Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസിനെ പിന്തുണച്ചും...

പൊലീസിനെ പിന്തുണച്ചും ഓർമപ്പെടുത്തിയും പിണറായി

text_fields
bookmark_border
pinarayi-101119.jpg
cancel
camera_altFile Photo

തൃശൂർ: ജനങ്ങളെ ശത്രുവായി കണ്ടല്ല നിയമം നടപ്പാക്കേണ്ടതെന്നും ജനങ്ങളാണ് യജമാനന്മ ാർ എന്ന ധാരണ ഓരോരുത്തർക്കും വേണമെന്ന് പൊലീസിനോട് മുഖ്യമന്ത്രി. എന്നാൽ, നിയമപര മായ കാര്യങ്ങളിൽ പൊലീസ് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യേണ്ടതില്ലെന്നും നിയമം ന ടപ്പിലാക്കുന്നതിന് മുഖം നോക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ വനിതകളടക്കമുള്ള 121 സബ് ഇൻസ്‌പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളെ സഹായിക്കുക, ജനങ്ങളുടെ കൂടെ നിൽക്കുക, ജനങ്ങളുടെ വിശ്വാസമാർജിക്കുക എന്നിവ ഏറ്റവും പ്രധാനമാണെന്ന് തിരിച്ചറിയണം. ലവലേശം മടിയും ഭയവുമില്ലാതെ പൊലീസ് സ്‌റ്റേഷനിൽ കടന്നുചെല്ലാനും പരാതി ബോധിപ്പിക്കാനും ഏതൊരു വ്യക്തിക്കും സാധിക്കണം. പക്ഷഭേദമന്യേ കാര്യങ്ങൾ നടത്തണം. പാവപ്പെട്ടവർക്ക് നീതി നിഷേധിക്കരുത്. അവർക്ക് മുൻഗണന കൊടുത്ത് അവരെ സഹായിക്കുന്ന ശൈലി സ്വീകരിക്കണം- മുഖ്യമന്ത്രി പറഞ്ഞു.

എസ്.ഐ റാങ്കിൽ വനിതകൾക്കും പുരുഷന്മാർക്കും ഒരുമിച്ചും ഒരു പോലെയും പരിശീലനം നൽകിയത് പുരുഷന്മാർക്ക് സാധ്യമാവുന്ന ഏത് കഠിന പരിശീലന പരിപാടിയും സ്ത്രീകൾക്കും സാധ്യമാവുമെന്നും പുരുഷന് പിന്നിലല്ല സ്ത്രീ എന്നതിെൻറയും തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാസമ്പന്നരായ വനിതകൾ സേനയിലേക്ക് കടന്നുവരുന്നത് പൊലീസിെൻറ സൗമ്യമുഖം പ്രകടമാക്കാൻ സഹായിക്കും. സ്ത്രീകൾക്കും കുട്ടികൾക്കും വനിത പൊലീസ് ഓഫിസർമാരോട് സങ്കോചം കൂടാതെ സംസാരിക്കാൻ കഴിയും. നാല് വനിത പൊലീസ് സ്‌റ്റേഷനുകൾ ആരംഭിക്കുന്നതിന് അനുമതി നൽകി. ഇവയുടെ പ്രവർത്തനം ആരംഭിക്കാൻ നടപടി സ്വീകരിച്ചുവരികയാണ്. ഇതോടെ സംസ്ഥാനത്തെ വനിത പൊലീസ് സ്‌റ്റേഷനുകളുടെ എണ്ണം പതിനാറായി.

പൊലീസിൽ വനിത പ്രാതിനിധ്യം വർധിപ്പിക്കും. നിർമിത ബുദ്ധി പോലുള്ള പുതിയ സംവിധാനങ്ങളിലേക്ക് കേരള പൊലീസ് ചുവടുവെക്കുമ്പോഴാണ് സാങ്കേതിക യോഗ്യതയും പരിജ്ഞാനവും ഉള്ളവർ പൊലീസിലേക്ക് കടന്നുവരുന്നത്. ഇവരുടെ സേവനം ഉപയോഗിക്കുന്നതിന് സർക്കാർ അടിയന്തര മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, പൊലീസ് അക്കാദമി ഡയറക്ടർ ഡോ. ബി. സന്ധ്യ, മേയർ അജിത വിജയൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspinarayimalayalam news
News Summary - sub inspector trainee passing out
Next Story