Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭൂമിയുടെ ഘടനമാറ്റം:...

ഭൂമിയുടെ ഘടനമാറ്റം: കേന്ദ്ര പഠനം വേണം

text_fields
bookmark_border
ഭൂമിയുടെ ഘടനമാറ്റം: കേന്ദ്ര പഠനം വേണം
cancel

തൊടുപുഴ: ഇടുക്കിയിൽ വ്യാപകമായി സംഭവിച്ച ഭൂമി വിണ്ടുകീറൽ, മലകൾ ഇടിഞ്ഞുതാഴൽ പ്രതിഭാസം കേന്ദ്ര ഏജൻസിയെക്കൊണ്ട് പഠന വിധേയമാക്കണമെന്ന് കലക്റുടെ റിപ്പോർട്ട്. ഉരുൾപൊട്ടലിെന തുടർന്ന് ഭൂമിക്കു വന്ന മാറ്റങ്ങൾ ജനങ്ങളെ പലായന ഭീതിയിലാക്കിയത് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. ഇേത തുടർന്ന് ഖനന-ഭൂഗർഭ ശാസ്ത്ര വിഭാഗം തയാറാക്കിയ അടിയന്തര റിപ്പോർട്ടിലാണ് കലക്ടർ ജീവൻ ബാബുവിെൻറ നിർദേശം. റവന്യൂ സെക്രട്ടറിക്കും സംസ്ഥാന മൈനിങ് ആൻഡ് ജിയോളജി ഡയറക്ടർക്കുമാണ് റിപ്പോർട്ട് കൈമാറുക. 

ജില്ലയിൽ 278 ഇടങ്ങളിലാണ് ഉരുൾപൊട്ടിയത്. ഇതിൽ അറുപതിലേറെയും പതിവ് സ്വഭാവത്തിലല്ല. 1800 ഇടത്ത് മണ്ണിടിഞ്ഞതിൽ ഏറെയും മലകൾ നെടുകെ പിളരുകയോ ഇടിഞ്ഞുതാഴുകയോ ആയിരുന്നു. ഉരുൾപൊട്ടൽ സൂചനയില്ലാത്തിടത്തും പിളർന്നും നിരങ്ങിയും മാറിയ വീടുകളും ഇടിഞ്ഞുതാഴ്ന്ന പുരയിടങ്ങളും ദുരന്തക്കാഴ്ചയാണ്. നിലംപൊത്തിയവ കൂടാതെ തലങ്ങും വിലങ്ങും വിണ്ടുകീറിയ ഭിത്തികളോടുകൂടിയ ഒേട്ടറെ വീടുകളാണുള്ളത്. വീടിരുന്നതോ അല്ലാത്തതോ ആയ ഭൂമി വ്യത്യസ്ത തട്ടുകളായി താഴുകയോ കുത്തിയൊലിച്ച് പോവുകയോ ചെയ്തിട്ടുണ്ട്. ആയിരത്തിഇരുനൂറോളം വീടുകൾ പൂർണമായി തകർന്നതിൽ നാനൂറിലേറെയും ഇടിഞ്ഞ് താഴുകയായിരുന്നു. ശേഷിച്ചവയാണ് ഉരുളെടുത്തത്. വിണ്ടുകീറിയ ഭാഗം കൂടുതലായി അകലുന്നതും ഭീതി വിതക്കുന്നു. കൂറ്റൻ മലയുടെ ഭാഗങ്ങൾ ഇടിഞ്ഞ് താഴ്വരകളും രൂപപ്പെട്ടിട്ടുണ്ട്. പുതിയ നീരുറവകളും തോടുകളും ഉദ്ഭവിച്ചിട്ടുണ്ട്. തുടർന്നാണ് നാട്ടിൽ നിൽക്കാൻ ഭയപ്പെടുന്ന സ്ഥിതി സംജാതമായത്. 

ജനങ്ങളിൽ ഭീതിവളർത്തിയ പ്രതിഭാസം അതേ ഗൗരവത്തിലാണ് എടുത്തതെന്നും പഠനം അതിവേഗം വേണമെന്ന നിർദേശം റിപ്പോർട്ടിലുണ്ടെന്നും കലക്ടർ വ്യക്തമാക്കി.  ജിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യയുടെ പഠനത്തിനാണ് സാധ്യത കൂടുതലെന്നാണ് സൂചന. ഇടുക്കിയിലെ പത്ത് ഗ്രാമങ്ങളാണ് പഠനം നടക്കേണ്ട പ്രാഥമിക പട്ടികയിൽ ഖനന-ഭൂഗർഭ വകുപ്പ് ഉൾപ്പെടുത്തിയത്. കൂടുതൽ പ്രദേശങ്ങൾ പരിശോധിച്ച് മറ്റൊരു വിശദ പട്ടികക്ക് കലക്ടർ നിർദേശിച്ചതായും ജില്ല ജിയോളജിസ്റ്റ് ഡോ. അജയകുമാർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala floodmalayalam newsLand Structure Change
News Summary - Structure Change in land - Kerala News
Next Story