Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2020 3:16 AM GMT Updated On
date_range 13 May 2020 3:16 AM GMTപഞ്ചാബിൽ കുടുങ്ങിയ വിദ്യാർഥി ആറ് ദിവസം ബൈക്കിൽ സഞ്ചരിച്ച് നാട്ടിലെത്തി
text_fieldsbookmark_border
പാലക്കാട്: ലോക്ഡൗണിൽ പഞ്ചാബിൽ കുടുങ്ങിയ വിദ്യാർഥി ബൈക്കിൽ കേരളത്തിലെത്തി. പാലക്കാട് തേക്കിൻകാട്ടിൽ സിബിൽ ആണ് ആറ് സംസ്ഥാനങ്ങളിലൂടെ ആറ് ദിവസം ബൈക്കിൽ സഞ്ചരിച്ച് 3250 കിലോമീറ്റർ പിന്നിട്ട് പാലക്കാട് വീട്ടിലെത്തിയത്. ജലന്ധർ ലൗലി പ്രൊഫഷനൽ കോളജിലെ ബി.കോം അവസാന വർഷ വിദ്യാർഥിയാണ് സിബിൽ.
മേയ് ആറിന് രാത്രിയാണ് ജലന്ധറിൽ നിന്ന് ബൈക്കിൽ യാത്ര തിരിച്ചത്. ജയ്പൂർ വരെ തനിച്ചയായിരുന്നു യാത്ര. കേരളത്തിലേക്ക് വരുന്നവരുടെ നവമാധ്യമ കൂട്ടായ്മയിലൂടെ പരിചയപ്പെട്ട് ആറ് വിദ്യാർഥികൾ ജയ്പൂരിൽ നിന്ന് ഉണ്ടായിരുന്നു. എല്ലാവരും ഓരോ ബൈക്കിലായിരുന്നു യാത്ര.
ഭക്ഷണത്തിനും വാഹനത്തിൽ ഇന്ധനം നിറക്കുന്നതിനും ഏറെ പ്രയാസപ്പെടേണ്ടി വന്നു. രാജസ്ഥാനിലും മഹാരാഷ്്ട്രയിലും ഇവരെ മർദിച്ചതായും പരാതിയുണ്ട്.
മഹാരാഷ്ട്രയിൽ പൊലീസ് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി മൂന്ന് മണിക്കുറോളം പിടിച്ചുവെക്കുകയും ഭീഷണിപ്പെടുത്തി മർദിച്ചതായും പറയുന്നു.
വാളയാർ അതിർത്തി വഴിയുള്ള പാസാണ് സിബിെൻറ കൈവശമുണ്ടായിരുന്നത്.
ആന്ധ്രപ്രദേശ് വഴിയുള്ള പല റോഡുകളും അടഞ്ഞുകിടന്നതിനാൽ മംഗലാപുരത്താണ് എത്തിയത്. അതിർത്തിയിൽ തടഞ്ഞെങ്കിലും കാസർകോട് ജില്ല കല്കടറുടെ സമയോചിത ഇടപെടലിൽ പാസിൽ മാറ്റം വരുത്തി കാസർകോട് വഴി കേരളത്തിലേക്ക് പ്രവേശിക്കാൻ അനുമതി നൽകി. വീട്ടിൽ എത്തിയ സിബിൽ ക്വാറൻറീനിലാണ്.
മേയ് ആറിന് രാത്രിയാണ് ജലന്ധറിൽ നിന്ന് ബൈക്കിൽ യാത്ര തിരിച്ചത്. ജയ്പൂർ വരെ തനിച്ചയായിരുന്നു യാത്ര. കേരളത്തിലേക്ക് വരുന്നവരുടെ നവമാധ്യമ കൂട്ടായ്മയിലൂടെ പരിചയപ്പെട്ട് ആറ് വിദ്യാർഥികൾ ജയ്പൂരിൽ നിന്ന് ഉണ്ടായിരുന്നു. എല്ലാവരും ഓരോ ബൈക്കിലായിരുന്നു യാത്ര.
ഭക്ഷണത്തിനും വാഹനത്തിൽ ഇന്ധനം നിറക്കുന്നതിനും ഏറെ പ്രയാസപ്പെടേണ്ടി വന്നു. രാജസ്ഥാനിലും മഹാരാഷ്്ട്രയിലും ഇവരെ മർദിച്ചതായും പരാതിയുണ്ട്.
മഹാരാഷ്ട്രയിൽ പൊലീസ് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി മൂന്ന് മണിക്കുറോളം പിടിച്ചുവെക്കുകയും ഭീഷണിപ്പെടുത്തി മർദിച്ചതായും പറയുന്നു.
വാളയാർ അതിർത്തി വഴിയുള്ള പാസാണ് സിബിെൻറ കൈവശമുണ്ടായിരുന്നത്.
ആന്ധ്രപ്രദേശ് വഴിയുള്ള പല റോഡുകളും അടഞ്ഞുകിടന്നതിനാൽ മംഗലാപുരത്താണ് എത്തിയത്. അതിർത്തിയിൽ തടഞ്ഞെങ്കിലും കാസർകോട് ജില്ല കല്കടറുടെ സമയോചിത ഇടപെടലിൽ പാസിൽ മാറ്റം വരുത്തി കാസർകോട് വഴി കേരളത്തിലേക്ക് പ്രവേശിക്കാൻ അനുമതി നൽകി. വീട്ടിൽ എത്തിയ സിബിൽ ക്വാറൻറീനിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story