാധാരണക്കാരെ വിറപ്പിക്കുന്നത്.
‘നീയൊെക്ക വീടു പണിയുന്നത് എനിക്കൊന്ന് കാണണം’ എന്നാണ് ആ ധിക്കാരം. ഇൗ മാസം വിരമിക്കുന്ന ഉദ്യോഗസ്ഥനാണ് മാന്യദേഹം. ‘ഞാൻ വിരമിച്ചാലും നീയൊന്നും വീടു പണിയില്ലെ’ന്നും ഭീഷണി മുഴക്കിയിട്ടുണ്ടത്രേ. പന്തളം ഉളയമഠത്തിൽ ഹാഷിം മൻസിലിൽ എസ്. അൻസാരി, മുഹമ്മദ് വീട്ടിൽ സജാദ് എന്നിവരാണ് ഇവിടെ കഥാപാത്രങ്ങൾ. പ്രതിനായകൻ തുമ്പമൺ പഞ്ചായത്ത് സെക്രട്ടറിയും. രണ്ടു കുടുംബങ്ങൾക്കാണ് ഇൗ ഉദ്യോഗസ്ഥെൻറ പിടിവാശിമൂലം വീടുവെക്കാൻ കഴിയാതെ വന്നിരിക്കുന്നത്. റബർതോട്ടം വിലക്കു വാങ്ങിയ അൻസാരിയും സാജിദും വീടുെവക്കാൻ അപേക്ഷ നൽകിയപ്പോഴാണ്, അത് നിലമായാണ് രേഖകളിൽ ഉള്ളതെന്ന് അറിയുന്നത്.
എന്നാൽ, പഞ്ചായത്തു സെക്രട്ടറിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും തങ്ങൾക്ക് തടസ്സമില്ലെന്നും കൃഷി വകുപ്പ് രേഖാമൂലം സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. ഓട്ടോ തൊഴിലാളിയായ അൻസാരി വാങ്ങിയ ഭൂമിക്ക് 4.05 ആർ വിസ്തൃതിയുണ്ട്.
4.04 ആർ ആണെങ്കിൽ അനുമതി നൽകാമെന്നും സ്ഥലം നിശ്ചിത അളവിൽ കൂടുതലുള്ളതിനാൽ ആർ.ഡി.ഒയുടെ അനുമതി വേണമെന്നുമാണ് പഞ്ചായത്തു സെക്രട്ടറിയുടെ നിർദേശം. രോഗിയായ ഭാര്യയുടെ ചികിത്സക്കും വീട്ടുവാടകക്കും ബുദ്ധിമുട്ടുന്ന അവസ്ഥയിൽ വീടുെവക്കാൻ നാട്ടുകാരുടെ സഹായവാഗ്ദാനവുമുണ്ട്. പക്ഷേ, പഞ്ചായത്ത് സെക്രട്ടറി കനിയാതെ എന്തുചെയ്യും എന്ന ആശങ്കയിലാണ് അൻസാരി.
സൺഷേഡിൽ കുരുങ്ങി കുഞ്ഞബ്ദുല്ല
36 വർഷമായി യു.എ.ഇയിൽ ഒാഫിസ് ബോയിയായി ജോലിചെയ്യുകയാണ് കാസർകോട് തൃക്കരിപ്പൂർ പഞ്ചായത്തിലെ ഉടുമ്പുന്തല ദയാ മൻസിലിൽ കുഞ്ഞബ്ദുല്ല. വർഷങ്ങളിത്രയും പണിയെടുത്ത് സ്വരൂപിച്ച പണമെല്ലാം തൂത്ത് തുടച്ചെടുത്ത് വീട്ടുമുറ്റത്ത് രണ്ടു കടമുറികൾ പണിതു. പ്രവാസം മതിയാക്കി നാട്ടിലെത്തിയാൽ ഉപകരിക്കുമെന്ന ആശ്വാസത്തോടെയായിരുന്നു ആ സാഹസം. ആദ്യ നിലക്ക് പഞ്ചായത്ത് അനുമതി നൽകി. രണ്ടാമത് ഒരു നില കൂടി പണിതതോടെ തടസ്സവാദം തുടങ്ങി. ബിൽഡിങ് നമ്പർ ലഭിക്കാത്തതു കൊണ്ട് വൈദ്യുതി കണക്ഷനുമില്ല.
പണിത് മൂന്നു വർഷമായിട്ടും പാഴായി കിടക്കുകയാണ് കെട്ടിടം. അവധിക്ക് നാട്ടിൽ വരുേമ്പാഴെല്ലാം പഞ്ചായത്ത് ഒാഫിസും പാർട്ടി ഒാഫിസും കയറിയിറങ്ങാനേ നേരമുള്ളൂ. താഴെ നിലയിലെ സൺഷേഡിന് വലുപ്പം കൂടുതലാണെന്നും പൊളിച്ചു നീക്കിയാൽ അനുമതി ആലോചിക്കാം എന്നുമാണ് അധികൃതർ ഒടുവിൽ നൽകിയ മറുപടി. മുസ്ലിം ലീഗ് അനുഭാവിയായ, പാർട്ടിയുടെ സംരംഭങ്ങൾക്കെല്ലാം സംഭാവന നൽകുന്ന കുഞ്ഞബ്ദുല്ലക്ക് സഹായം ചെയ്യാൻ പ്രവാസികളുടെ വിയർപ്പിലും തണലിലും വളരുന്ന ലീഗ് ഭരണസമിതിപോലും താൽപര്യമെടുക്കുന്നില്ലെന്നതാണ് വൈരുധ്യം. (തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.