Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിടിയിലായത്...

പിടിയിലായത് തിരച്ചിലിൽ സജീവമായി ഉണ്ടായിരുന്നയാൾ, നാട്ടുകാർക്ക് ഞെട്ടൽ -വാർഡ് കൗൺസിലർ പറയുന്നതിങ്ങനെ

text_fields
bookmark_border
പിടിയിലായത് തിരച്ചിലിൽ സജീവമായി ഉണ്ടായിരുന്നയാൾ, നാട്ടുകാർക്ക് ഞെട്ടൽ -വാർഡ് കൗൺസിലർ പറയുന്നതിങ്ങനെ
cancel

ആതവനാട് (മലപ്പുറം): 21കാരിയെ പട്ടാപ്പകൽ കൊലചെയ്ത് കുഴിച്ചുമൂടിയത് നാട്ടുകാരനും പെൺകുട്ടിയുടെ അയൽവാസിയുമായ അൻവറാണെന്ന് വിശ്വസിക്കാനാകാതെ നാട്ടുകാർ. തിരച്ചിലിൽ സജീവമായി ഉണ്ടായിരുന്ന പ്രതി പൊലീസിനെ സഹായിക്കാനും രംഗത്തുണ്ടായിരുന്നു.

വളാഞ്ചേരി മുനിസിപ്പൽ കൗൺസിലറും പ്രദേശവാസിയുമായ മുജീബ് വലാസി പറയുന്നതിങ്ങനെ:

''നാടിനെ നടുക്കിയ തിരോധാനമായിരുന്നു സുബീറയുടേത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചത് മുതൽ പൊലീസിന് പ്രദേശത്ത് സംശയമുണ്ടായിരുന്നു. പ്രദേശം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടന്നിത്തിയിരുന്നു. രണ്ടുമൂന്ന് ആഴ്ചകളായി പ്രതിയെ പൊലീസിന് സംശയമുണ്ടായിരുന്നു.

പെൺകുട്ടിയെ കുഴിച്ചുമൂടിയ സ്ഥലത്ത് മണ്ണ് നീക്കി പരിശോധന നടത്തുന്നതിനിടെ ''ഇന്ന് നോെമ്പാക്കെ തുറന്നുകഴിഞ്ഞ് നാളെ മാന്താം'' എന്ന് പ്രതി പറഞ്ഞിരുന്നു. ഇത് പൊലീസിന്‍റെ സംശയം ഉറപ്പിച്ചു. പൊലീസ് പക്ഷേ ഇന്നലെത്തന്നെ മുഴുവനായി മാന്തുകയും പെൺകുട്ടിയുടെ ശരീര ഭാഗം കണ്ടെടുക്കുകയും ചെയ്തു.

പൊതുവിൽ ഇത് ആളുകളില്ലാത്ത സ്ഥലമാണ്. കല്ലുവെട്ടുന്ന കുഴി സമീപത്തുണ്ട്. ഇവിടെ പെട്ടെന്ന് മണ്ണിട്ട് നികത്തിയത് സംശയം ജനിപ്പിച്ചു. കോഴിവേസ്റ്റ് കൊണ്ടുവന്നിട്ടതിനാൽ നല്ല മണമുണ്ടെന്നും പെട്ടെന്ന് തന്നെ മണ്ണ് വേണമെന്നും പ്രതി ജെ.സി.ബി ഡ്രൈവറോട് പറഞ്ഞിരുന്നു.

നാട്ടിൽ എല്ലാവർക്കും അറിയാവുന്നയാളാണ് അൻവർ. എല്ലാ വിഷയത്തിലും സജീവമായി ഇടപെടുന്നയാളാണ്. പ്രശ്നത്തിലൊന്നും ഉള്ളതായി അറിവില്ല. ഉള്ളിൽ ക്രിമിനൽ സ്വഭാവമുണ്ടെന്ന വിവരം ഞെട്ടിക്കുന്നതാണ്. കൂലിപ്പണി, മരംവെട്ട് തുടങ്ങിയ ജോലികൾക്കൊപ്പം സ്വന്തം സ്ഥലത്തിന്‍റെ കാര്യങ്ങളും നോക്കി നടത്തുന്നു. പെൺകുട്ടിയെ തിരയാൻ കഴിഞ്ഞ ദിവസങ്ങളില്ലൊം നാട്ടുകാരുടെ കൂടെ സജീവമായി ഉണ്ടായിരുന്ന ആളാണെന്നതാണ് എല്ലാവരെയും അമ്പരപ്പിക്കുന്നത്. അൻവറിനെതിരെ രണ്ട് മൂന്ന് ദിവസങ്ങൾക്ക് മുമ്പ് സംശയത്തിന്‍റെ പേരിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനൊരുങ്ങിയപ്പോൾ ഉറപ്പില്ലാതെ അങ്ങനെയൊന്നും ചെയ്യേണ്ട എന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ പോലും പറഞ്ഞത്. പ്രതിക്ക് 10 ലക്ഷത്തോളം രൂപ കടമുണ്ട്്. മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തിന്‍റെ പേരിൽ കുറച്ച് സാമ്പത്തിക ബാധ്യതകൾ ഉണ്ടെന്നറിയുന്നു. മൂന്നരപ്പവൻ മാത്രമാണ് പെൺകുട്ടിയുടെ ശരീരത്തിൽ നിന്നും കിട്ടിയിട്ടുള്ളത്''.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:subeera farhathsubeera murder case
Next Story