Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുഡാനിൽ സർക്കാർ...

സുഡാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം

text_fields
bookmark_border
സുഡാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം
cancel

ഖാർത്തൂം: സുഡാനിൽ റൊട്ടിക്കും ഇന്ധനത്തിനും വില വർധിപ്പിച്ച സർക്കാറിനെതിരെ ഒരാഴ് ചയായി തുടരുന്ന പ്രക്ഷോഭം കൂടുതൽ ശക്തമായി. ജനവിരുദ്ധ നയങ്ങൾ തുടരുന്ന പ്രസിഡൻ റ് ഉമർ അൽബഷീർ രാജിവെക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. ഡിസംബർ 19ന് അത്ബറ ന ഗരത്തിൽ തുടങ്ങിയ പ്രക്ഷോഭം രാജ്യം മുഴുവൻ പടരുകയായിരുന്നു. ചിലയിടങ്ങളിൽ ജനക് കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സംഘർഷത്തിൽ 12 പേർ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

ടയറുകൾ കത്തിച്ചും സർക്കാർ കെട്ടിടങ്ങൾ അടിച്ചുതകർത്തുമാണ് സമരക്കാർ മുന്നോട്ടുനീങ്ങുന്നത്. രാജ്യത്ത് സാമൂഹിക മാധ്യമങ്ങൾക്കും ഇൻറർനെറ്റ് ഉപയോഗത്തിനും നിയന്ത്രണമുണ്ട്. ഭരണം അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നാണ് സർക്കാറിെൻറ ആരോപണം. രാജ്യത്ത് കുഴപ്പങ്ങൾക്ക് ശ്രമിക്കുന്നുവെന്നാരോപിച്ച് അറസ്റ്റ് ചെയ്തവരെ ഉടൻ വിട്ടയക്കണമെന്ന് ആംനസ്റ്റി ഇൻറർനാഷനൽ ആവശ്യപ്പെട്ടു. പ്രക്ഷോഭകര്‍ രാജ്യദ്രോഹികളും മറ്റു രാജ്യങ്ങള്‍ക്കു വേണ്ടി പണിയെടുക്കുന്നവരുമാണെന്ന് ഉമർ അൽബഷീര്‍ നേരത്തേ ഒരു റാലിക്കിടെ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയും പ്രതിഷേധം ശക്തമാണ്. പ്രസിഡൻറി‍െൻറ കൊട്ടാരത്തിന് മുന്നിലും ആയിരങ്ങൾ തടിച്ചുകൂടി.
സുഡാനികളുടെ പ്രധാന ഭക്ഷണമായ റൊട്ടിയുടെ വില ക്രമാതീതമായി വര്‍ധിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഒരു സുഡാനി പൗണ്ടിൽനിന്ന് വില മൂന്നായാണ് വര്‍ധിച്ചത്. രാജ്യത്ത് തൊഴിലില്ലായ്മയും ആരോഗ്യമേഖലയിലെ അസ്ഥിരതയും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് റൊട്ടിയുടെ വില വര്‍ധിച്ചത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഏറ്റവും വലിയ വിലയിലേക്കാണ് റൊട്ടിയുടെ വില കുതിച്ചുയരുന്നത്. ഗോതമ്പ് ഇറക്കുമതി സര്‍ക്കാര്‍ നിര്‍ത്തിയതാണ് വിലക്കയറ്റത്തിന് കാരണമെന്ന് പ്രക്ഷോഭകാരികള്‍ പറയുന്നു.

റൊട്ടി ഉല്‍പന്നങ്ങള്‍ക്ക് സര്‍ക്കാറും ഫണ്ട് ചെയ്യുന്നുണ്ട്. ഇറക്കുമതി നിര്‍ത്തി സ്വകാര്യ കമ്പനികളെ പ്രതിരോധത്തിലാക്കുകയായിരുന്നു സര്‍ക്കാറിെൻറ ലക്ഷ്യം. എന്നാല്‍, രാജ്യത്ത് ബേക്കറികള്‍ ഉല്‍പാദനം കുറച്ച് റൊട്ടിയുടെ വില ഉയര്‍ത്തിയതാണ് തിരിച്ചടിയായത്.സുഡാെൻറ തെക്കന്‍ പ്രദേശം സ്വതന്ത്ര രാജ്യമായതോടെ എണ്ണ സമ്പത്തിെൻറ 80 ശതമാനം കുറവാണ് ഉണ്ടായത്. ഇതിന് പുറമെ ഡോളറിനെതിരെ സുഡാനി പൗണ്ടിെൻറ മൂല്യം ഇടിഞ്ഞതും രാജ്യത്തിന് തിരിച്ചടിയായി. പ്രക്ഷോഭകാരികള്‍ പോർട്ട് സുഡാന്‍ നഗരവും റെഡ് സീ സംസ്ഥാനത്തിെൻറ തലസ്ഥാനവും നേരത്തേ തകര്‍ത്തിരുന്നു. മുല്ലപ്പൂ വിപ്ലവത്തിനിടെ ഉയര്‍ന്ന മുദ്രാവാക്യങ്ങളാണ് പ്രക്ഷോഭത്തിനിടെ ഉയര്‍ന്നുകേള്‍ക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sudanworld newsmalayalam newsPeople protest
News Summary - Sudanese Protest-World news
Next Story